Connect with us

More

എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും അഭിഭാഷകരായി തുടരാമോ?

Published

on

 

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് വിലക്കണമെന്ന നിര്‍ദേശം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിഗണനയില്‍.
എംപിമാരും എംഎല്‍എമാരും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതു ഇന്ത്യന്‍ ഭരണഘടനയുടെ 14, 15 അനുച്ഛേദത്തിനു എതിരാണെന്നാണ് വാദം.
ഇക്കാര്യത്തില്‍ അഭിഭാഷകനായ അശ്വനി ഉപാധ്യായ് കൊണ്ടുവന്ന പരാതി വിദഗ്ധ സമിതി പരിശോധിക്കുകയാണെന്നു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ പറഞ്ഞു. മൂന്നംഗ കമ്മിറ്റിയാണ് പരാതി പരിഗണിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കും. അതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന അഭിഭാഷകരായ ഭോജ് ചന്ദര്‍ ഠാക്കൂര്‍, രമേശ്ചന്ദ്ര ജി ഷാ, ഡി.പി. ധാല്‍ എന്നിവരാണു വിദഗ്ധ കമ്മിറ്റിയിലുള്ളത്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുണ്ട്. അവര്‍ രാജ്യസേവകരാണ്.
എന്നാല്‍ പാര്‍ലമെന്റ്, നിയമസഭാ സമ്മേളനങ്ങളുടെ സമയത്ത് സ്വന്തം സാമ്പത്തിക ലാഭത്തിനായി എംപിമാരും എംഎല്‍എമാരും സ്വകാര്യ പ്രാക്ടീസായി കോടതിയില്‍ ഹാജരാകാറുണ്ട്. സാമാജികര്‍ക്കു മികച്ച ശമ്പളവും അലവന്‍സും വിരമിച്ചതിനുശേഷമുള്ള ആനുകൂല്യങ്ങളുമുണ്ട്. ഇവയെല്ലാം ഉദ്യോഗസ്ഥ, ജുഡീഷ്യല്‍ തലത്തില്‍ ജോലി ചെയ്യുന്നവരെക്കാള്‍ കൂടുതലുമാണ്.
ഈ സാഹചര്യത്തില്‍ എംപിമാരുടെയും എംഎല്‍എമാരുടെയും അഭിഭാഷകവൃത്തി തുടരാന്‍ അനുവദിക്കരുതെന്നുമാണ് ഉപാധ്യായയുടെ വാദം. എംപി, എംഎല്‍എ എന്നുപറയുന്നത് മുഴുവന്‍സമയ ജോലിയാണ്. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പൂര്‍ണസമയം മാറ്റിവയ്‌ക്കേണ്ടതുമാണ്. അതേസമയം, അഭിഭാഷകവൃത്തിയുടെ കുലീനതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഉപാധ്യായുടെ പരാതിയില്‍ പറയുന്നു. 2012ലെ സുപ്രീം കോടതി വിധിയില്‍ അഡ്വക്കേറ്റ്‌സ് ആക്ട്, ബാര്‍ കൗണ്‍സില്‍ റൂള്‍ എന്നിവ പ്രകാരം എംപി, എംഎല്‍മാരായവര്‍ക്ക് അഭിഭാഷകവൃത്തി തുടരാമെന്നു വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നോമ്പിന് മലപ്പുറത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രന്‍ പുറത്ത് വിടണം: പി.കെ ഫിറോസ്‌

Published

on

നോമ്പിന് മലപ്പുറത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ്, ഹലാൽ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പറഞ്ഞ അതേ നുണയാണ് ഈ വിഷയത്തിലും ആവർത്തിക്കുന്നത്. നുണകൾ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുകയാണ്.

രാമനാട്ടുകര മുതൽ എടപ്പാൾ വരെ നോമ്പുകാലത്ത് ഒരു യാത്ര നടത്താൻ സുരേന്ദ്രൻ തയ്യാറായാൽ ഞങ്ങളും കൂടെ വരാം. കച്ചവടമില്ലാത്ത സ്ഥലങ്ങളിൽ നോമ്പ് കാലത്ത് ഹോട്ടൽ അടച്ചിടും. അല്ലാത്ത പ്രദേശങ്ങളിൽ തുറക്കും. ഇത് കച്ചവടത്തിൽ സ്വാഭാവികമാണ്. വെറുപ്പ് പ്രചരിപ്പിക്കുന്ന ആളുകളോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ശരിയല്ല.- അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച് പഠനം വരട്ടെ. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ ഏഴായിരത്തിലേറെ തസ്തികകൾ മുസ്ലിംകൾക്ക് നഷ്ടമായിട്ടുണ്ട് എന്നാണ് പറയുന്നത്. ആധികാരികമായ പഠന രേഖയാണിത്. ഒന്നാമത് നഷ്ടം സംഭവിച്ചത് മുസ്ലിംകൾക്കും രണ്ടാമത് ലത്തീൻ കത്തോലിക്കർക്കുമാണ്.

