Connect with us

kerala

ബജറ്റ് 2025; ഇനി ഞങ്ങളെ കൊണ്ട് കഴിയില്ലെന്ന പ്രഖ്യാപനം, ഇടത് സര്‍ക്കാറെ ട്രോളി പി.കെ കുഞ്ഞാലിക്കുട്ടി

സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ആശ്വാസമുണ്ടാക്കുന്ന ഒന്നും ഇല്ലെന്ന് മാത്രമല്ല അവന്റെ ജീവിതത്തെ കൂടുതല്‍ പ്രയാസമുള്ളതാക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് സമ്പന്നവുമാണ് ഒടുവിലത്തെ ബജറ്റും എന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

Published

on

സംസ്ഥാനത്ത് ഒരു ബജറ്റ് പ്രഖ്യാപനം വരുമ്പോള്‍ സാധാരണ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് അതിനെ നോക്കിക്കാണാറുള്ളതെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തങ്ങളുടെ ജീവിത നിലവാരത്തെ അത് ഏതൊക്കെ രീതിയില്‍ സ്വാധീനിക്കും എന്നതാണ് അതിലെ പ്രധാന താല്പര്യം. എന്നാല്‍ കഴിഞ്ഞ രണ്ട് പിണറായി സര്‍ക്കാരിന്റെ ബജറ്റുകളിലും ഒട്ടും പ്രതീക്ഷയില്ലെന്ന് മാത്രമല്ല നെഞ്ചിടിപ്പോട് കൂടിയാണ് ജനം ബജറ്റിനെ സമീപിക്കുന്നത് തന്നെ. സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ആശ്വാസമുണ്ടാക്കുന്ന ഒന്നും ഇല്ലെന്ന് മാത്രമല്ല അവന്റെ ജീവിതത്തെ കൂടുതല്‍ പ്രയാസമുള്ളതാക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് സമ്പന്നവുമാണ് ഒടുവിലത്തെ ബജറ്റും എന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

ഒരു തരത്തിലുള്ള പ്രതീക്ഷയും ആശ്വാസവും ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞ എട്ട് വര്‍ഷത്തെ ബജറ്റിലും സാധിച്ചിട്ടില്ല ക്ഷേമ പെന്‍ഷന്‍ കൂട്ടാത്ത സര്‍ക്കാര്‍ ഭൂ നികുതി കുത്തനെ കൂട്ടി. ഇന്ധന വില ജീവിത ബഡ്ജറ്റ് താളം തെറ്റിക്കുന്ന നാട്ടില്‍ ഒരു ബദല്‍ പ്രതീക്ഷയായി കാണുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന കോടതി വ്യവഹാരത്തിന് ഫീസ് കൂട്ടിയാല്‍ നിവൃത്തിയില്ലാതെ കോടതി വ്യവഹാരത്തില്‍ പെടുകയും കയ്യില്‍ പണമില്ലാതിരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ സ്ഥിതി എന്താകും. വികസന മേഖലയില്‍ അന്‍പത് ശതമാനമാണ് വെട്ടിക്കുറച്ചത്. വയനാടിന് കേന്ദ്രം ഒന്നും കൊടുത്തില്ല. കേരളം എന്താണ് കൊടുത്തത് എഴുന്നൂറ്റി അന്‍പത് കോടി, ഈ നാട്ടിലെ വ്യക്തികളും സംഘടനകളും അതിലേറെ കൊടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. അതിന് ജനങ്ങളെ ചൂഷണം ചെയ്യലാണോ പരിഹാരമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വികസന, ക്ഷേമ മുരടിപ്പിലേക്ക് കേരളത്തെ നയിച്ച എട്ട് വര്‍ഷമാണ് കടന്ന് പോകുന്നത്. യുഡിഎഫിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും സ്വപ്ന പദ്ധതികളുടെ പിതൃത്വം പേറി എത്ര കാലം ഇനിയും മുന്നോട്ട് പോകും. അഭ്യസ്തവിദ്യരായ പുതു തലമുറയൊക്കെ കാര്യം മനസ്സിലാക്കി നാട് വിടാന്‍ തുടങ്ങി. സമീപകാലത്ത് മൈഗ്രേറ്റ് ചെയ്ത ആളുകളുടെ എണ്ണം എടുത്താല്‍ വസ്തുത മനസ്സിലാകും.

ചുരുക്കത്തില്‍ ഞങ്ങളെ ഈ പണിക്ക് പറ്റില്ല, ഞങ്ങളെ കൊണ്ട് ഇത് കഴിയൂല, അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിനി ഒന്നും പറയാനില്ല എന്ന വ്യക്തമായ തുറന്ന് പറച്ചില്‍ പ്രസംഗമായി ബഡ്ജറ്റ് ഒതുങ്ങി. പ്രബുദ്ധ കേരളം ഇത് തിരിച്ചറിഞ്ഞു പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഉയര്‍ന്ന ചൂടും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു

Published

on

സംസ്ഥാനത്ത് ഇന്ന് ചൂട്് ഉയര്‍ന്നേക്കും. മുന്‍കരുതലിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് നല്‍കി.

കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.

ഉയര്‍ന്ന ചൂടും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു

Continue Reading

kerala

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കിലോമീറ്റര്‍ പരിധി റെഡ് സോണായി പ്രഖ്യാപിച്ചു

നഗരത്തിലെ പ്രധാന പ്രദേശങ്ങളെ നോ ഡ്രോണ്‍ സോണായി പ്രഖ്യാപിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു

Published

on

തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ പരിധി റെഡ് സോണായി പ്രഖ്യാപിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍. പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. നഗരത്തിലെ പ്രധാന പ്രദേശങ്ങളെ നോ ഡ്രോണ്‍ സോണായി പ്രഖ്യാപിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

നോ ഡ്രോണ്‍ സോണ്‍ പ്രദേശങ്ങള്‍

കേരള നിയമസഭ, രാജ് ഭവന്‍, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടറിയേറ്റ്, വിഴിഞ്ഞം ഹാര്‍ബര്‍, വി എസ് എസ് സി/ ഐഎസ്ആര്‍ഒ തുമ്പ, ഐഎസ്ആര്‍ഒ ഇന്റര്‍നാഷണല്‍ സിസ്റ്റം യൂണിറ്റ് വട്ടിയൂര്‍ക്കാവ്, എല്‍ പി എസ് സി/ഐഎസ്ആര്‍ഒ വലിയമല, തിരുവനന്തപുരം ഡൊമെസ്റ്റിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സതേണ്‍ എയര്‍ കമാന്‍ഡ് ആക്കുളം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്‌നോപാര്‍ക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, മിലിറ്ററി ക്യാമ്പ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ജഗതി, ശ്രീപത്മനാഭസ്വാമി ടെമ്പിള്‍, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ യാതൊരു കാരണവശാലും ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Continue Reading

kerala

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

നിരവധി തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു

Published

on

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ആണ് സമര്‍പ്പിക്കുക. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു.

നേരെത്തെ, അജിത് കുമാറിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു ശേഷവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യപ്പെട്ട് കോടതിയോട് വിജിലന്‍സ് സമയം നീട്ടിച്ചോദിച്ചിരുന്നു. ഇതാണ് കോടതി വിമര്‍ശനത്തിന് ഇടയാക്കിയത്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ഇന്ന് വിജിലന്‍സ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍മേല്‍ കോടതി ഉന്നയിക്കുന്ന സംശയങ്ങള്‍ നിര്‍ണായമാകും.

Continue Reading

Trending