Connect with us

kerala

സംസ്ഥാനത്തെ ബിസിനസ് ഉച്ചകോടികള്‍ക്ക് പുത്തന്‍ ഉണര്‍വായി ‘ബ്രമ്മ ബിസ് എഡ്ജ് 2023’

4500-ലധികം സംരംഭകരാണ് പങ്കെടുത്തത്.

Published

on

കോഴിക്കോട് : സംസ്ഥാനത്തെ ബിസിനസ് ഉച്ചകോടികള്‍ക്ക് പുത്തന്‍ ഉണര്‍വായി ‘ബ്രമ്മ ബിസ് എഡ്ജ് 2023’. 4500-ലധികം സംരംഭകരാണ് പങ്കെടുത്തത്. നൂറിലധികം സ്റ്റാളുകളും, നെറ്റ്വര്‍ക്കിങ്ങ് സാധ്യതകളുമായി ബ്രമ്മ ബിസ് എഡ്ജ് കേരളത്തിന്റെ സംരംഭക മേഖലയില്‍ നവ്യാനുഭവമായി. ബ്രമ്മ ലേണിങ് സൊല്യൂഷന്‍സിന്റെ കണ്‍സള്‍ട്ടന്റും ട്രെയിനറുമായ ഫൈസല്‍ അഹമ്മദ് മോഡറേറ്റ് ചെയ്തുവന്ന വനിതാ സംരംഭകരുടെ പാനല്‍ ചര്‍ച്ചയോടെയാണ് ആരംഭിച്ചത്. വിശിഷ്ട പാനലിസ്റ്റുകളില്‍ ഇരലൂം സി.ഇ.ഒ ഹര്‍ഷ പുതുശ്ശേരി, ഇമാക്കൂറിലെ ഇമേജ് കോച്ച് ജുമാന, പാതിരക്കോഴി എം.ഡി ഗീതു ജിമ്മി, ടപ്പര്‍വെയര്‍ കേരള വിതരണക്കാരായ ഫാത്തിമ അലി, ക്യൂട്ടി പൈയുടെ സിഇഒ എം. ഫൗസിയ നൈസാം, ഫ്ലെക്സിക്ലൗഡിന്റെ സിഇഒ അനൂജ ബഷീര്‍ പങ്കെടുത്തു. അവരുടെ ഉള്‍ക്കാഴ്ചകളും അനുഭവങ്ങളും കേരളത്തിലെ ബിസിനസ്സ് ലോകത്ത് സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിന്റെ ആവശ്യകതയെ പരാമര്‍ശിച്ചു.

സംസ്ഥാനത്തെ വനിതാ സംരംഭകത്വത്തെ പരിപോഷിപ്പിക്കുന്നതിനായി സമര്‍പ്പിതമായി ബ്രമ്മയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ ‘വേക്ക്’ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സെക്ഷന്‍ സമാപിച്ചത്. ‘ഫ്യൂച്ചര്‍ ഓഫ് ബിസിനസ്’ എന്ന വിഷയത്തില്‍ ബ്രമ്മ ലേണിങ് സ്ഥാപകനും എം.ഡി.യുമായ സജീവ് നായര്‍ ക്ലാസെടുത്തു. ബിസിനസ് ലോകത്ത് സംഭവിക്കുന്നത് ഇനി സംഭവിക്കാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങളെ പറ്റിയുള്ള വളരെ കൃത്യമായ അറിവുകള്‍ സംരംഭകരിലേക്ക് എത്തിക്കുന്നതായിരുന്നു ക്ലാസ്. തുടര്‍ന്ന് ചര്‍ച്ചയും നടന്നു. ബിസ്ലേരിയുടെ സി.ഇ.ഒ ആഞ്ചലോ ജോര്‍ജടക്കം ചര്‍ച്ച പാനലിലുണ്ടായിരുന്നു. ഡോ.തോമസ് ജോര്‍ജ് കെ, (ലീഡ് കോളജ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ )ഡോ. ഷാജു തോമസ്, (പോപ്പീസ് എം.ഡി) പങ്കെടുത്തു. ശേഷം ബിസ് എഡ്ജിന്റെ ഏറ്റവും മുഖ്യ ആകര്‍ഷണവുമായി കേരളത്തിലെ പ്രശസ്ത സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റും ബിസിനസ് കോച്ചുമായ ബ്രമ്മ ലേണിങ് സൊല്യൂഷന്‍സ് സിഇഒ എ ആര്‍ രഞ്ജിത്ത് ‘നിങ്ങളുടെ ബിസിനസ്സ് വിജയകരമാക്കാനുള്ള ടീമിന്റെ കാര്യക്ഷമത’ എന്ന വിഷയത്തില്‍ മള്‍ട്ടി-മീഡിയ പിന്തുണയോടെയുള്ള സെഷന്‍ ഏറെ ആകര്‍ഷകമായി.

അവരുടെ ബിസിനസിനെ അടുത്ത തലങ്ങളിലേക്ക് എത്തിക്കാനുള്ള മാര്‍ഗദര്‍ശിയാവുകയായിരുന്നു ഈ സെഷന്‍. നിരവധി ബ്രാന്‍ഡുകളുടെ ലോഞ്ച്, പരിപാടിയില്‍ പങ്കാളികളയവര്‍ക്കുള്ള അനുമോദനങ്ങള്‍ എന്നിവ ഉള്‍പ്പടെ കേരളത്തിലെ ബിസിനസ് ഉച്ചകോടികളില്‍ ഏറ്റവും ഭംഗിയോടെ ചിട്ടയായി നടത്തിയ ഒന്നായി ‘ബ്രമ്മ ബിസ് എഡ്ജ് 2023’ മാറി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂര്‍ കോടതിലില്‍ യുവ അഭിഭാഷകയെ മര്‍ദിച്ച കോസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം. ബെയ്‌ലിന് ഉപാധികളോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.

Continue Reading

kerala

കോഴിക്കോട് തീപിടിത്തം; ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും മഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തി; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം

Published

on

കോഴിക്കോട് പുതിയ ബസ്റ്റാന്റിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം.

ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തും. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണൊ എന്നും പരിശോധിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

Continue Reading

kerala

ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്‍

അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്.

Published

on

മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. മെസ്സി എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാന്‍ പറഞ്ഞു. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചര്‍ച്ചകളാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറിലായിരിക്കും അര്‍ജന്റീന ടീം കേരളത്തില്‍ എത്തുകയെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്. ഫുട്‌ബോള്‍ മത്സരം നടത്തിയാല്‍ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ടീം എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നല്‍കുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മന്ത്രി പറഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്.

Continue Reading

Trending