Connect with us

kerala

രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹപരമായ നിയമമാണ് സി.എ.എ: വി.ടി ബൽറാം

മുസ്ലിംകളെ ഒഴിവാക്കി മറ്റുള്ളവരെ പൗരത്വത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നത് രാജ്യത്തിന്റെ അടിത്തറ തന്നെ മാന്തുന്നതിന് തുല്യമാണെന്നും ബല്‍റാം പറഞ്ഞു

Published

on

രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹപരമായ നിയമമാണ് സി.എ.എ എന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. രാജ്യത്തിന്റെ അടിത്തറ തന്നെ മാന്തുന്ന നിയമമാണ് ഇത്. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് അധികാരത്തിലെത്താനാവൂ.

ചരിത്രത്തിലാദ്യമായി മതം പൗരത്വത്തിന്റെ മാനദണ്ഡമായി മാറുകയാണ്. മുസ്ലിംകളെ ഒഴിവാക്കി മറ്റുള്ളവരെ പൗരത്വത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നത് രാജ്യത്തിന്റെ അടിത്തറ തന്നെ മാന്തുന്നതിന് തുല്യമാണെന്നും ബല്‍റാം പറഞ്ഞു.

ഇന്ത്യയെന്ന സങ്കല്‍പ്പത്തെ മോദി അട്ടിമറിക്കുകയാണ്. മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ഒരു നരേന്ദ്ര മോദിയേയും അനുവദിക്കില്ല. തെരഞ്ഞെടുപ്പിലൂടെ മോദിയെ കോണ്‍ഗ്രസ് താഴെയിറക്കും.

മോദി നാണംകെട്ട രാജ്യദ്രോഹിയായ ഭരണാധികാരിയാണ്. സി.എ.എ ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ നിയമമല്ല. രാജ്യത്തിന്റെ ഭരണഘടനക്ക് എതിരായ നിയമമാണ്. രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമായ നിയമമാണെന്നും ബല്‍റാം പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് പോലും സി.എ.എ പ്രകാരം പൗരത്വം നല്‍കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍നിന്ന് ആരും ഇന്ത്യയിലേക്ക് വന്നിട്ടില്ല. എന്നാല്‍ ശ്രീലങ്കയില്‍നിന്നും മ്യാന്‍മറില്‍നിന്നും നിരവധിപേര്‍ ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്. അവരെയൊന്നും പരിഗണിക്കാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. മുസ്ലിംകള്‍ക്ക് പൗരത്വം നല്‍കിയില്ലെന്ന് പച്ചക്ക് പറഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കുന്നതെന്നും ബല്‍റാം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു

Published

on

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിൽ ഒളികാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെ ഗാന്ധിനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.

Continue Reading

kerala

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്

Published

on

ആഴപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. തൃക്കണ്ണൻ എന്ന ഐഡിയിൽ വരുന്ന ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് തൃക്കണ്ണൻ എന്ന ഹാഫിസ്.

Continue Reading

kerala

സൗമ്യനും ശക്തനുമായ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍: ഡോ.എം.കെ മുനീര്‍

Published

on

സൗമ്യനും ശക്തനുമായ നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരലി ശിഹാബ് തങ്ങളുടെ ധീരമായ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. രാഷ്ട്രീയമായും ആത്മീയമായും സമുദായത്തിന് അദ്ദേഹം ശക്തമായ നേതൃത്വം നൽകി. സൗമ്യമെങ്കിലും ശക്തമായിരുന്നു ഹൈദരലി തങ്ങളുടെ നിലപാടുകൾ. ഒരു തീരുമാനമെടുത്താൽ ആന വന്ന് കുത്തിയാലും അത് മാറ്റാത്ത കണിശക്കാരനായിരുന്നു അദ്ദേഹം.

അതേ പാരമ്പര്യമാണ് സാദിഖലി തങ്ങളുടേതും. മരണം വരെ വളരെ സജീവമായാണ് അദ്ദേഹം പൊതുരംഗത്ത് നിലകൊണ്ടത്. വിശ്രമം എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പാതിരാക്ക് കയറിവന്നാലും കോലായിൽ ഇരിക്കുന്ന മുഴുവൻ ആളുകളെയും കണ്ട ശേഷമേ വിശ്രമിക്കാറുള്ളൂ. അത്രയും ക്ഷമ പാണക്കാട് കുടുംബത്തിനല്ലാതെ മറ്റാർക്കുമില്ലെന്നും ഡോ. എം.കെ മുനീർ അനുസ്മരിച്ചു.

Continue Reading

Trending