Connect with us

More

ബ്രസീല്‍ പ്രസിഡന്റിനെ ‘പ്രേതം’ കൊട്ടാരത്തില്‍നിന്ന് തുരത്തി

Published

on

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമറും ഭാര്യയും കൊട്ടാരം ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. പ്രേതപ്പേടിയാണ് ബ്രസീലിയന്‍ പ്രസിഡന്റുമാര്‍ക്കുള്ള ഔദ്യോഗിക വസതിയായ ചരിത്രപ്രസിദ്ധമായ അല്‍വരോഡ കൊട്ടാരം ഉപേക്ഷിച്ചുപോകാന്‍ ടെമറെ പ്രേരിപ്പിച്ചത്. സ്വിമ്മിംഗ് പൂള്‍, ഫുട്‌ബോള്‍ മൈതാനം, മെഡിക്കല്‍ സെന്റര്‍, വലിയ പുല്‍മേട് തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടുകൂടിയ അല്‍വരോഡ കൊട്ടാരത്തിലെ ജീവിതം ആരും കൊതിച്ചുപോകും.

എന്നാല്‍ പ്രേത ശല്യം കാരണം കൊട്ടാരത്തിലെ സുഖാഢംബരങ്ങളൊന്നും ആസ്വദിക്കാന്‍ 76കാരനായ ടെമറിന് സാധിക്കുന്നില്ല. ജീവന്‍ പണയം വെച്ച് അല്‍വരോഡയില്‍ കഴിഞ്ഞുകൂടാന്‍ താനില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൊട്ടാരത്തിലെത്തി ആദ്യരാത്രി മുതല്‍ തനിക്ക് ശരിയായി ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് ഒരു ബ്രസീലിയന്‍ ന്യൂസ് വീക്കിലിയോട് അദ്ദേഹം പറഞ്ഞു. അസാധാരണമായ ചിലതെല്ലാം തനിക്ക് അനുഭവപ്പെട്ടു. 33കാരിയായ ഭാര്യ മാര്‍സെലക്കും അതേ അനുഭവമുണ്ടായി. ഏഴു വയസുള്ള ഇവരുടെ മകന് മാത്രം ഒരു പ്രശ്‌നവുമില്ല. അവന്‍ കൊട്ടാരത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടും. അവന് കൊട്ടാരം ഏറെ ഇഷ്ടപ്പെട്ടതായും ടെമര്‍ പറയുന്നു.
ബ്രസീലിയന്‍ വാസ്തുശില്‍പി ഓസ്‌കാര്‍ നെയ്മറാണ് അല്‍വരോഡ കൊട്ടാരം രൂപകല്‍പന ചെയ്തത്. ഔദ്യോഗിക വസതി ഉടന്‍ ഉപേക്ഷിക്കാന്‍ ഒരു പുരോഹിതനും പ്രസിഡന്റിനെ ഉപദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. വൈസ് പ്രസിഡന്റുമാര്‍ താമസിക്കുന്ന ചെറിയൊരു വസതിയിലേക്കാണ് ടെമറും കുടുംബവും താമസം മാറ്റിയിരിക്കുന്നതെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
വൈസ് പ്രസിഡന്റായിരിക്കെ അദ്ദേഹം താമസിച്ചിരുന്നതും ഇവിടെയാണ്. ബജറ്റുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് അധികാരമൊഴിയേണ്ടിവന്ന മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ ഒഴിവിലേക്കാണ് ടെമര്‍ പ്രസിഡന്റായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

kerala

ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം വായിലാക്കി; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

Published

on

പാലക്കാട് അഗളിയിൽ മൂന്നു വയസ്സുകാരി ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച് ചികിത്സയിലിരിക്കെ മരിച്ചു. അഗളി ജെല്ലിപ്പാറ മുണ്ടന്താനത്ത് ലിതിന്റെയും ജോമരിയയുടെയും മകൾ നേഹ റോസ് ആണ് മരിച്ചത്. ഫെബ്രുവരി 21 നാണ് സംഭവം. വീട് പെയിന്റിങ്ങിനു വേണ്ടി വീട്ടുസാധനങ്ങൾ മാറ്റിയിടുമ്പോൾ കുട്ടിക്ക് എലിവിഷം അടങ്ങിയ ട്യൂബ് കിട്ടുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിൽ തുടരവെ മരിക്കുകയായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടക്കും.

 

Continue Reading

india

ബി.ജെ.പി നേതാക്കളുടെ കേസിനെക്കുറിച്ച് പോസ്റ്റിട്ടു; അസം കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍

Published

on

മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരായ കേസിന്‍റെ ഗതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് അസം കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തു. റീതം സിങ് ആണ് ശനിയാഴ്ച അറസ്റ്റിലായത്.

മാർച്ച് 13 നാണ് റീതം സിങ് അറസ്റ്റിന് കാരണമായ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. 2021-ൽ ധേമാജി ജില്ലയിൽ നടന്ന ഒരു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചുള്ള വാർത്ത ഷെയർ ചെയ്ത റീതം, ബിജെപി നേതാക്കളായ മനാബ് ദേക, അസം ബി.ജെ.പി മുൻ മേധാവി ഭാബേഷ് കലിത, മുൻ മന്ത്രി രാജൻ ഗൊഹെയ്ൻ എന്നിവരെ തന്‍റെ പോസ്റ്റിൽ ബലാത്സംഗക്കേസ് പ്രതികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അസം ബി.ജെ.പിയെ ടാഗ് ചെയ്ത്, നിയമം എല്ലാവർക്കും തുല്യമാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

മാനബ് ദേകയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലാഖിംപൂർ പൊലീസ് ഗുവാഹതിയിലെ വീട്ടിലെത്തിയാണ് റീതത്തെ അറസ്റ്റ് ചെയ്തത്. വാറന്‍റോ നോട്ടീസോ തനിക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം അറസ്റ്റിന് വഴങ്ങാൻ റീതം സിങ് വിസമ്മതിച്ചു.

അറസ്റ്റിനെതിരെ വൻപ്രതിഷേധമുയർത്തിയിരിക്കുകയാണ് കോൺഗ്രസ്. തങ്ങളുടെ വക്താവിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. അമിത് ഷാ അസമിൽ സന്ദർശനത്തിനെത്തിയ ദിവസമാണ് കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തതെന്നും വലിച്ചിഴച്ചാണ് റീതം സിങ്ങിനെ പൊലീസ് കൊണ്ടുപോയതെന്നും ഗൗരവ് ഗൊഗോയ് വിമർശിച്ചു.

Continue Reading

Trending