local
കൊണ്ടോട്ടി ബുഖാരി നോളജ് ഫെസ്റ്റിന് നാളെ തുടക്കം
കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടിയില്‍ നടന്ന, പ്രഥമ ബികെഎഫ് മൂന്ന് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി 36 സെഷനുകളായാണ് നടന്നത്.

കൊണ്ടോട്ടി: കൊണ്ടോട്ടി ബുഖാരി നോളജ് ഫെസ്റ്റിന് നാളെ തുടക്കമാകും. വിവിധ വൈജ്ഞാനിക മേഖലകളെ ഉള്‍കൊള്ളിച്ചുള്ള അറിവുത്സത്തിന്റെ രണ്ടാം എഡിഷനാണ് നാളെ വൈകുന്നേരം നടക്കുന്ന ഓപ്പണിംഗ് സെഷനോടെ തുടക്കമാകുക. നവംബര്‍ 28 വരെ ഓണ്‍ലൈന്‍ വഴിയാണ് പ്രോഗ്രാം നടക്കുന്നത്. ബുഖാരി നോളജ് ഫെസ്റ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും ബുഖാരി മീഡിയ യൂടൂബ് ചാനലിലൂടെയും പ്രോഗ്രാം കാണാനാവും.
വിദ്യാഭ്യാസം, വിശ്വാസം, ശാസ്ത്രം, ഫിലോസഫി, സംസ്‌കാരം, ചരിത്രം, സാഹിത്യം, സമൂഹം, രാഷ്ട്രീയം തുടങ്ങി വിവിധ വിജ്ഞാനമേഖലകളില്‍ നിന്നുള്ള 60 വിഷയങ്ങളാണ് പരിപാടിയില്‍ ചര്‍ച്ചയ്ക്ക് വരുന്നത്. പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഭാഷണങ്ങള്‍, അക്കാഡമിക് ടോക്കുകള്‍ തുടങ്ങി വിവിധ സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.
വൈജ്ഞാനിക സംവാദങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുക, സമൂഹത്തിന് അനുഗുണമാകുന്ന വലിയ മാറ്റങ്ങള്‍ക്കുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും കൈമാറുക, ആധികാരികമായ ഒരു സമഗ്ര വിഷ്വല്‍ ലൈബ്രറി സാധ്യമാക്കുക തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളുമായാണ് ബികെഎഫ് സംഘടിപ്പിക്കപ്പെടുന്നത്. മുഖ്യധാരാ സമൂഹം ശ്രദ്ധിക്കാതെ പോയ ഇസ്ലാമിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സംഭാവനകളെ പരിചയപ്പെടുത്തുകയെന്നതും ബികെഎഫിന്റെ ലക്ഷ്യമാണ്.
മതപണ്ഡിതരും മാധ്യമപ്രവര്‍ത്തകരും അക്കാഡമീഷ്യന്‍സും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും യുവഗവേഷകരും ബികെഎഫ് വേദികളില്‍ അതിഥികളായെത്തുന്നുണ്ട്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. കെടി ജലീല്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, മുസഫര്‍ അഹ്മദ്, സന്തോഷ് ജോര്‍ജ് കുളങ്ങര, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഇവി അബ്ദുറഹ്മാന്‍, അബ്ദുദുന്നാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍, ടിപി അശ്‌റഫലി, എംബി ഫൈസല്‍, ഡോ. ഹകീം അസ്ഹരി, ഡോ: ഹുസൈന്‍ രണ്ടത്താണി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മജീദ് അരിയല്ലൂര്‍, ജലീല്‍ സഖാഫി ചെറുശ്ശോല, ഹംസ അഞ്ചുമുക്കില്‍, അലി അക്ബര്‍ തുടങ്ങി വിദേശത്തും സ്വദേശത്തുമുള്ള 100 ലേറെ ഫാക്കല്‍റ്റികള്‍ ബികെഎഫിന്റെ ഭാഗമാകും.
കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടിയില്‍ നടന്ന, പ്രഥമ ബികെഎഫ് മൂന്ന് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി 36 സെഷനുകളായാണ് നടന്നത്. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍, സിപി ശഫീഖ് ബുഖാരി, ജാബിര്‍ ബുഖാരി കാരേപറമ്പ്, സ്വാദിഖ് അരീക്കോട് പങ്കെടുത്തു.
local
എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി

