Connect with us

india

ബൈക്കില്‍ ബാഗ് തട്ടിയെടുക്കാനെത്തിയ കവര്‍ച്ചാസംഘത്തെ പിടികൂടി യുവതി; റോഡിലൂടെ വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ പിന്നിലൂടെ അതിവേഗം ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ബെക്കിന്റെ പിന്നിലിരുന്ന സംഘത്തിലൊരാല്‍ യുവതിയുടെ പേഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പേഴ്സില്‍ നിന്ന് പിടിവിടാന്‍ യുവതി തയാറായില്ല.

Published

on

ചണ്ഡീഗഡ്: യുവതിയുടെ ബാഗ് തട്ടിയെടുക്കാനായി ബൈക്കിലെത്തിയ മൂന്നംഗ കവര്‍ച്ചാസംഘത്തെ ചെറുത്തുതോല്‍പ്പിച്ച് യുവതി. പഞ്ചാബില്‍ ഭട്ടിന്‍ഡ ജില്ലയിലാണ് സംഭവം. പേഴ്സ് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ച അക്രമിസംഘത്തെ ധീരമായി യുവതി നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പൊലീസ് ഏല്‍പ്പിച്ചു.

റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ പിന്നിലൂടെ അതിവേഗം ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ബെക്കിന്റെ പിന്നിലിരുന്ന സംഘത്തിലൊരാല്‍ യുവതിയുടെ പേഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പേഴ്സില്‍ നിന്ന് പിടിവിടാന്‍ യുവതി തയാറായില്ല. തുടര്‍ന്ന് യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു. എന്നാല്‍ ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്ന അക്രമിയുടെ ടീഷര്‍ട്ടില്‍ പിടിച്ചുവലിച്ച് നിലത്തിട്ടാണ് ആക്രമണത്തെ യുവതി ചെറുത്തത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി സംഘത്തിലെ രണ്ട് പ്രതികളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

https://youtu.be/Yqe26D9TW8c

അതേസമയം, സമാനമായ സംഭവം പഞ്ചാബില്‍ കഴിഞ്ഞ മാസവും നടന്നിരുന്നു. ജലന്ധറില്‍ നിന്നുള്ള 15 കാരികളായ രണ്ട് പെണ്‍കുട്ടികളെ ബൈക്കിലെത്തിയ സംഘമാണ് അക്രമിച്ചത്. മൊബൈല്‍ തട്ടിയെടുക്കാന്‍ യുവാക്കളുടെ ശ്രമം പെണ്‍കുട്ടികള്‍ പരാജയപ്പെടുത്തുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമിച്ചെങ്കിലും അവരെ വിടാന്‍ പെണ്‍കുട്ടികള്‍ അനുവദിച്ചിരുന്നില്ല. പിന്നീട് നാട്ടുകാര്‍ സ്ഥലത്തെത്തി കുറ്റവാളിയെ പിടിച്ച് പോലീസിന് കൈമാറി.

india

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം

പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

Published

on

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബില്ലിലെ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിര്‍ക്കാനാണ് തീരുമാനം. അതേസമയം മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

ഭരണപക്ഷം പ്രകോപനമുണ്ടാക്കിയാലും സഭക്കുള്ളില്‍ തുടരുാനാണ് നീക്കം. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും ഇറങ്ങി പോവില്ലെന്നും സഭയ്ക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍ വാദം ഉയര്‍ത്തുകയും വോട്ടെടുപ്പ് ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു.

അതേസമയം നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വഖഫ് നിയമഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

Continue Reading

india

ഇന്ത്യന്‍ മ്യൂസിയത്തില്‍ ബോംബ് ഭീഷണി; താല്‍കാലികമായി അടച്ചു

വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്

Published

on

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മ്യൂസിയം താല്‍കാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മ്യൂസിയത്തിന്റെ ചുമതലയുള്ള സി.ഐ.എസ്.എഫ് ആണ് ന്യൂമാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.

ഇന്നാണ് മ്യൂസിയത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഉറവിടം വ്യക്തമല്ലാത്ത ഇ-മെയിലില്‍ നിന്ന് സന്ദേശം അധികൃര്‍ക്ക് ലഭിച്ചത്. മ്യൂസിയത്തിനുള്ളിലെ 51 മുറികളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവം; യോഗി സര്‍ക്കാറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഉടമകള്‍ക്ക് ആറു മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു

Published

on

ഉത്തര്‍പ്രദേശില്‍ അനധികൃതമായി നിര്‍മിച്ചെന്നു ആരോപിച്ച് വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ യോഗി സര്‍ക്കാറിനും പ്രയാഗ്രാജ് വികസന അതോറിറ്റിക്കും സുപ്രീംകോടതിയുടെ വിമര്‍ശനം. വീടുകള്‍ പൊളിച്ചുമാറ്റിയ നടപടി മനുഷ്യത്വരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്, പൊളിക്കല്‍ നടപടി ബലപ്രയോഗത്തിലൂടെയാണ് നടന്നതെന്ന് നിരീക്ഷിച്ചു.

രാജ്യത്ത് നിയമവാഴ്ച ഉണ്ട്. പാര്‍പ്പിടത്തിനായുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പൗരന്മാരുടെ പാര്‍പ്പിടങ്ങള്‍ ഈ രീതിയില്‍ പൊളിക്കാന്‍ കഴിയില്ല. നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നത്. നിയമാനുസൃത നടപടിക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പൊളിച്ചുമാറ്റിയ ഓരോ വീടിന്റേയും ഉടമകള്‍ക്ക് ആറു മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹമ്മദ് തുടങ്ങിയവരുടെ ഉള്‍പ്പെടെ വീടുകളാണ് പൊളിച്ചുമാറ്റിയത്. ഇവര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള പ്രയാഗ്രാജിലെ പൊളിച്ചുമാറ്റലിനെ കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു.

Continue Reading

Trending