Connect with us

india

തമിഴ്നാട്ടിലെ ബി.ജെ.പിയെ വെട്ടിലാക്കി സ്ഥാനാര്‍ത്ഥികളുടെ സാമ്പത്തിക ക്രമക്കേടുകള്‍; പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന് അമിത്ഷാ

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെന്ന ആരോപണം ഉയര്‍ന്നതോടെ ഇത്തരം സ്ഥാനാര്‍ത്ഥികളുടെ പ്രചരണയോഗങ്ങളില്‍ നിന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Published

on

തമിഴ്നാട്ടിലെ ബി.ജെ.പിയുടെ പ്രതീക്ഷകളെ പ്രതിരോധത്തിലാക്കി ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ക്കെതിരായിട്ടുള്ള സാമ്പത്തിക ആരോപണങ്ങള്‍. തിരുനെല്‍വേലിയിലെ സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രന്‍, ശിവഗംഗ സ്ഥാനാര്‍ത്ഥി ദേവനാഥന്‍ യാദവ് തുടങ്ങിയവര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കാലത്ത് പണമിടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെന്ന ആരോപണം ഉയര്‍ന്നതോടെ ഇത്തരം സ്ഥാനാര്‍ത്ഥികളുടെ പ്രചരണയോഗങ്ങളില്‍ നിന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വോട്ടിന് പണം വിതരണം ചെയ്യുന്നു, സ്വത്തുവിവരം മറച്ചുവെച്ചു എന്നുമാണ് തിരുനെല്‍വേലിയിലെ സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍. ഇതിനിടെ നൈനാര്‍ നാഗേന്ദ്രന്റെ ബന്ധുവടക്കമുള്ള മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ നാല് കോടി രൂപയുമായി തീവണ്ടിയില്‍ വെച്ച് പിടികൂടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശാനുസരണമാണ് പണം കടത്തിയതെന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ മൊഴി.

എന്നാല്‍ നൈനാര്‍ നാഗേന്ദ്രന്‍ ഇക്കാര്യം തള്ളുകയും തന്നെ അപമാനിക്കാനായി ഡി.എം.കെ നടത്തിയ നാടകമാണിതെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നൈനാര്‍ നാഗേന്ദ്രന്റെ സഹായിയുടെ വീട്ടില്‍ നിന്ന് 100 ധോത്തികളും രണ്ട് ലക്ഷം രൂപയും 40 നൈറ്റികളും മദ്യക്കുപ്പുകളും പൊലീസ് പിടിച്ചെടുത്തു. ഇതും സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശാനുസരണം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ശിവഗംഗ സ്ഥാനാര്‍ത്ഥി ദേവനാഥന്‍ യാദവാണ് സാമ്പത്തിക ആരോപണം നേരിടുന്ന തമിഴ്നാട്ടിലെ മറ്റൊരു ബി.ജെ.പി സ്ഥാനാര്‍ത്ഥി. ദേവനാഥന്‍ യാദവ് നേതൃത്വം നല്‍കുന്ന ധനകാര്യ സ്ഥാപനം നിക്ഷേപകരെ കബളിപ്പിച്ചു എന്നാണ് അദ്ദേഹം നേരിടുന്ന പ്രധാനപ്പെട്ട ആരോപണം. മൈലാപൂര്‍ ഹിന്ദു പെര്‍മനെന്റ് ഫണ്ട് എന്ന ധനകാര്യ സ്ഥാപനമാണ് നിക്ഷേപകര്‍ക്ക് പലിശയും കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളും തിരിച്ച് നല്‍കാതെ നിക്ഷേപകരെ കബളിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്.

300 കോടിയിലധികം നിക്ഷേപമുള്ളതായി അവകാശപ്പെട്ട സ്ഥാപനത്തിന്റെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതായും ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങള്‍ ശക്തമായതോടെ ദേവനാഥന്‍ യാദവിന് വേണ്ടി നടത്താനിരുന്ന അമിത്ഷാ നയിക്കുന്ന റോഡ് ഷോ അവസാന നിമിഷം മാറ്റിവെച്ചിരുന്നു.

ഈ രീതിയില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടതോടെ തമിഴ്നാട്ടില്‍ ബി.ജെ.പി പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രധാനമന്ത്രി ഇടക്കിടെ തമിഴ്നാട്ടില്‍ വന്ന് പ്രചാരണം നടത്തിയിട്ടും പാര്‍ട്ടിയുടെ പ്രകടനം വേണ്ടത്ര ഉയര്‍ന്നിട്ടില്ലെന്ന ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ടുകളും തമിഴ്നാട്ടില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും ആരാധനാലയ നിയമത്തിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Published

on

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. സഹപ്രവര്‍ത്തകരും അഭിഭാഷകരും അദ്ദേഹത്തിന് ഇന്ന് യാത്രയയപ്പ് നല്‍കും. ആറ് മാസം ചീഫ് ജസ്റ്റിസ് പദവി പൂര്‍ത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും ആരാധനാലയ നിയമത്തിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതും സുപ്രധാന ഇടപെടലായി. മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ബി.ആര്‍.ഗവായ് ചീഫ് ജസ്റ്റിസായി ബുധനാഴ്ച ചുമതലയേല്‍ക്കും.

