Connect with us

More

ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എസ്.എഫ്

Published

on

കോഴിക്കോട്: ജനാധിപത്യ വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ രാഷ്ട്രീമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എസ്.എഫ്. കോഴിക്കോട് ജില്ല എക്‌സിക്യുട്ടീവിന്റെ നേതൃത്വത്തില്‍ നടത്തേണ്ട ബി.സോണ്‍ കലോത്സവത്തിന് ഏകപക്ഷീയമായി മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ വേദി നിര്‍ണ്ണയിച്ച എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്റെ നീക്കം രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തകതും ജനാധിപത്യ വിരുദ്ധമാണെന്ന് യു.ഡി.എസ്.എഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യൂണിവേഴ്‌സിറ്റി യൂണിയന്‍ എസ്.എഫ്.ഐയാണ് ജയിച്ചതെങ്കിലും കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് യു.ഡി.എസ്.എഫ് മുന്നണിയുടെ പ്രതിനിധിയായി നജ്മുസ്സാഖിബ് ബിന്‍ അബ്ദുള്ള അല്‍ കബീര്‍ഖാനാണ് ജയിച്ചത്. കഴിഞ്ഞ തവണ മലപ്പുറവും കോഴിക്കോടും യു.ഡി.എസ്.എഫും ബാക്കി മുഴുവനും എസ്്.എഫ്.ഐ പ്രതിനിധികളായിരുന്നു. അതിന് മുന്നെയുള്ള മൂന്ന് വര്‍ഷം വയനാട്, തൃശ്ശൂര്‍, പാലക്കാട് എന്നിവ എസ്.എഫ്‌ഐയും ബാക്കി മുഴുവന്‍ സീറ്റിലും യു.ഡി.എസ്.എഫുമാണ് ജയിച്ചിരുന്നത്.

എന്നാല്‍ അക്കാലങ്ങളില്‍ എസ്.എഫ്.ഐ ജയിച്ച മുഴുവന്‍ സോണലുകളിലും അവര്‍ ആവശ്യപ്പെട്ട ക്യാമ്പസില്‍ അവര്‍ തന്നെയാണ് കലോത്സവങ്ങള്‍ നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം യു.ഡി.എസ്.എഫ് ജയിച്ച മലപ്പുറത്തും കോഴിക്കോടും യു.ഡി.എസ്.എഫ് നേതൃത്വത്തിലാണ് കലോത്സവം നടത്തിയത്. ഏത് സംഘടനയാണോ ജില്ല പ്രതിനധിയെ ജയിപ്പിച്ചത് ആ സംഘടനയാണ് കലോത്സവങ്ങള്‍ നടത്താറുള്ളത് മുന്‍ കാലങ്ങളില്‍ ഈ മാന്യത തുടര്‍ന്നിരുന്നു. ഫണ്ട് അനുവദിക്കുന്നതിലും പോലും ഈ മര്യാദ കാണിച്ചിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ തിരഞ്ഞടുപ്പ് ഭേദഗതിക്ക് ശേഷം ജില്ലാ എക്‌സിക്യുട്ടീവിനെ തിരഞ്ഞടുക്കുന്നത് അതാത് ജില്ലകളിലെ യു.യു.സിമാരാണ്. യൂണിവേഴ്‌സിറ്റി ബൈലോ അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചതിന്ന് ശേഷം സോണല്‍ കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ സ്ഥാനം വഹിക്കേണ്ടത് അതത് ജില്ലകളുടെ എക്‌സിക്യുട്ടീവുമാരാണ്. കൂടാതെ സോണല്‍ കലോത്സവങ്ങളുടെ വേദി നിര്‍ണ്ണയിക്കേണ്ടതിന്റെ പരമാധികാരി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലറുമാണ്.

തുടര്‍ന്ന് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് നജ്മുസ്സാഖിബ് കൊടുവള്ളി ഗോള്‍ഡന്‍ ഹില്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി വടകര മടപ്പള്ളി കോളേജിലും വേദി അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.സിക്ക് അപേക്ഷ നല്‍കി. എന്നാല്‍ രണ്ട് അപേക്ഷ വന്ന പശ്ചാത്തലത്തില്‍ സ്റ്റുഡന്റ് ഡീനിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ കോഴിക്കോട് ഗവ. ആട്‌സ് കോളേജില്‍ വെച്ച് നടത്താന്‍ തീരുമാനമാവുകയായിരുന്നു. പ്രസ്തുത തീരുമാനം സ്റ്റുഡന്റ് ഡീന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ജില്ലാ എക്‌സിക്യുട്ടീവ് എന്നിവര്‍ ഒപ്പിട്ട് വൈസ് ചാന്‍സിലര്‍ക്ക് കൈമാറുകയും ഉണ്ടായി.
എന്നാല്‍ മധ്യസ്ഥ തീരുമാനത്തില്‍ നിന്നും വിഭിന്നമായി ഇന്നലെ വൈകുന്നേരം മടപ്പള്ളി കോളേജില്‍ വെച്ച് എസ്.എഫ്.ഐ സ്വാഗതസംഘം ചേരുകയായിരുന്നു. യൂണിവേഴ്‌സിറ്റി പെര്‍മിഷനില്ലാതെയാണ് എസ്.എഫ്.ഐ ജനാതിപത്യ വിരുദ്ധമായ നീക്കം നടത്തിയത്.

അതേസമയം നിലവില്‍ കലോത്സവ വേദി സംബന്ധിച്ച് യൂണിവേഴ്‌സിറ്റി തീരുമാനമായിട്ടില്ല. യൂണിവേഴ്‌സിറ്റി യൂണിയന്‍ പരിഹാരത്തിന് തയ്യാറായിട്ടും എസ്.എഫ്.ഐ ജില്ലാ നേതൃത്വം തുടരുന്ന പിടിവാശിയാണ് പ്രശങ്ങള്‍ക്ക് കാരണം.
എസ്.എഫ്.ഐയുടെ ഏകാധിപത്യ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇന്ന് വൈകുന്നേരത്തിനകം പ്രശ്‌നത്തില്‍ തീരുമാനം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എസ്.എഫ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, കെ.എസ്.യു ജില്ലാ വൈസ്.പ്രസിഡന്റ് റമീസ് പി.പി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട്, ജില്ലാ ട്രഷറര്‍ കെ.പി സൈഫുദ്ദീന്‍, നജ്മുസ്സാഖിബ് (ജില്ലാ എക്‌സിക്യുട്ടീവ് യൂണിവേഴ്‌സിറ്റി യൂണിയന്‍), സ്വാഹിബ് മുഖദാര്‍ (മുന്‍ ജില്ലാ എക്‌സിക്യുട്ടീവ് യൂണിവേഴ്‌സിറ്റി യൂണിയന്‍), ഷമീര്‍ പാഴൂര്‍ (മുന്‍ വൈസ്.ചെയര്‍മാന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍) എന്നിവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരിൽ പത മഴ പെയ്തിറങ്ങി; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

Published

on

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.

സാധാരണ​ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

Continue Reading

kerala

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണം: ടി.സിദ്ദിഖ്

Published

on

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ജീവിതം പുനർനിർമിച്ച് മുന്നോട്ടു പോകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.  ബോംബാക്രമണത്തിൽ തകർന്നുപോയ രാജ്യമാണ് ജപ്പാൻ. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ടെക്കികളുള്ള രാജ്യമായി ജപ്പാൻ മാറി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ജപ്പാൻ. അവർ ദുരന്തത്തെ അതിജീവിച്ച് ലോകത്തിന് മുന്നിൽ എഴുന്നേറ്റു നിന്നു. അതുപോലെ ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ ആളുകൾക്കും സാധിക്കണം.

ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളും സംഘടനകളും സർക്കാരുകളും ഒപ്പം നിൽക്കുന്നു. ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ആർക്കും മതമില്ലായിരുന്നു. എല്ലാ മതത്തിന്റെയും സങ്കീർത്തനങ്ങൾ പാടിയാണ് മരിച്ചവരെ യാത്രയാക്കിയത്. എല്ലാത്തിനും അതീതമായ ഒരുമയാണ് ഇവിടെയുള്ളവർക്ക്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ വന്നിട്ടുണ്ട്. അതു പൂർണമായും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സമ്മർദവും ചെലുത്തുന്നുണ്ട്. ചൂരൽമലയിലുണ്ടായ ദുരന്തം ലോകത്തെ അറിയിക്കാൻ എല്ലാം മറന്ന് മാധ്യമങ്ങൾ രംഗത്തെത്തി.

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാവരും ചിരിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അതിജീവനമല്ല, പുതുജീവനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ പറ്റാത്തത് വലിയ വേദനയാണെന്നും ഹൃദയം കൊണ്ട് ശക്തരാകണമെന്നും പ്രചോദന പ്രഭാഷണം നടത്തിയ ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റാഷിദ് ഗസാലി പറഞ്ഞു.

Continue Reading

india

നാഗ്പൂര്‍ സംഘര്‍ഷം: ആറ് മുസ്‌ലിംകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്

ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല

Published

on

നാഗ്‌പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 6 മുസ്‌ലിംകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് . ബജ്‌രംഗ്ദൾ പരിപാടിയിലെ മുദ്രാവാക്യങ്ങളും കോലം കത്തിക്കൽ അടക്കമുള്ള സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫാഹിം ഖാൻ ആണ് സംഘർഷത്തിന്റെ സൂത്രധാരൻ എന്നാണ് പോലീസ് വാദം. മൈനോറിറ്റി ഡെമോക്രാറ്റിക്‌ പാർട്ടി (MDP ) യുടെ പ്രാദേശിക നേതാവാണ് ഫഹീം ഖാൻ. പോലീസ് വാദത്തെ MDP നിഷേധിച്ചു .

” ഈ രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധിക്കാൻ അനുവാദമുണ്ട്. പക്ഷെ വിശുദ്ധ വചനങ്ങളെ പൊതുസ്ഥലത്തു വെച്ച് കത്തിക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഫാഹിം ഖാൻ അടക്കമുള്ള സംഘം ഈ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ അതെ പോലീസ് ഇപ്പോൾ വീഡിയോ പ്രചരിപ്പിച്ചു എന്ന പറഞ്ഞു ഫഹീമിനെതിരെ കേസെടുത്തത് ഞെട്ടലുളവാക്കുന്നതാണ് . MDP നേതാവ് ആലിം പട്ടേൽ  പറഞ്ഞു.

എഫ്ഐആറുകൾ പ്രകാരം വിഎച്ച്പി മഹാരാഷ്ട്രയുടെ ചുമതലയുള്ള ഗോവിന്ദ് ഷിൻഡെ, അതല്ലാത്ത ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല.

Continue Reading

Trending