Culture
സംഘ്പരിവാര്‍ അടിച്ചുകൊന്ന ശഹീദ് മുഹമ്മദ് ഖാസിമിയുടെ കുടുംബത്തിന് തണലേകാന്‍ യൂത്ത്‌ലീഗ് വക ബൈത്തുറഹ്മ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പിലാക്വയില്‍ സംഘപരിവാര്‍ അടിച്ചുകൊന്ന ശഹീദ് മുഹമ്മദ് ഖാസിമിന്റെ കുടുംബത്തിന് വീടുവച്ചു നല്‍കാന്‍ മുസ്ലിം യൂത്ത്‌ലീഗ്. വീടും കുടുംബത്തിന് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനായി ഒരു നിലയില്‍ വാടക വീടും എന്ന രീതിയിലാണ് നിര്‍മാണം. ഇതിനു വേണ്ട ആറു ലക്ഷം രൂപ നിലവില്‍ സമാഹരിച്ചു കഴിഞ്ഞു. പന്ത്രണ്ടു ലക്ഷം രൂപയാണ് ആകെ ചെലവ്. ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മിറ്റി നേതാക്കളും പിലക്വയിലെ പൗരപ്രമുഖരും അടങ്ങുന്ന കമ്മിറ്റിയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ഇതു സംബന്ധിച്ച് മുസ്ലിംലീഗ് നേതാവ് സി.കെ സുബൈറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
അബ്ബ ഉണ്ടായിരുന്നപ്പോ ആ കാണുന്നതായിരുന്നു ഞങ്ങളുടെ വീട്. ആലിയമോള്‍ വിരല്‍ ചൂണ്ടിയത് അവരുടെ പഴയ വാടക വീടിനു നേര്‍ക്കാണ്. കാസിമിന്റെ സഹോദരന്‍ സലീമിന്റെ വീട്ടിലാണ് ഇപ്പോള്‍ ആ കുടുംബം താമസിക്കുന്നത്. വാടക നല്‍കാന്‍ അബ്ബ ഇല്ലാതായപ്പോഴാണ് ആലിയയെയും മൂന്ന് സഹോദരങ്ങളെയും കൂട്ടി അവരുടെ ഉമ്മ കാസിമിന്റെ സഹോദരന്‍ സലീമിന്റെ വീട്ടിലേക്ക് താമസം മാറ്റേണ്ടി വന്നത്. മൂന്ന് സഹോദരന്‍മാരും രണ്ട് സഹോദരിമാരും ഉണ്ട് ആലിയക്ക്. മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞു. ആലിയയുടെ തൊട്ടു മൂത്ത സഹോദരന്‍ അര്‍ഷ് മൈല്‍ഡ് ഓട്ടിസ്റ്റിക് രോഗിയാണ്. അന്ന് തറക്കല്ലിടല്‍ ചടങ്ങില്‍ ആള്‍ക്കൂട്ടത്തെ കണ്ടതോടെ അവന്‍ കരയാനാരംഭിച്ചു വന്നതും വിശേഷങ്ങള്‍ പറഞ്ഞതും ഈ കൊച്ചു മിടുക്കി ആലിയയാണ്. മകളെ പോലെ അവള്‍ ചേര്‍ന്നു നിന്നു, കൈ പിടിച്ച് നടന്നു. ഞങ്ങളുടെയൊക്കെ മനം കവര്‍ന്നു. ഇനിയധികകാലം പിതൃസഹോദരന്റെ ചെറിയ വീട്ടില്‍ ശ്വാസം മുട്ടി കഴിയേണ്ടി വരില്ലെന്നവര്‍ക്ക് ഞങ്ങള്‍ വാക്ക് കൊടുത്തു.
ഈ വീടിന്റെ പ്രഖ്യാപനം നടന്നത് മോദി അധികാരത്തിലേറുന്നതിന്റെ തലേന്നാളായിരുന്നു.
ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ പിലക്വയിലെ ശഹീദ് മുഹമ്മദ് കാസിമിന്റെ വീടിന് ചുവരുകളുയര്‍ന്നുകഴിഞ്ഞു. സ്വന്തം പിതാവിനെ ക്രൂരമായി അടിച്ച് കൊന്ന് വയലിലൂടെ വലിച്ചിഴച്ചു കൊണ്ടുവരുന്ന ദൃശ്യം ഒരു പേക്കിനാവു പോലെ ആ കുരുന്നു മക്കളെ ഇപ്പോഴും വേട്ടയാടുന്നുണ്ടാവും.. ബാപ്പയില്ലായെന്ന നഷ്ടം നമുക്ക് പരിഹരിക്കാനുമാവില്ല…
എങ്കിലും, അവരനുഭവിക്കുന്ന അനാഥത്വത്തിന് നമ്മളെ കൊണ്ടാകുന്ന പരിഹാരശ്രമമാണ് ഈ വീട്. വീടു മാത്രമല്ല, കുടുംബത്തിന് സ്ഥിരമായ ഒരു വരുമാന മാര്‍ഗവും നമുക്ക് ഇതിനോട് ചേര്‍ന്ന് ഉറപ്പാക്കണം. താഴത്തെ നിലയില്‍ വാടക മുറിയും, മുകളില്‍ വീടും നിര്‍മ്മിക്കാന്‍ പത്ത് പന്ത്രണ്ട് ലക്ഷം രൂപ ചിലവു വരും. ചില നന്‍മ മനസുകളുടെ സഹായത്തോടെ ആറ് ലക്ഷം രൂപ നിലവില്‍ സമാഹരിച്ചിട്ടുണ്ട്. മുസ്ലിം യൂത്ത്‌ലീഗിന്റെ ദേശീയ കമ്മിറ്റിക്കു വേണ്ടി, ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മിറ്റി നേതാക്കളും പിലക്വയിലെ പൗരപ്രമുഖരും അടങ്ങുന്ന കമ്മിറ്റിയാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.എത്രയും വേഗം പണി പൂര്‍ത്തിയാക്കി ഒറ്റമുറി വാടക വീട്ടിലെ ദുരിത ജീവിതത്തില്‍ നിന്ന് അവരെ ഈ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കാന്‍ കഴിയണം. കൂടെ നിത്യവരുമാന മാര്‍ഗത്തിനായി ഒരു നിലയും കൂടി പണിയണം. ഈ നന്‍മയുടെ കൂടെ നിങ്ങളുടെ മനഃസാന്നിധ്യവും സഹായവും ഉണ്ടാകണം.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും