Connect with us

india

വിമാന സർവീസ് റദ്ദാക്കൽ: കേന്ദ്ര സർക്കാറിന്റെ ഇടപെടൽ അനിവാര്യം- സമദാനി

. കേന്ദ്രസർക്കാർ ഇടപെട്ട് ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന് ലോക്സഭയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

Published

on

നിരന്തരമായി വിമാന സർവീസുകൾ റദ്ദാക്കുന്നത് പോലുള്ള നിരുത്തരവാദപരമായ പ്രവണതകൾ തടയാനും അതിന്റെ ഫലമായി പ്രവാസി യാത്രക്കാർക്ക് ഉണ്ടാകുന്ന കടുത്ത പ്രയാസങ്ങൾക്ക് പരിഹാരം കാണാനും കേന്ദ്രസർക്കാർ ഇടപെടണമെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. അവസാന സമയത്തുള്ള ഫ്ലൈറ്റ് റദ്ദാക്കൽ വലിയ കഷ്ടപ്പാടുകളാണ് യാത്രക്കാർക്ക് നൽകിയത്. വിസ കാലാവധി തീർന്നുപോകുന്നതും ജോലി നഷ്ടപ്പെടുന്നതുമടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങൾ പല പ്രവാസികൾക്കും അനുഭവിക്കേണ്ടതായി വന്നു.

എന്നിട്ടും ഇത്തരം കഷ്ടനഷ്ടങ്ങൾക്ക് വിധേയരായവർക്ക് നഷ്ടപരിഹാരം നൽകാൻ പോലും എയർലൈനുകൾ തയ്യാറാകുന്നില്ല. കേന്ദ്രസർക്കാർ ഇടപെട്ട് ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന് ലോക്സഭയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

ഫ്ലൈറ്റ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ഒരു സഹോദരിക്ക് മസ്കറ്റിൽ വെച്ച് മരണപ്പെട്ട ഭർത്താവിൻ്റെ അന്ത്യനിമിഷത്തിൽ അദ്ദേഹത്തിൻ്റെ അടുക്കൽ എത്തിച്ചേരാൻ സാധിക്കാത്ത സംഭവങ്ങൾ പോലും ഉണ്ടായി. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും അവർക്ക് ടിക്കറ്റ് ലഭിച്ചതുമില്ല. ഇത്രയൊക്കെയായിട്ടും നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള അവരുടെ അപേക്ഷ എയർലൈൻ തള്ളിക്കളയുകയാണുണ്ടായത്. വിദേശത്തുവെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിലും പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട് സിവിൽ ഏവിയേഷൻ രംഗത്ത് യാത്രക്കാരോടുള്ള സൗഹൃദത്തിലൂന്നിയ മനുഷ്യത്വപരമായ സമീപനം ആർജ്ജിക്കാൻ ഇനിയും നടപടികൾ ആവശ്യമായിട്ടുണ്ട്. വിദേശത്തുവെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിലും പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ രംഗത്ത് യാത്രക്കാരോടുള്ള സൗഹൃദത്തിലൂന്നിയ മനുഷ്യത്വപരമായ സമീപനം ആർജ്ജിക്കാൻ ഇനിയും നടപടികൾ ആവശ്യമായിട്ടുണ്ട്.

ആഘോഷവേളകളിലും അവധിക്കാലത്തും ടിക്കറ്റ് ചാർജ്ജ് കുത്തനെ ഉയർത്തുന്ന അന്യായം നിർബാധം തുടരുകയാണ്. പാർലമെൻറംഗങ്ങളുടെയും പ്രവാസി സംഘടനകളുടെയും കാലങ്ങളായുള്ള പ്രതിഷേധത്തെ വകവക്കാതെയുള്ള ഈ നിലപാട് പ്രവാസികളെ വിശേഷിച്ചും അവരിലെ കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ ദുസ്സഹമായ അവസ്ഥയിലേക്കാണ് തള്ളിനീക്കുന്നത്. പൊതുഖജനാവിലേക്ക് അമൂല്യമായ സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളോടുള്ള ഈ നിലപാട് സകല മര്യാദകളെയും ലംഘിക്കുന്നതാണ്. ആവശ്യക്കാർ കൂടുമ്പോൾ വിലകുറക്കുക എന്ന ലോകമെമ്പാടും പാലിക്കുന്ന ഉപഭോക്തൃമര്യാദ പോലും അവധിക്കാലത്തെ ഭീമമായ ടിക്കറ്റ് ചാർജ് വർദ്ധനവിൽ പ്രവാസിയാത്രികരോട് കാണിക്കുന്നില്ല

ഈ രംഗത്ത് സമൂഹത്തോടുള്ള ബാധ്യസ്ഥത ഉറപ്പുവരുത്താൻ സർക്കാർ ഇടപെടണം. കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകളും വിമാനങ്ങളിൽ സീറ്റും വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അവിടുത്തെ രാജ്യങ്ങളുമായി ചർച്ച നടത്തുകയും തൽസംബന്ധമായി നിലനിൽക്കുന്ന കരാറുകൾ പുതുക്കുകയും ചെയ്യണമെന്ന് സമദാനി ആവശ്യപ്പെട്ടു.

പൈലറ്റുമാരെ തിരഞ്ഞെടുക്കാനുള്ള ആർ.ടി.ആർ പരീക്ഷ സിവിൽ ഏവിഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ കൊണ്ടുവന്ന നടപടി അഭിനന്ദനാർഹമാണ്. പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാക്കിക്കൊണ്ടും അതിൻ്റെ നടത്തിപ്പുകാർക്ക് ആവശ്യമായ പരിശീലനം നൽകിയും പൈലറ്റാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കണം. സുരക്ഷാക്രമം ഭദ്രമാക്കാൻ ഇനിയും നടപടികൾ ആവശ്യമുണ്ട്. മുംബൈ വിമാനത്താവളത്തിൽ ഇയ്യിടെ സംഭവിച്ചതു പോലെ രണ്ട് വിമാനങ്ങൾ ഒറ്റ റൺവേയിൽ വന്നതുപോലുള്ള സംഭവങ്ങൾ സുരക്ഷയെക്കുറിച്ച് ഉൽകണ്ഠ ഉളവാക്കുന്നതാണ്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും സമദാനി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അവകാശങ്ങൾ തിരികെ കിട്ടാൻ ഇന്ത്യ മുന്നണിക്ക് വോട്ടുചെയ്യൂ- ജമ്മുകശ്മീരിലെ ജനങ്ങളോട് രാഹുലും പ്രിയങ്കയും

ഇന്ത്യ മുന്നണിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുവരുന്നത് ഉറപ്പുവരുത്തുകയും തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകളെ ശക്തരാക്കുകയും നിങ്ങളെ അനീതിയുടെ കാലഘട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Published

on

ജമ്മു കശ്മീരിലെ ജനങ്ങളോട് ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന ഓരോ വോട്ടും ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ തിരിച്ചു കൊണ്ടുവരുന്നത് ഉറപ്പാക്കുമെന്നും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 24 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ സംസ്ഥാനപദവി എടുത്തുമാറ്റി അതിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത്. ഇത് നിങ്ങളുടെ മുഴുവന്‍ ഭരണഘടനാ അവകാശങ്ങളുടെയും ലംഘനമാണ്. ജമ്മു കശ്മീരിനോടുള്ള അവഹേളനമാണ്, സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുവരുന്നത് ഉറപ്പുവരുത്തുകയും തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകളെ ശക്തരാക്കുകയും നിങ്ങളെ അനീതിയുടെ കാലഘട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വോട്ട് അവകാശം പരമാവധി വിനിയോഗിക്കാനും ഇന്ത്യ മുന്നണിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഭ്യര്‍ഥിച്ചു. എക്സിലൂടെ ആയിരുന്നു അവരുടെ അഭ്യര്‍ഥന.

ജമ്മു കശ്മീരിലെ സഹോരീസഹദോദരന്മാരെ, ഇക്കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നിങ്ങളില്‍നിന്ന് കാര്യങ്ങള്‍ തട്ടിയെടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന പദവി എടുത്തുമാറ്റി, വോട്ട് രേഖപ്പെടുത്താനുള്ള അവകാശവും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവും തട്ടിയെടുത്തു. ജമ്മു കശ്മീരിന്റെ സ്വത്വവും ആത്മാഭിമാനവും തട്ടിയെടുത്തു. അത് മാറ്റാനുള്ള സമയമാണിത്. നിങ്ങളുടെ ഓരോ വോട്ടും ജമ്മു കശ്മീരിനെയും നിങ്ങളുടെ അവകാശങ്ങളെയും ശക്തിപ്പെടുത്തും, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Continue Reading

india

സുപ്രിംകോടതിയുടെ ഉത്തരവിന് പുല്ലുവില; ഹിമാചലിലെ പള്ളി പൊളിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍

പള്ളി നിർമാണം അനധികൃതമാണ് എന്നാരോപിച്ചാണ് ഇവരുടെ നീക്കം.

