Connect with us

kerala

ബ്രൂവറി വിവാദം; കാബിനറ്റ് നോട്ട് പുറത്ത് വിട്ട് വിഡി സതീശന്‍

ബ്രൂവറിക്കായി അനുമതി നല്‍കിയതില്‍ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നു

Published

on

ബ്രൂവറി വിവാദത്തില്‍ കാബിനറ്റ് നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബ്രൂവറിക്കായി അനുമതി നല്‍കിയതില്‍ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നു. കൃഷി-ജല വകുപ്പുകളുമായും ആശയവിനിമയം നടത്തിയിട്ടില്ല.

അതേസമയം, ബ്രൂവറി വിവാദത്തില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ മുഖപത്രത്തില്‍ ലേഖനം എഴുതി. വെള്ളം മദ്യനിര്‍മാണ കമ്പനിക്ക് വിട്ടു നല്‍കിയാല്‍ നെല്‍കൃഷി ഇല്ലാതാവുമെന്നും സംസ്ഥാന താല്‍പര്യത്തിന് നിരക്കാത്ത പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ലേഖനത്തില്‍ പറയുന്നു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരിയുടേതാണ് ലേഖനം.

ബ്രൂവറി വിവാദത്തില്‍ ജനതാദള്‍ എസിലും എതിര്‍പ്പുകള്‍ ശക്തമാണ്. മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറയിക്കാത്ത കെ. കൃഷ്ണന്‍കുട്ടിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാര്‍ സംസ്ഥാന പ്രസിഡന്റിന് കത്ത് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് സംസാര ശേഷിയില്ലാത്ത അഞ്ചുവയസുകാരന് ദാരുണാന്ത്യം

പത്മവിലാസത്തില്‍ സുമേഷ് ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്

Published

on

തിരുവനന്തപുരത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് സംസാര ശേഷിയില്ലാത്ത അഞ്ചുവയസുകാരന് ദാരുണാന്ത്യം. നേമം കുളകുടിയൂര്‍ക്കോണത്ത് സര്‍വോദയം റോഡ് പത്മവിലാസത്തില്‍ സുമേഷ് – ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നഴ്സറിയില്‍ നിന്നെത്തിയ കുട്ടി സഹോദരിയോടൊപ്പം വീട്ടുമുറ്റത്ത് കളിക്കവേ കിണറ്റില്‍ വീഴുകയായിരുന്നു.

കുട്ടിയെ കാണാതെ പരിഭ്രാന്തിയിലായ കുടുംബം പരിസരപ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വിന്നീട് കുടുംബം കിണറ്റില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തുന്നത്. കിണറ്റിലെറിഞ്ഞ പാവക്കുട്ടിയെ തിരയാനായി കിണറിലേക്ക് നോക്കിയപ്പോഴാകാം ദ്രുവന്‍ കിണറ്റില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേന സ്ഥലത്തെതിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

Continue Reading

kerala

വിവാദ പ്രസ്താവന; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി

യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്ന് തെളിഞ്ഞു.

Published

on

കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താനയില്‍ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്ന് തെളിഞ്ഞു. ആര്‍.എല്‍.വി രാമകൃഷ്ണന്‍ പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെ തന്നെയാണ് സംസാരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമയും കേസില്‍ പ്രതിയാണ്.

സംഭവത്തില്‍ സത്യം ജയിച്ചുവെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചു. ഒരു കാലത്തും ജാതി വിവേചനം ഉണ്ടാകരുതെന്ന താക്കീതാണ് കുറ്റപത്രമെന്നും അദ്ദേഹം പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ സത്യഭാമക്ക് പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

സത്യഭാമ യൂട്യൂബ് ചാനലിനു നല്‍കിയ പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു. വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ രാമകൃഷ്ണന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്ന് തെളിയിക്കാന്‍ കുറ്റപത്രത്തിലൂടെ പൊലീസിന് കഴിഞ്ഞു. ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികൂടി ശേഖരിച്ചാണ് സത്യഭാമ രാമകൃഷ്ണനെതിരെ തന്നെയന്ന് പറഞ്ഞതെന്ന് പൊലീസ് ഉറപ്പിച്ചത്.

ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ ചാലക്കുടിയില്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല. പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമര്‍ശം. സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെ.പി.എ.സി ലളിതയുമായി കലഹിച്ച കലാകാരന്‍ എന്നായിരുന്നു അടുത്തത്. സത്യഭാമക്ക് രാമകൃഷ്ണനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

വ്യക്തി വിരോധത്തെ കുറിച്ച് സത്യാഭാമയുടെ ശിക്ഷ്യര്‍ നല്‍കിയ മൊഴികളും കേസില്‍ നിര്‍ണായകമായി. രാമകൃഷ്ണന്റെ ജാതിയെകുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന സത്യഭാമയുടെ വാദം തെറ്റാണെന്നും തെളിഞ്ഞു.

അതേസമയം വിവാദ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രവും കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Continue Reading

kerala

വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് വില്‍പന; പുനലൂരില്‍ സിപിഎം നേതാവ് പിടിയില്‍

ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റാണ് സി.പി.എം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം വ്യാജമായി നിര്‍മിച്ചത്

Published

on

പുനലൂരില്‍ വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് വില്‍പന നടത്തിയ സിപിഎം നേതാവ് പിടിയില്‍. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റാണ് സി.പി.എം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം വ്യാജമായി നിര്‍മിച്ചത്. സംഭവത്തില്‍ പുനലൂര്‍ റ്റി.ബി ജങ്ഷനില്‍ കുഴിയില്‍ വീട്ടില്‍ ബൈജുഖാനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ഒറിജിനല്‍ ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റ് എടുത്തായിരുന്നു തട്ടിപ്പ്.

ഏജന്‍സിയില്‍ നിന്ന് 680 ടിക്കറ്റാണ് ബൈജുഖാന്‍ വാങ്ങിയത്. ഇയാളില്‍നിന്ന് വാങ്ങിയ ടിക്കറ്റുകളില്‍ സമ്മാനം അടിച്ചതിനെ തുടര്‍ന്ന് ഉടമകള്‍ അടിമാലി, പാലക്കാട് ഭാഗത്തുള്ള ലോട്ടറി കടകളിലെത്തിച്ച് സമ്മാനം ആവശ്യപ്പെട്ടു. ടിക്കറ്റില്‍ സംശയം തോന്നിയ ഈ കടക്കാര്‍ ടിക്കറ്റിലുണ്ടായിരുന്ന പുനലൂരിലുള്ള ഏന്‍സിയുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളത്തരം വെളിച്ചത്തായത്.പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending