Connect with us

News

ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിന് പന്തുരുട്ടാന്‍ ബ്രസീലും ക്രൊയേഷ്യയും

ഖത്തറിലെത്തിയ ശേഷം സ്ലാറ്റ്‌കോ ഡാലിച്ചിന്റെ സംഘം തോറ്റിട്ടില്ല എന്നത് സവിശേഷതയാണ്

Published

on

ദോഹ: എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിന് പന്തുരുളുമ്പോള്‍ ക്രൊയേഷ്യക്കെതിരെ വ്യക്തമായ സാധ്യത ബ്രസീലിന്. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയക്കെതിരെ ഗോള്‍വേട്ട നടത്തിയ ബ്രസീല്‍ മാരക ഫോമിലാണ്. ക്രൊയേഷ്യക്കാരാവട്ടെ നോക്കൗട്ടില്‍ ജപ്പാനെതിരെ ഷൂട്ടൗട്ട് രക്ഷ തേടിയെത്തിയവരും. രണ്ട് ശൈലികള്‍ തമ്മിലുള്ള അങ്കത്തില്‍ പ്രതിരോധ ജാഗ്രതയാണ് ക്രോട്ടുകാരുടെ കൈമുതല്‍.

ഖത്തറിലെത്തിയ ശേഷം സ്ലാറ്റ്‌കോ ഡാലിച്ചിന്റെ സംഘം തോറ്റിട്ടില്ല എന്നത് സവിശേഷതയാണ്. ബെല്‍ജിയം, കനഡ, മൊറോക്കോ എന്നിവരുടെ ഗ്രൂപ്പില്‍ നിന്നും രണ്ട് സമനിലയും ഒരു വിജയവും സ്വന്തമാക്കിയായിരുന്നു ക്രൊയേഷ്യയുടെ വരവ്. അവസാന പോരാട്ടത്തില്‍ ജപ്പാനെതിരെ ഒരു ഗോള്‍ ലീഡ് വഴങ്ങിയ ശേഷം തിരികെയെത്തി. ഷൂട്ടൗട്ട് മികവ് ക്വാര്‍ട്ടര്‍ ടിക്കറ്റും നല്‍കി. ലുക്കാ മോഡ്രിച്ച് എന്ന പോരാളിയാണ് ടീമിന്റെ ആത്മവിശ്വാസം. ലോകകപ്പില്‍ പതിവ് ഫോമില്‍ തന്നെയാണ് റയല്‍ മാഡ്രിഡ് താരം. നായകന്‍ എന്ന നിലയില്‍ നാല് വര്‍ഷം മുമ്പ് സ്വന്തം രാജ്യത്തിന് രണ്ടാം സ്ഥാനം സമ്മാനിക്കുകയും അതിന് ശേഷം യൂറോപ്യന്‍ ഫുട്‌ബോളിലെ നിരവധി വലിയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത മോഡ്രിച്ചിന്റെ ഇടപെടലുകള്‍ അപാരമാണ്. അവിശ്രമ പോരാളി. എപ്പോഴും എവിടെയും പന്തിനൊപ്പം. പക്ഷേ മാര്‍ക്കിഞ്ഞസ് ഉള്‍പ്പെടുന്ന ബ്രസീല്‍ ഡിഫന്‍സിനെ മറികടക്കല്‍ എളുപ്പമാവില്ല. ലോകകപ്പില്‍ അപ്രതീക്ഷിതമായി കാമറൂണിനോട് പരാജയപ്പെട്ടുവെങ്കില്‍ പോലും ബ്രസീല്‍ ഡിഫന്‍സ് കാര്യമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിനും ഇത് വരെ വെല്ലുവിളിയുണ്ടായിരുന്നില്ല.

കോച്ച് ടിറ്റേ ഇന്നലെ പരിശീലനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ആത്മവിശ്വാസത്തിലാണ് അദ്ദേഹം. മുന്‍നിരയില്‍ വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍ എന്നിവര്‍ക്കൊപ്പം ആദ്യ ഇലവനിലെ മൂന്നാമന്‍ ആരായിരിക്കുമെന്ന ചോദ്യമുണ്ട്. കാസിമിറോയും ഫ്രെഡുമെല്ലാമുള്ള മധ്യനിരയുടെ ഭാവനാ സമ്പത്തും ടീമിന്റെ മുതല്‍ക്കൂട്ടാണ്. ആദ്യ പകുതിയില്‍ തന്നെ ഒന്നിലധികം ഗോളുകള്‍ നേടി ലീഡ് നേടുക എന്നതാണ് ടിറ്റേയുടെ പ്ലാന്‍. കൊറിയക്കെതിരായ മല്‍സരത്തില്‍ ഈ ടാക്റ്റിക്‌സ് ഫലപ്രദമായിരുന്നു.

രണ്ടാം പകുതിയില്‍ കൊറിയക്കാര്‍ തിരികെ വരാന്‍ ശ്രമിച്ചുവെങ്കിലും വലിയ ഗോള്‍ഭാരം അവരെ മാനസികമായി തളര്‍ത്തിയിരുന്നു. വിംഗുകള്‍ കയറി വന്നുള്ള ബ്രസീല്‍ ആക്രമണത്തെ ചെറുക്കാന്‍ 90 മിനുട്ട് ഊര്‍ജ്ജം മാത്രം പോര എന്നുള്ള സത്യം ലുക്കാ മോഡ്രിച്ച് അംഗീകരിക്കുന്നു. പക്ഷേ അദ്ദേഹം പറയുന്നത് പതിവ് ഫുട്‌ബോള്‍ തന്നെ കളിക്കുമെന്നാണ്. മത്സരം രാത്രി 8.30.ക്രൊയേഷ്യക്ക് ഇതുവരെ ബ്രസീലിനെ തോല്‍പിക്കാനായിട്ടില്ല. നാലു തവണ ഇരു ടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ബ്രസീലിനായിരുന്നു വിജയം. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.

kerala

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം

19പേര്‍ക്ക് 2000 രൂപ അധിക വേതനം നല്‍കും

Published

on

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവര്‍ത്തകര്‍ക്ക് അധിക വേതനം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ വെച്ച് അധിക വേതനം നല്‍കും. തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് തുക അനുവദിച്ചത്.

നേരത്തെ യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാസം ആയിരം രൂപ തോതിലാണ് തുക നൽകുകയെന്നായിരുന്നു പ്രഖ്യാപനം.

 

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

india

വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്; കേന്ദ്രത്തോട് ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് എം.കെ സ്റ്റാലിന്‍

Published

on

ന്യൂഡല്‍ഹി: വഖഫ് ബില്ലിനെ എതിര്‍ത്ത് പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് നിയമസഭ ഇന്ന് പാര്‍ലമെന്റില്‍ നിര്‍ദ്ദിഷ്ട വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കുകയും കേന്ദ്ര സര്‍ക്കാരിനോട് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്ല് മുസ്‌ലിം സമുദായത്തെ മോശമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബില്‍ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുകയും വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ജനങ്ങള്‍ മതസൗഹാര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും അവരുടെ മതം പിന്തുടരാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ന്യൂനപക്ഷ മുസ്‌ലിംകളെ മോശമായി ബാധിക്കുന്ന 1995 ലെ വഖഫ് നിയമത്തിനായുള്ള വഖഫ് ഭേദഗതി ബില്‍ 2024 ല്‍ പിന്‍വലിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ബീഹാര്‍ നിയമസഭയില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.

മുസ്‌ലിംകളുടെ മോശം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ബില്‍ പിന്‍വലിക്കണമെന്നും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.

Continue Reading

Trending