Continue Reading

india

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; 6 പേര്‍ ഗുരുതരാവസ്ഥയില്‍

അമൃത്സറിലെ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.

Published

on

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചു. നിരവധി പേര്‍ ചികിത്സയില്‍. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അമൃത്സറിലെ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യം കഴിച്ചവരില്‍ പലര്‍ക്കും അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രഭ്ജീത് സിങ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വ്യാജമദ്യത്തിന്റെ പ്രധാന വിതരണക്കാരനാണെന്ന് 2അമൃത്സര്‍ എ.എസ്.പി മനീന്ദര്‍ സിങ് പറഞ്ഞു.

‘ഇന്നലെ രാത്രി 9.30ഓടെയാണ് വിഷ മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആളുകള്‍ മരിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍ തന്നെ നടപടി സ്വീകരിച്ച് നാല് പേരെ കസ്റ്റഡിയിലെടുത്തു’ -എ.എസ്.പി പറഞ്ഞു.

വിവരം അറിഞ്ഞതോടെ ഗ്രാമങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചതായി അമൃത്സര്‍ ഡെപ്യൂട്ടി കമീഷണര്‍ സാക്ഷി സാഹ്നി പറഞ്ഞു. വീടുകള്‍ തോറും ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. ലക്ഷണങ്ങളുള്ള എല്ലാവരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കും. മദ്യവിതരണക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ് -ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു.

Continue Reading

india

വീണ്ടും പാകിസ്ഥാന്‍ പ്രകോപനം; സാംബയില്‍ ഡ്രോണ്‍ ആക്രമണം

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ സാംബയില്‍ 10 മുതല്‍ 12 വരെ ഡ്രോണുകള്‍ തടഞ്ഞു.

Published

on

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ സാംബയില്‍ 10 മുതല്‍ 12 വരെ ഡ്രോണുകള്‍ തടഞ്ഞു. സ്ഫോടന ശബ്ദം കേട്ടതായി പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ഭരണകൂടം സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ക്കെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഒരു ആണവ ഭീഷണിയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും പാകിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ടെന്നും അവരുടെ പെരുമാറ്റം അനുസരിച്ച് ഭാവി നടപടികളുണ്ടെന്നും പറഞ്ഞു.

സൈനിക ആക്രമണം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍, പ്രകോപനം അവസാനിപ്പിക്കുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ന്യൂഡല്‍ഹി അത് പരിഗണിച്ചതെന്നും മോദി പരാമര്‍ശിച്ചു.

പഹല്‍ഗാം ആക്രമണത്തെ തീവ്രവാദത്തിന്റെ ഏറ്റവും നിഷ്ഠൂരമായ മുഖമായി പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇത് തനിക്ക് വ്യക്തിപരമായി വേദനാജനകമാണെന്ന് പറഞ്ഞു, എന്നാല്‍ ‘നമ്മുടെ സ്ത്രീകളുടെ നെറ്റിയില്‍ നിന്ന് സിന്ദൂരം നീക്കം ചെയ്തതിന്റെ’ അനന്തരഫലങ്ങള്‍ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തിങ്കളാഴ്ചത്തെ ദിവസത്തെ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു.

ചര്‍ച്ചയുടെ ഫലം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സൈനിക നടപടികളും അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പും നിര്‍ത്താന്‍ മെയ് 10 ന് ഉണ്ടാക്കിയ കരാറിലെ പ്രധാന ഘടകങ്ങള്‍ ഇരു ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സായുധ സേന തിങ്കളാഴ്ച മറ്റൊരു സമഗ്രമായ പത്രസമ്മേളനം നടത്തി, ഇന്ത്യയുടെ പോരാട്ടം പാകിസ്ഥാനിലെ തീവ്രവാദികളുടെയും ഭീകരരുടെയും അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും രാജ്യത്തിന്റെ സൈന്യത്തിനെതിരെയല്ലെന്നും ആവര്‍ത്തിച്ചു.

ഇന്ത്യയുടെ എല്ലാ സൈനിക താവളങ്ങളും സുരക്ഷിതമാണെന്നും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാണെന്നും രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയും നേരിടാന്‍ തയ്യാറാണെന്നും സൈന്യം പൗരന്മാരെ അറിയിച്ചു.

Continue Reading

Trending