പിന്നോക്ക സംവരണം മുസ്ലിംകൾ കയ്യടക്കി എന്ന് സുരേന്ദ്രൻ പറയുന്നത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്? ജാതി സെൻസസാണ് ഇതിനെല്ലാം പരിഹാരം. അത് നടത്താൻ ബി.ജെ.പി തയ്യാറാകാത്തത് എന്താണ്? കെ. സുരേന്ദ്രൻ ബി.ജെ.പിക്ക് കെണിവെച്ചതാണ്. 20 കോടി മുസ്ലിംകളിൽ ഒരു എം.പി പോലുമില്ലാത്ത ബി.ജെ.പിയാണ് മുസ്ലിംകൾക്ക് മുസ്ലിംലീഗ് വാരിക്കോരി കൊടുക്കുന്നു എന്ന് പറയുന്നത്. 27 ശതമാനം മുസ്ലിംകളുള്ള കേരളത്തിൽ 14 ശതമാനം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാതിനിധ്യം. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ലീഗ് വാരിക്കോരി കൊടുത്തു എന്ന് പറയുന്നത്. അർഹതപ്പെട്ടത് പോലും ഇല്ലെന്നാണ് കണക്കുകൾ പറയുന്നത്. കണക്ക് വെച്ച് സംസാരിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

Continue Reading

kerala

മുനമ്പം കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി

Published

on

കോഴിക്കോട്: മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി. ആധാരത്തിൽ രണ്ട് തവണ ‘വഖഫ്’ എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്ന് ബോർഡ് വാദിച്ചു. എന്നാൽ ഇതിനെ എതിർത്ത ഫാറൂഖ് കോളജ്, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ചു.

ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. മുഹമ്മദ് സിദ്ദീഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളജിന് വേണ്ടി ഭൂമി വഖഫായി നൽകിയ ആധാരമാണ് ജസ്റ്റിസ് രാജൻ തട്ടിൽ പ്രധാനമായും പരിശോധിച്ചത്.

ഇതിൽ രണ്ട് തവണ, ‘വഖഫായി നൽകുന്നു’ എന്ന് പരാമർശിച്ചിട്ടുണ്ടെന്നും ആത്മശാന്തിക്കും ഇസ്‌ലാമിക ആദർശത്തിനും വേണ്ടി സമർപ്പിക്കുന്നു എന്നും പറഞ്ഞതിനാൽ തന്നെ ഇത് വഖഫായി പരിഗണിക്കണമെന്നുമാണ് വഖഫ് ബോർഡ് വാദിച്ചത്. വഖഫ് ഡീഡ് എന്നുതന്നെയാണ് ഇതിനെക്കുറിച്ച് എല്ലാ കോടതി രേഖകളിലും പറയുന്നതെന്നും ബോർഡ് പറഞ്ഞു.

എന്നാൽ ക്രയവിക്രയങ്ങൾക്ക് ഫറൂഖ് കോളജിന് അവകാശമുണ്ടെന്നും ‘സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുകയും ഭൂമി ബാക്കിയുണ്ടാവുകയും ചെയ്താൽ അത് തന്റെ കുടുംബത്തിലേക്ക് തന്നെ തിരികെ വരും’- എന്ന നിബന്ധന കൂടി ഈ ഡീഡിൽ ഉള്ളതിനാൽ ഇതിനെ വഖഫായും സ്ഥിര സമർപ്പണമായും പരിഗണിക്കാനാവില്ലെന്നും ഫാറൂഖ് കോളജിന്റെ അഭിഭാഷകൻ പറഞ്ഞു.

മുനമ്പം നിവാസികൾക്കു വേണ്ടിയും അഭിഭാഷകൻ ഹാജരായിരുന്നു. ഫാറൂഖ് കോളജ് ഇസ്‌ലാമികസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലെന്നും അതിനാൽ അവർക്കായി ഭൂമി നൽകിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നും മുനമ്പം നിവാസികളുടെ അഭിഭാഷകൻ വാദിച്ചു. വാദം നാളെയും തുടരും. നാളെ പറവൂർ സബ് കോടതിയുടെ വിധിയും ഹൈക്കോടതി വിധികളും പരിശോധിക്കും. തുടർച്ചയായി വാദം കേട്ട് ഒരു വിധി പുറപ്പെടുവിക്കാനാണ് ജഡ്ജി തീരുമാനിച്ചിരിക്കുന്നത്.

Continue Reading

kerala

പി.ജി ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 10 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നൽകിയ അപ്പീലിൽ, അഞ്ച് പേർ കുറ്റക്കാരാണെന്ന് മാർച്ച് 27ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു

Published

on

കൊച്ചി: ജെഡിയു നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തിൽ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തത്തിനൊപ്പം പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരെ ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്.

ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 10 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നൽകിയ അപ്പീലിൽ, അഞ്ച് പേർ കുറ്റക്കാരാണെന്ന് മാർച്ച് 27ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിലാണ് ഇന്ന് ശിക്ഷ വിധിച്ചത്. രാവിലെ മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായിരുന്നു.

 

Continue Reading

Trending