Published

on

രാജ്യത്ത് ബുൾഡോസർ രാജിന് തടയിട്ട് സുപ്രിംകോടതി പുറത്തിറക്കിയ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് ഹിമാചലിലും പള്ളി പൊളിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ. തലസ്ഥാനമായ ഷിംലയിലെ കസുംപ്തിയിൽ സ്ഥിതിചെയ്യുന്ന പള്ളി പൊളിക്കണമെന്ന ആവശ്യവുമായാണ് നാട്ടുകാർ രം​ഗത്തെത്തിയിരിക്കുന്നത്.

പള്ളി നിർമാണം അനധികൃതമാണ് എന്നാരോപിച്ചാണ് ഇവരുടെ നീക്കം. ഈ ആവശ്യമുന്നയിച്ച് കൗൺസിലർ രഞ്ചന ശർമയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അമിത് കശ്യപ്, എസ്പി സഞ്ജീവ് കുമാർ ​ഗാന്ധി, ഷിംല മുനിസിപ്പൽ കമ്മീഷണർ ഭൂപീന്ദർ ആത്രി എന്നിവർക്ക് നിവേദനം നൽകി.

‘കസുംപ്തിയിൽ ഒരു പ്രത്യേക സമുദായം നിർമിച്ച കെട്ടിടം മുനിസിപ്പൽ കോർപ്പറേഷൻ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഒരിക്കലും ഒരു പള്ളിയോ മതപരമായ സ്ഥലമോ ആയിരുന്നില്ല അത്. ഇപ്പോൾ അവിടെ ആ സമുദായത്തിലെ അംഗങ്ങൾ ഒത്തുകൂടുന്നു. ഈ കെട്ടിടം പൊളിക്കാൻ കഴിഞ്ഞ വർഷം മുനിസിപ്പൽ കമ്മീഷണർ ഉത്തരവിറക്കിയിരുന്നെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ല’- രഞ്ചന ശർമ ആരോപിച്ചു.

കഴിഞ്ഞ ബുധനാഴ്ച, ഷിംലയിലെ സഞ്ജൗലി പ്രദേശത്തെ പള്ളിയുടെ ഒരു ഭാഗം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച മാണ്ഡി പട്ടണത്തിലെ ഒരു മുസ്‌ലിം പള്ളിയുടെ കൈയേറ്റം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

രാജ്യത്ത് ബുൾഡോസർ രാജ് നടപ്പാക്കുന്നത് ഇന്ന് സുപ്രിംകോടതി തടഞ്ഞിരുന്നു. സുപ്രിംകോടതിയുടെ അനുമതിയില്ലാതെ ബുൾഡോസർ രാജ് നടപ്പാക്കരുതെന്നാണ് നിർദേശം. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ ഒക്ടോബർ ഒന്നുവരെ ഇത്തരം നടപടികൾ നിർത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.

കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി ചില സംസ്ഥാന സർക്കാരുകൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ നൽകിയ ഹരജികളിലാണ് കോടതിയുടെ നടപടി. ഉത്തർപ്രദേശും ഡൽഹിയുമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ കുറ്റകൃത്യത്തിലേർപ്പെട്ടവരുടെ വീടുകളും വസ്തുക്കളും, അനധികൃത കൈയേറ്റം ആരോപിച്ച് പള്ളികളും മദ്രസകളും സംസ്ഥാന സർക്കാരുകളും പൊലീസും ബുൾഡോസർ ഉപയോഗിച്ച് തകർത്തത് വിവാദമായിരുന്നു.

അതേസമയം, ബുൾഡോസർ രാജിനെതിരെ മുമ്പും സുപ്രിംകോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിർദേശം

Continue Reading

india

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നടപ്പാക്കില്ല, മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം, വിമര്‍ശനവുമായി ഖാര്‍ഗെ

മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടായിരുന്നു ഖാർഗെയുടെ പ്രതികരണം.

Published

on

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമമാണ് ഇതെന്നും നടപ്പാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടായിരുന്നു ഖാർഗെയുടെ പ്രതികരണം.

Continue Reading

Trending