Connect with us

kerala

സി. പി. എം മുന്‍മന്ത്രിമാര്‍ക്കെരെ ഉന്നയിച്ച ആരോപണങ്ങള്‍ എന്തുകൊണ്ട് വാര്‍ത്തയാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്‌

ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.

Published

on

കൊച്ചി; പ്രമുഖ സി.പി.എം നേതാക്കളായ രണ്ട് മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കും എതിരായ സ്വപ്‌നയുടെ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.

സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് വിദേശ കമ്പനികളുമായി വിലപേശി കമ്മീഷന്‍ കൈപ്പറ്റുന്നതിന് വേണ്ടിയാണെന്നാണ് ഒരു ആരോപണം. സ്വപ്‌ന ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ മൊഴിയായി നല്‍കിയിട്ടു പോലും അന്വേഷണത്തിന് ഇ.ഡി തയാറായിട്ടില്ല. ഇപ്പോള്‍ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം. എന്നാല്‍ ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ് അന്വേഷണം തുടരാത്തതിന്റെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എം നേതാക്കള്‍ കുറ്റവാളികളാണെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ ആരോപണവിധേയരായ സി.പി.എം നേതാക്കള്‍ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്ന് സൂചിപ്പിച്ചു. ആരോപണം വന്നാല്‍ അന്വേഷിക്കണമെന്നും അതിന് സര്‍ക്കാരും പൊലീസും തയാറാകണമെന്നും ആവശ്യപ്പെട്ടു.

എല്‍ദോസ് കുന്നപ്പള്ളിക്കെതിരെയുള്ള ആരോപണം വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാര്‍ത്ത മാറ്റിയതെന്ന് ചോദിച്ചു. സി.പി.എമ്മിലെ മൂന്ന് പ്രമുഖര്‍ക്കെതിരെയാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ വാര്‍ത്ത ഒരു മാധ്യമങ്ങളും മൂടിവയ്ക്കാന്‍ ശ്രമിക്കേണ്ട. ഇതും ഒരു സ്ത്രീയുടെ പരാതിയാണ്. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയപ്പോള്‍ ഞങ്ങള്‍ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോകാതെ സ്ത്രീയുടെ പരാതിയില്‍ പരിശോധിച്ച് നടപടി എടുക്കുമെന്നാണെമെന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കി.

കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മില്‍ ധാരണയുള്ളതു കൊണ്ടാണ് ലാവലിന്‍ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റിവച്ചതെന്ന് ആരോപിച്ചു. കേസെടുത്ത് മുന്നോട്ട് പോയാല്‍ കേരളത്തിലെ സി.പി.എം തകരുമെന്ന് ബി.ജെ.പി നേതൃത്വത്തിന് അറിയാം. വേറെ ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നടപടി എടുത്തേനെ എന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരെ കാമ്പയിന്‍ കൊണ്ടു മാത്രം കാര്യമില്ലെന്നും എക്‌സൈസും പൊലീസും അഞ്ചും പത്തും ഗ്രാം ലഹരി മരുന്നുമായി നടക്കുന്ന കാരിയേഴ്‌സിനെ പിടികൂടുന്നതിന് പകരം മയക്ക് മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നവരെ കണ്ടെത്തമെന്ന് പറഞ്ഞു. സി.പി.എമ്മിന്റെ പല പ്രാദേശിക ഘടകങ്ങളും ലഹരി ഗുണ്ടാ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുയാണ്. പൊലീസ് അടുത്ത വീട്ടിലെ സ്വര്‍ണ മോഷണം, മാങ്ങാ മോഷണം, പരാതിക്കാരനെ തല്ലി കേസെടുക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍പ്പെട്ടിരിക്കുകയാണ്. എല്ലാം പാര്‍ട്ടിക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് പൊലീസിന്റെ ഈ തകര്‍ച്ചയ്ക്ക് കാരണം. ചരിത്രത്തില്‍ പോലും ഇല്ലാത്തതരത്തിലുള്ള അപമാനകരമായ അവസ്ഥയിലാണ് കേരള പോലീസ്. തുടങ്ങിയ സര്‍ക്കാരിന്റെ വീഴ്ചകളും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരി ഉപയോഗം; മലപ്പുറം വളാഞ്ചേരിയില്‍ എച്ച്ഐവി ബാധ

ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്

Published

on

രണ്ട് മാസത്തിനിടെ മലപ്പുറം വളാഞ്ചേരിയില്‍ മാത്രം എച്ച്ഐവി ബാധിതരായത് പത്ത് പേര്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയിലാണ് എച്ച്ഐവി ബാധ. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികള്‍ ഉപയോഗിക്കുകയായിരുന്നു.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് 65,880 രൂപയായി. ഗ്രാമിന് 40 രൂപയും വര്‍ധിച്ചു. 8235 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില ഉയര്‍ന്നിരിക്കുന്നത്.

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത. ഗോള്‍ഡ്മാന്‍ സാചസ് പോലുള്ള ഏജന്‍സികള്‍ തുടര്‍ന്നും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് പ്രവചിച്ചിട്ടുണ്ട്.

സ്വര്‍ണവില ഔണ്‍സിന് 3250നും 3520 ഡോളറിനും ഇടയിലേക്ക് ഉയരുമെന്നാണ് ഗോള്‍ഡ്മാന്‍ സാചസിന്റെ പ്രവചനം. ഏഷ്യന്‍ കേന്ദ്രബാങ്കുകള്‍ അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി വന്‍തോതില്‍ സ്വര്‍ണം വാങ്ങികൂട്ടുമെന്നാണ് വിലയിരുത്തല്‍ ഇതും സ്വര്‍ണവില ഉയരുന്നത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

kerala

പാലക്കാട് യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ചുകൊന്നു

അയല്‍വാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

പാലക്കാട് മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ചുകൊന്നു. മുണ്ടൂര്‍ കുന്നംക്കാട് സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം.

മദ്യപിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Continue Reading

Trending