Connect with us

kerala

ബ്രൂവറി: ഇടതുമുന്നണിയിൽ ഭിന്നിപ്പ്‌

ജെ.ഡി.എസ് നേതൃയോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നു. 

Published

on

ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം കടുപ്പിച്ചതിനൊപ്പം ഇടതുമുന്നണിയിലും അപസ്വരങ്ങൾ. സി.പി.ഐക്ക് പിന്നാലെ, ജെ.ഡി.എസ്, ആർ.ജെ.ഡി പാർട്ടികളും ഭിന്നാഭിപ്രായവുമായി രംഗത്തെത്തി. ജെ.ഡി.എസ് നേതൃയോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നു. 

സി.പി.ഐ മുഖപത്രം ‘ജനയുഗ’ത്തിൽ മുതിർന്ന നേതാവ് സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ ബ്രൂവറി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടു. ആർ.ജെ.ഡിയും അതൃപ്തി പരസ്യമാക്കി. ഘടകകക്ഷികളുടെ എതിർപ്പ് കാര്യമാക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. സി.പി.ഐ അടക്കമുള്ളവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടോളുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി എം.ബി. രാജേഷിന്‍റെ മറുപടി.

ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന ജെ.ഡി.എസ് നേതൃയോഗത്തിൽ ബ്രൂവറി അനുവദിക്കാനുള്ള സർക്കാർ നിലപാടിനെ പിന്തുണച്ച പാർട്ടിയുടെ മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെ കനത്ത വിമർശനമാണ് ഉയർന്നത്. വിഷയം മന്ത്രിസഭയിൽ വന്നപ്പോൾ ഗൗരവം ഉൾക്കൊണ്ട് പ്രതികരിക്കാൻ കൃഷ്ണൻകുട്ടിക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. വീഴ്ച വരുത്തിയ മന്ത്രിയെ മാറ്റണമെന്നും ചിലർ വാദിച്ചു. പ്രസിഡന്‍റ് മാത്യു ടി. തോമസ് ഇടപെട്ട് മന്ത്രിക്കെതിരായ ചർച്ച തടഞ്ഞു. ബ്രൂവറിയിൽ കൂടുതൽ ചർച്ച വേണമെന്ന് ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.

ബ്രൂവറിക്കെതിരായ നിലപാട് നേരത്തേ പരസ്യമാക്കിയ സി.പി.ഐ, മുഖപത്രത്തിലൂടെ ഇക്കാര്യം കൂടുതൽ വിശദീകരിച്ചു. ‘‘മദ്യനിർമാണശാലക്ക് അനുമതി നൽകിയത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മദ്യമാണോ, അതോ നെല്ലാണോ പാലക്കാട്ടെ, വയലിൽ ഉൽപാദിപ്പിക്കേണ്ടതെന്ന ചോദ്യം ഉയർന്നു വരുന്നു. മദ്യക്കമ്പനി ജലം ചൂഷണം ചെയ്താൽ കൃഷിക്ക് ജലം ലഭിക്കില്ല.

മലമ്പുഴ ഡാമിലെ ജലം നെൽകൃഷിക്ക് വേണ്ടിയുള്ളതാണ്. കൃഷി തടസ്സപ്പെടുത്തുന്ന പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് നിരക്കുന്നതല്ല. കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യ നിർമാണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുത്. ജനതാൽപര്യത്തിന് നിരക്കാത്ത പദ്ധതികൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയാറാകണ’’മെന്നും ലേഖനം ആവശ്യപ്പെടുന്നു.

മുന്നണിയിൽ ചർച്ച ചെയ്യാതെ, ബ്രൂവറി അനുമതി നൽകിയതിൽ അതൃപ്തി പരസ്യമാക്കി ആർ.ജെ.ഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോർജും രംഗത്തെത്തി. സി.പി.ഐ ഓഫിസിലെത്തി വിശദീകരിച്ചെങ്കിലും മറ്റു ഘടകകക്ഷികളുമായി ചർച്ച ചെയ്യാതിരുന്നത് തെറ്റായ സമീപനമാണ്. പ്ലാച്ചിമട ഉള്‍പ്പെടെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടി എന്ന നിലയില്‍ ബ്രൂവറി വിഷയം ഫെബ്രുവരി രണ്ടിന് ചേരുന്ന പാര്‍ട്ടി സമിതി ചര്‍ച്ച ചെയ്യുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി

Published

on

കാര്യവട്ടം ക്യാമ്പസില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ ഏഴ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളേജില്‍ വെച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ വെള്ളം നല്‍കിയെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് റാഗിങ്ങിന് പിന്നിലെന്നും ഇരയായ വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് പ്രതികരിച്ചു. കോളേജിലെ ആന്റി റാഗിങ്ങ്് സെല്‍ നടത്തിയ അന്വേഷണത്തില്‍ റാഗിങ്ങ് നടന്നതായി കണ്ടെത്തിയിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. റാഗ് ചെയ്ത 7 സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Continue Reading

kerala

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീണ് അപകടം

അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു

Published

on

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ അപകടം. ടൂര്‍ണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. അരീക്കോട് തെരട്ടമ്മലിലാണ് അപകടമുണ്ടായത്.

ഫൈനല്‍ മത്സരത്തിനിടെ സംഘാടകര്‍ ഗ്രൗണ്ടിന് നടുവിലിട്ട് പൊട്ടിച്ച ചൈനീസ് പടക്കങ്ങളില്‍ ചിലത് ദിശമാറി കാണികള്‍ക്ക് ഇടയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പൊള്ളലേറ്റത്. എന്നാല്‍, പിന്നീട് ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ സമരം; മഹാസംഗമം നടക്കാനിരിക്കെ കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍

മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.

Published

on

ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മറ്റന്നാള്‍ ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഗൂഡ നീക്കം.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ തുടര്‍ന്ന 52.85 കോടി സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം, വേതന കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യുമെന്നും രണ്ടുമാസത്തെ ഓണറേറിയം തുക വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.

എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്നും വേതന കുടിശിക മാത്രമല്ല പ്രശ്‌നമെന്നും ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം അനുവദിക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

Continue Reading

Trending