More
സി.എ.എ മുസ്‌ലിംങ്ങളെ വ്യക്തമായി പുറത്തു നിര്‍ത്തുന്ന നിയമം; യു.എസ് മതസ്വാതന്ത്ര്യ കമ്മീഷന്‍

ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷന്‍(യു.എസ്.സി.ഐ.ആര്‍.എഫ്). മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചത്.ഇന്ത്യയില്‍ അഭയം തേടുന്നവര്‍ക്കിടയില്‍ സി.എ.എ മതം കൊണ്ടുവരുന്നുവെന്നും നിയമം മുസ്‌ലിംകളെ പുറത്തുനിര്‍ത്തുന്നുവെന്നും യു.എസ് മതസ്വാതന്ത്ര്യ കമ്മീഷണര്‍ സ്റ്റീഫന്‍ ഷ്‌നെക്ക് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് നിയമം യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നതെങ്കില്‍, അതില്‍ ബര്‍മ്മ(മ്യാന്മര്‍)യില്‍ നിന്നുള്ള റോഹിങ്ക്യന്‍ മുസ്‌ലിംകളും പാകിസ്താനില്‍ നിന്നുള്ള അഹമ്മദിയ മുസ്‌ലിംകളും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹസാര ഷിയയും ഉള്‍പ്പെടുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീലങ്കയില്‍നിന്നുള്ള തമിഴ് അഭയാര്‍ത്ഥികളും ചൈനയില്‍ നിന്നുള്ള ഉയ്ഗൂര്‍, തുര്‍ക്കിക് മുസ്‌ലിംകളും അടക്കം മുസ്‌ലിം ഇതര ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ പൗരത്വം നിയമത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.’സിഎഎ നിയമം പാസാക്കി വന്ന് നാല് വര്‍ഷത്തിലേറെയായി, ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍ തുടങ്ങി നിരവധി വിദ്യാര്‍ഥി ആക്ടിവിസ്റ്റുകള്‍ സമാധാനപരമായി പ്രതിഷേധിച്ചതിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യു.എ.പി.എ) നിയമപ്രകാരം ഇപ്പോഴും ജയിലില്‍ കഴിയുന്നു’വെന്ന് യു.എസ്.സി.ഐ.ആര്‍.എഫ്. കമ്മീഷണര്‍ ഡേവിഡ് കറി ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വാദിച്ചതിന് ഏകപക്ഷീയമായി തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെടണമെന്നും യു.എസ്.സി.ഐ.ആര്‍.എഫ് യുഎസ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
രാവിലെ പത്തു മണിക്കു പുറപ്പെടുവിച്ച മുന്നറിയിപ്പു പ്രകാരം 3 മണിക്കൂറില്‍ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയില്‍ എറണാകുളം കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. മണ്ണത്തൂര്‍ കരയില്‍ അന്നക്കുട്ടി (80) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലിക്ക് പോയി തിരിച്ചു വരുമ്പോള്‍ മരം ഒടിഞ്ഞു അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു.
തലശേരി പാട്യത്ത് ഒരു സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നളിനിയെ കാണാതായത്. ഒഴുക്കില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്.നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മലപ്പുറം കാളികാവ് മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയെയാണ് കാണാതായത്.ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.
india
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി

ഹൈദരാബാദ്: പാകിസ്താനുമായുള്ള സമീപകാല സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ധൈര്യമോ പ്രത്യേക കൗശലമോ സുതാര്യതയോ ഇല്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബിജെപി യുദ്ധത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുമ്പോൾ, രാജ്യം അവരുടെ മരണത്തിൽ വിലപിക്കുകയാണെന്ന് രേവന്ത് കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിന്‍റെ അനന്തര ഫലത്തെക്കുറിച്ച് മോദി സർക്കാർ മൗനം പാലിക്കുന്നതിനെ റെഡ്ഡി ചോദ്യം ചെയ്തു. “നാലു ദിവസത്തെ യുദ്ധത്തിനുശേഷം, എന്താണ് സംഭവിച്ചത്? ആരാണ് കീഴടങ്ങിയത്? ഞങ്ങൾക്ക് അറിയില്ല,” അദ്ദേഹം പറഞ്ഞു, യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചത് ഇന്ത്യയല്ല, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണെന്നും ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങുന്നതിനു മുമ്പ് വെടിനിർത്തൽ തീരുമാനം ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിച്ചിരുന്നെങ്കിലും അത് വിളിക്കാത്തതിന് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു.”ഞങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ ഞങ്ങളെ വിളിച്ചു. ഞങ്ങൾ സൈന്യത്തോടൊപ്പം നിന്നു. പക്ഷേ യുദ്ധം അവസാനിപ്പിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ ഉൾപ്പെടുത്തിയില്ല,” രേവന്ത് കൂട്ടിച്ചേര്‍ത്തു.
ദേശീയ സുരക്ഷയെക്കുറിച്ചുള്ള ബിജെപിയുടെ വാചാടോപത്തെയും തെലങ്കാന മുഖ്യമന്ത്രി ചോദ്യം ചെയ്തു. “എത്ര റാഫേൽ ജെറ്റുകൾ പാകിസ്താൻ നശിപ്പിച്ചു? എന്തുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത്?” അദ്ദേഹം ചോദിച്ചു. “യുഎസ് പാകിസ്താനെ പിന്തുണച്ചപ്പോഴും ഇന്ദിരാഗാന്ധി തന്‍റെ നിലപാടിൽ ഉറച്ചുനിന്നു, യുദ്ധം ജയിച്ചു. എന്നാൽ ഇന്ന് ചൈന നമ്മുടെ ഭൂമിയുടെ 4,000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തി, സൂര്യപേട്ടിൽ നിന്നുള്ള നമ്മുടെ ജവാൻ കേണൽ സുരേഷ് ബാബുവിനെ കൊലപ്പെടുത്തി, നമ്മുടെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു.” രേവന്ത് പറഞ്ഞു.
രാഹുൽ ഗാന്ധി സാഹചര്യം വ്യത്യസ്തമായി കൈകാര്യം ചെയ്യുമായിരുന്നുവെന്ന് റെഡ്ഡി പറഞ്ഞു. “രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കിൽ അദ്ദേഹം പാക് അധീന കശ്മീരിനെ തിരികെ കൊണ്ടുവരുമായിരുന്നു. മോദി നിരോധിച്ച 1,000 രൂപ നോട്ട് പോലെയാണ്. രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളെ നമുക്ക് ആവശ്യമുണ്ട്,” അദ്ദേഹം പറഞ്ഞു, ദേശീയ സുരക്ഷയുടെ താൽപര്യാർത്ഥം സംഘർഷസമയത്ത് കോൺഗ്രസ് സർക്കാരിന് പൂർണ പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ആക്രമണത്തിലെ ഇരകളുടെയും യുദ്ധത്തിൽ മരിച്ച സൈനികരുടെയും സ്മരണയ്ക്കായിട്ടാണോ ബിജെപിയുടെ തിരംഗ റാലികൾ നടത്തുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു. “ഇത് നിങ്ങളുടെ പാർട്ടിയുടെ വ്യക്തിപരമായ കാര്യമല്ല. ഇത് രാജ്യത്തെയും ജനങ്ങളെയും കുറിച്ചാണ്,” അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്‍റെ നടപടികൾ കാരണം സായുധ സേനയുടെ മനോവീര്യം തകർന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ജയ് ഹിന്ദ് യാത്ര അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് രേവന്ത് പറഞ്ഞു.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോഴിക്കോട്, കാസറഗോഡ്, കണ്ണൂർ (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ഇടുക്കി, കോട്ടയം, ആലപ്പുഴ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
Film3 days ago
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ
-
kerala3 days ago
മഴ കനക്കുന്നു; 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത
-
kerala3 days ago
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്
-
local3 days ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