കോയമ്പത്തൂർ: എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്‌റോസ്‌പേസ് ടെക്നോളജീസ് ആന്റ് ഇൻഡസ്ട്രീസ് (എസ് ഐ എ ടി ഐ) ഏർപ്പെടുത്തിയ ഗവേഷണ പുരസ്കാരം സ്വന്തമാക്കി അമൃതയിലെ ഗവേഷക വിദ്യാർത്ഥി. അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള വിശ്വജിത്ത് എസ് നായരാണ് അഭിമാന നേട്ടത്തിന് അർഹനായത്. ബെംഗളൂരുവിലെ ഡോ. വി എം ഘാടേജ് കൺവെൻഷൻ സെന്ററിൽ നടന്ന 2025 ലെ എസ് ഐ എ ടി ഐയുടെ വാർഷിക പരിപാടിയിലാണ് വിശ്വജിത്ത് എസ് നായർ അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറും ചെയർപേഴ്‌സണുമായ ഡോ. കെ രമേഷ്കുമാർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എസ് ശരവണ മുരുകൻ എന്നിവരുമായി ചേർന്ന് തയ്യാറാക്കിയ പ്രബന്ധത്തിന് അംഗീകാരം ലഭിച്ചത്. ടൈറ്റാനിയം അലോയ്കളുടെയും മറ്റ് എയ്‌റോസ്‌പേസ്-ഗ്രേഡ് വസ്തുക്കളുടെയും അതിവേഗ നേർത്ത-ഭിത്തി യന്ത്രവൽക്കരണത്തിനായി മെഷീൻ-ലേണിംഗ് അധിഷ്ഠിത ഡിജിറ്റൽ ട്വിൻസിന്റെ നിർമാണത്തെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് പുരസ്‌കാരം.
എസ് ഐ എ ടി ഐ പ്രസിഡന്റ് ഡോ. സി ജി കൃഷ്ണദാസ് നായരുടെ സാന്നിധ്യത്തിൽ കേന്ദ്ര എം എസ് എം ഇ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പുരസ്കാരം സമ്മാനിച്ചു. എൻഎഎൽ ഡയറക്ടർ ഡോ. അഭയ് പാഷിൽക്കർ, എച്ച്എഎൽ സിഇഒ ജയകൃഷ്ണൻ, ഇന്ത്യയിലെ പ്രമുഖ എയ്‌റോസ്‌പേസ് ഓർഗനൈസേഷനുകളിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ അവാർഡ് ലഭിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും തന്നെപ്പോലുള്ള യുവഗവേഷകർക്ക് ഇത്തരത്തിലുള്ള അംഗീകാരം നൽകാൻ തയ്യാറാക്കുന്നതിന് എസ് ഐ എ ടി ഐയോട് നന്ദിയുണ്ടെന്നും വിശ്വജിത്ത് എസ് നായർ പറഞ്ഞു. ഈയൊരു പുരസ്കാരം തീർച്ചയായും ബഹിരാകാശ ഗവേഷണത്തിൽ താൽപര്യമുള്ള മറ്റു വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്തുത ഗവേഷണവുമായി ബന്ധപ്പെട്ട വിശ്വജിത്തിന്റെ പ്രബന്ധങ്ങൾ പ്രോസീഡിയ കമ്പ്യൂട്ടർ സയൻസ്, ഇന്റർനാഷണൽ ജേണൽ ഓഫ് പ്രോഗ്നോസ്റ്റിക്സ് ആൻഡ് ഹെൽത്ത് മാനേജ്മെന്റ്, അറേബ്യൻ ജേണൽ ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹകരണവകുപ്പിൽ നിന്നും ജോയിന്റ് രജിസ്ട്രാറായി വിരമിച്ച വി സുരേന്ദ്രമോഹന്റെയും പാതിരിപ്പാല ഗവൺമെന്റ് ആർട്സ് ആന്റ് സയൻസസ് കോളേജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച ഡോ. വി പി വിമലയുടെയും മകനായ വിശ്വജിത്ത് എസ് നായർ മലമ്പുഴ കടുക്കാംകുന്നം സ്വദേശിയാണ്.
local
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി

ജുബൈൽ:സഊദി കെഎംസിസി ജുബൈൽ കേന്ദ്ര കമ്മിറ്റി റമദാൻ 2025 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക- അർബുദ രോഗ നിർണ്ണയം തുടങ്ങിയ ചികിൽസാ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധന സഹായം നൽകി.
കെഎംസിസിയുടെ ധന സഹായം ട്രസ്റ്റ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ ജനറൽ സെക്രട്ടറി സിറാജ് ആലുവയിൽ നിന്നും ഏറ്റുവാങ്ങി.
കളമശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറിയും അൽകോബാർ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറിയുമായ
അഷറഫ് പാനായിക്കുളം,ആലങ്ങാട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അമീറലി ചിറയം എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള സി എച്ച് സെൻ്ററുകളും ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററുകൾ അടക്കം ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി 24 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി ജൂബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ ആർ സലാം ആലപ്പുഴ,ബഷീർ വെട്ടുപാറ, അസീസ് ഉണ്ണിയാൽ, ഷിബു കവലയിൽ പല്ലാരിമംഗലം എന്നിവർ അറിയിച്ചു.
kerala
കോഴിക്കോട് കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു
കൂടെയുണ്ടായിരുന്ന കാവനൂർ സ്വദേശി ഷഹബാസ് അഹമ്മദും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.

കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകൻ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാവനൂർ സ്വദേശി ഷഹബാസ് അഹമ്മദും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. മടവൂർ സിഎം മഖാം ഉറൂസ് കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും. തിരിച്ചു വരുന്ന വഴിയിൽ കുന്നമംഗലം പത്താം മൈലിൽ വെച്ച് ബൈക്കും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കെഎസ്ആർടിസി ബസ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഹയാത്രികനായിരുന്ന ഷഹബാസ് അഹമ്മദ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala2 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india2 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala2 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala2 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല