Connect with us

kerala

ഗതാഗതവകുപ്പിനും പൊലീസിനും കോടതിയുടെ പൂര്‍ണപിന്തുണ; ബസ്സുകളില്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ വെച്ചുകൂടേയെന്ന് കോടതി

ഗതാഗതവകുപ്പിനും പൊലീസിനും കോടതിയുടെ പൂര്‍ണപിന്തുണ

Published

on

 

വാഹനാപകടങ്ങള്‍ക്ക് ഉത്തരവാദികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടിയാണെന്നും അപകടം തടയാന്‍ പൊതുവാഹനങ്ങളില്‍ ഹെല്‍പ് നമ്പര്‍ സ്ഥാപിച്ചുകൂടേയെന്നും കോടതി. ഇന്ന് രാവിലെ കൊച്ചിയില്‍ നടന്ന ബസ്സപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ ദാരുണമായി കൊല്ലപ്പെട്ടത് വീഡിയോ വഴി കണ്ടാണ ്ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തിയ കോടതി എന്തുകൊണ്ട് ഇത് നടക്കുന്നുവെന്നും ഇതാവര്‍ത്തിക്കരുതെന്നും നിര്‍ദേശിച്ചു. ട്രാഫിക്കില്‍ നിര്‍ത്തിയ ബസ് പച്ചലൈറ്റ് തെളിഞ്ഞയുടന്‍ പൊടുന്നനെ മുന്നോട്ടെടുക്കുകയായിരുന്നു. ബൈക്കില്‍ ഇടിച്ചയുടന്‍ യാത്രക്കരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി.
എന്തുകൊണ്ട് ഇത് തടയാനാവുന്നില്ലെന്ന ചോദ്യത്തിന് ബസ്സുകള്‍ നടപടിയെടുത്താല്‍ സമരവുമായി വരുമെന്ന് ഡിസിപി കോടതിയോട് പറഞ്ഞു. ഗതാഗതവകുപ്പിനും പൊലീസിനും കോടതിയുടെ പൂര്‍ണപിന്തുണയുണ്ടെന്ന് ജസ്റ്റിസ് വാക്കുനല്‍കി. രാവിലെ 8.15ന് മാധവഫാര്‍മസി ജംഗ്ഷനില്‍ വൈപ്പിന്‍ സ്വദേശി ആന്റണി (42) ആണ് ബസ്സിടിച്ച് മരിച്ചത്.

kerala

പാലക്കാട് ബിവറേജസില്‍ 10 വയസ്സുകാരിയെ വരി നിര്‍ത്തിയതായി പരാതി

പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്

Published

on

പാലക്കാട് പട്ടാമ്പിയില്‍ ബിവറേജസില്‍ പെണ്‍കുട്ടിയെ വരി നിര്‍ത്തിയതായി പരാതി. പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്. കരിമ്പനകടവ് ബിവറേജ് ഔട്ട്ലെറ്റിലാണ് സംഭവം. ആളുകള്‍ ചോദ്യം ചെയ്തിട്ടും കുട്ടിയെ ഒപ്പം ഉണ്ടായിരുന്ന ബന്ധു വരിയില്‍ നിന്ന് മാറ്റിയില്ലെന്നാണ് സൂചന. ഇന്ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading

kerala

സന്ദീപ് വാര്യര്‍ക്ക് നേരെ വധഭീഷണി; പരാതി നല്‍കി

സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു

Published

on

തനക്കെതിരെ വധഭീഷണി നടന്നതായി പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുഎഇ നമ്പറില്‍ നിന്ന് വാട്‌സ്ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു.

Continue Reading

india

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച നടപടി; അമിത് ഷായ്ക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

നുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു

Published

on

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. അനുമതി നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധവും അതിയായ ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അനുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇന്നത്തെ പ്രധാന വിഷയം ഡല്‍ഹിയില്‍ ഓശാന തിരുന്നാള്‍ പ്രദക്ഷിണം തടഞ്ഞതാണ്. ഡല്‍ഹി പൊലീസ് പ്രദിക്ഷണം തടയാന്‍ കാരണം എന്ത് ?മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് വഖഫ് ബില്‍ മുസ്ലിംങ്ങള്‍ക്കെതിരെ, നാളെ ക്രിസ്ത്യാനികള്‍ക്കെതിരെ വരും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയിട്ടുള്ള ആക്രമം എന്ന സംഘ പരിവാര്‍ അജണ്ട. ഇവിടെ ക്രൈസ്തവ സ്‌നേഹം ക്യാപ്‌സൂള്‍ വിളമ്പുന്ന സംഘ പരിവാര്‍ ആളുകളുടെ തനി നിറം ഓരോ സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നു. ഈ നാട്ടില്‍ ഭരണഘടന നിലനില്‍ക്കണം. ഡല്‍ഹിയില്‍ മതത്തിനു നേരെ കടന്നു കയറുന്നു. പ്രദക്ഷിണം തടഞ്ഞത് മനസിനകത്തെ വികലതയാണ്- കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

Trending