Connect with us

kerala

ഉപതിരഞ്ഞെടുപ്പ് പരാജയം; പരസ്യവിവാദവും പെട്ടിക്കഥയും തിരിച്ചടിയായെന്ന് സി.പി.എം

പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.

Published

on

വന്‍ തിരിച്ചടിയായ ഉപതിരഞ്ഞെടുപ്പ് പരാജയം സിപിഎം പരിശോധിക്കും. പാലക്കാട്ടെ പ്രചരണ തന്ത്രങ്ങള്‍ പാളിയതും തിരിച്ചടിയായതും പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കും. പെട്ടി വിവാദവും പരസ്യ വിവാദവും തിരിച്ചടിയായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.

ഉപ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടി സിപിഎം നേതൃത്വം ആഴത്തില്‍ പരിശോധിക്കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയതിനൊപ്പം ശക്തമായ സര്‍ക്കാര്‍ വിരുദ്ധ തരംഗവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന പ്രാഥമിക വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. പി പി ദിവ്യാ വിവാദം ആളിക്കത്തി പാര്‍ട്ടിയും സര്‍ക്കാരും ഏറെ പ്രതിരോധത്തില്‍ നില്‍ക്കുന്ന വേളയില്‍ എത്തിയ ഉപതെരഞ്ഞെടുപ്പില്‍ പിന്നീടിങ്ങോട്ട് സിപിഎം ചുവടുകള്‍ ഒന്നൊന്നായി പിഴയ്ക്കുകയായിരുന്നു.

പാലക്കാട്ട് ശക്തനായ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാന്‍ വട്ടം ചുറ്റുന്നതിനിടയില്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞെത്തിയ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയ നേതൃത്വത്തിന്റെ നിലപാട് തന്നെ പാര്‍ട്ടിയിലെ വലിയൊരു നിരയും അണികളും ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇങ്ങോട്ട് പ്രചരണ തന്ത്രങ്ങളിലും പാര്‍ട്ടിക്ക് അടി തെറ്റുകയായിരുന്നു. പെട്ടി വിവാദവും പരസ്യ വിവാദവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ് പാര്‍ട്ടിയെ തിരിഞ്ഞുകുത്തി, പെട്ടി വിവാദത്തെ പരസ്യമായി തള്ളി എന്‍.എന്‍ കൃഷ്ണദാസ് രംഗത്ത് വന്നത് പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയതയും ചേരിതിരിവും കൂടുതല്‍ പ്രകടമാക്കി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ദുര്‍വിനിയോഗം ചെയ്ത് മന്ത്രി എം ബി രാജേഷ് പാലക്കാട്ട് ക്യാമ്പ് ചെയ്തു നടത്തിയ എല്ലാ നീക്കങ്ങളും പാളിപ്പോകുകയായിരുന്നു. പാലക്കാട്ടെ പ്രചരണം നയിച്ചവരുടെ പക്വതക്കുറവും തിരിച്ചടിക്ക് ആക്കംകൂട്ടി എന്ന വാദമാണ് പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്നത്. ചേലക്കരയിലെ നിറം മങ്ങിയ വിജയവും വയനാട്ടിലെ കനത്ത പരാജയവും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആകുകയാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഉടന്‍ ചേരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് രാത്രി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാറ്റ് മുന്നറിയിപ്പ്

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി അഞ്ച് ജില്ലകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

സാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍

Published

on

കോഴിക്കോട്: നാടിന്റെ സാഹോദര്യവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ യുവത്വം കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവസമൂഹത്തിന്റെ ഇടപെടലുകളെ പൊതുസമൂഹം വളരെ പ്രതീക്ഷയോടെ കാണുന്നത്. കലുഷിതമായ കാലമാണിത്. അരാജകത്വത്തിനും അരാഷ്ട്രീയ വാദത്തിനുമെതിരെ യുവസമൂഹം ഇടപെടണം. ജനാധിപത്യ മാര്‍ഗത്തിലും അതിര് വിടാതെയുമാണ് പ്രതിഷേധങ്ങളും ഇടപെടലുകളും ഉണ്ടാവേണ്ടത്. നാടിന്റെ പൈതൃകവും സംസ്‌കാരവും നിലനിര്‍ത്തണം. രാജ്യതാല്‍പര്യങ്ങളും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ യുവസമൂഹം ആലോചിക്കണം.

കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ. എം ഷാജി, രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭരണഘടന സബ് കമ്മിറ്റി കണ്‍വീനറുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍ അവതരിപ്പിച്ച ഭരണഘടന കരടിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ..എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്റഫലി, എം. എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, യുത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, പി.ജി മുഹമ്മദ് പ്രസംഗിച്ചു.

Continue Reading

kerala

എറണാകുളത്ത്‌ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും

Published

on

കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി സ്വദേശികളായ ബിപിൻ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും.

Continue Reading

Trending