Connect with us

india

അമേരിക്കയില്‍ വെള്ളിത്തെളിച്ചമായി രാജേഷ് കുമാരന്റെ പഞ്ച്

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: പ്രയോഗത്തിന്റെ ദിശയിലും പോയിന്റിലും ദൂരത്തിലും വേഗത്തിലും വ്യത്യാസപ്പെടും അടവുകള്‍, കൈകളുടെ സ്ഥാനം മാറുമ്പോള്‍ നേരെയാക്കുകയോ പകുതി വളയുകയോ ചെയ്യാം. ബണ്ടിലുകളായി മാറും ബോക്‌സിംഗ് സ്‌െ്രെടക്കിന്റെ നൈപുണ്യതയില്‍ വേഗമേറും പരിശീലനം, പഞ്ചിന്റെ കരുത്തില്‍ അമേരിക്കയില്‍ വെള്ളിത്തെളിച്ചമേകും കുപ്പായമണിയുകയാണ് ഒരു മലയാളി, രാജേഷ് കുമാരന്‍.

വെങ്കലത്തിലും തിളങ്ങിയ പരിശീലനമികവിന് അംഗീകാരമായാണ് ബോക്‌സിംഗ് റിംഗിലെ കരുത്തില്‍ ശ്രദ്ധേയനായ കണ്ണൂരുകാരന്‍ രാജേഷ് കുമാരന്‍ അമേരിക്കയില്‍ സില്‍വര്‍ ലെവലിലെത്തുന്നത്. ബോക്‌സിംഗ് പരിശീലകനായി സില്‍വല്‍ ലെവലിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യതാരമാണ് രാജേഷ് കുമാരന്‍. യു.എസ്.എയില്‍ നടന്ന കേമ്പില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഈ നേട്ടം. ബോക്‌സിംഗില്‍ മുന്‍ ചാമ്പ്യനാണ് ഇദ്ദേഹം. കണ്ണൂര്‍ ജില്ലാ ബോക്‌സിംഗ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന രാജേഷ് കുമാരന്‍ സംസ്ഥാന ചാമ്പ്യന്‍പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997 മുതല്‍ 2012 വരെ കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ബോക്‌സിംഗ് പരിശീലകനായിരുന്നു.

കണ്ണൂരില്‍ കിഴുത്തള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഗോള്‍ഡണ്‍ ഗ്ലോവസ്’ അക്കാദമിക്ക് കീഴില്‍ സംസ്ഥാനദേശീയതലത്തില്‍ നിരവധി താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ രാജേഷ് കുമാരന്റെ പരിശീലന മികവിന് സാധ്യമായിട്ടുണ്ട്. കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെയും കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബിന്റെയും ജോയിന്റ് സെക്രട്ടറിയാണ്.

പ്രീഡിഗ്രി പഠനകാലത്ത് 1991ലാണ് ബോക്‌സിംഗിലെ അരങ്ങേറ്റം. 1997 മുതലാണ് സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച് തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് മികച്ചതാരമായി ഉയര്‍ന്ന് പരിശീലകന്റെ റോളിലുമെത്തുകയായിരുന്നു. പരിമിതികളെ അതിജീവിച്ചാണ് ബോക്‌സിംഗില്‍ പരിശീലകനെന്ന യു.എസ്.എ സില്‍വര്‍ ലെവല്‍ പദവി സ്വന്തമാക്കിയത്. പരിശീലകനെന്ന അംഗീകാരത്തിലേക്ക് വഴിതുറന്നത് ഓണ്‍ലൈന്‍ ടെസ്റ്റാണ്. ഇതുവഴി അന്താരാഷ്ട്രതല ബോക്‌സിംഗ് പരിശീലകനെന്ന നേട്ടത്തിലേക്ക് ഉയരുകയായിരുന്നു ഇടിക്കൂട്ടിലെ മുന്‍താരം.

പരീക്ഷയില്‍ 90 ശതമാനം മാര്‍ക്കില്‍ വിജയിക്കണമെന്ന കടമ്പയും കടക്കണമായിരുന്നു യു.എസ്.എ ബോക്‌സിംഗില്‍ പരിശീലകനാകാന്‍. ബ്രൗണ്‍ ലെവല്‍ കോച്ച് സര്‍ട്ടിഫിക്കറ്റും ലെവല്‍ വണ്‍ റഫ്രീങ്ങിലൂടെയുമായിരുന്നു പരിശീലക അരങ്ങേറ്റം. പ്രയാസകരമായിരുന്നു സില്‍വര്‍ കടമ്പയെന്ന് രാജേഷ് പറയുന്നു. അന്താരാഷ്ട്ര ഒളിംപിക്‌സ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയെത്തിയ കേമ്പില്‍ കഠിനമായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 13 പരിശീലകരാണ് കേമ്പിനെത്തിയത്. ഇതിഹാസതാരങ്ങളും യു.എസ്.എ ടീം പരിശീലകരും പങ്കെടുത്ത കേമ്പ് മികച്ച അനുഭവമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

india

കന്നഡ പരാമര്‍ശം; തഗ് ലൈഫിന്റെ പ്രദര്‍ശന അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ച് കമല്‍ ഹാസന്‍

Published

on

ബെംഗളൂരു: കന്നഡ പരാമര്‍ശം വിവാധമായതോടെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രദര്‍ശന അനുമതിക്കായി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നടന്‍ കമല്‍ ഹാസന്‍. കന്നഡ തമിഴിലില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന കമല്‍ ഹാസന്റെ പരാമര്‍ശമാണ് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

തന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് കര്‍ണാടക സംസ്ഥാന സര്‍ക്കാരിനോടും, പോലീസ് വകുപ്പിനോടും, ചലച്ചിത്ര വ്യാപാര സംഘടനകളോടും നിര്‍ദ്ദേശിക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. പ്രദര്‍ശനത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പോലീസ് ഡയറക്ടര്‍ ജനറലിനും സിറ്റി പോലീസ് കമ്മീഷണറോടും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിവാധ പരാമര്‍ശത്തില്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് (കെഎഫ്സിസി) കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിന് ഉളളില്‍ കമല്‍ഹാസന് പരസ്യമായി മാപ്പ് പറയണമെന്ന് കെഎഫ്‌സിസി അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം കമല്‍ ഹാസന്‍ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുമെന്നും നിലവില്‍ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

” ഇതിനുമുമ്പും എന്നെ ഭീഷണപ്പെടുത്തിയിട്ടുണ്ട്.. ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മാപ്പു പറയും. അങ്ങനെയല്ലെങ്കില്‍ ഒരിക്കലും പറയില്ല. ഇതാണ് എന്റെ ജീവിതശൈലി, ദയവുചെയ്ത് അതില്‍ ഇടപെടരുത്,” എന്നാണ് കമല്‍ ഹാസന്‍ മറുപടി പറഞ്ഞത്.

തഗ് ലൈഫ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കര്‍ണ്ണാകയില്‍ നടന്ന പരിപാടിയിലായിരുന്നു നടന്റെ പരാമര്‍ശം. കര്‍ണ്ണാടകയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ രാഷ്ട്രീയം മറന്ന് കര്‍ണ്ണാടക നേതാക്കള്‍ കമല്‍ ഹാസനെതിരെ രംഗത്ത് എത്തിയിരുന്നു. കമല്‍ ഹാസന്റെ സിനിമകളെല്ലാം കര്‍ണ്ണാടകയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും തീവ്ര കന്നഡ അനുകൂലികളും രംഗത്തെത്തിയതോടെയാണ് പ്രശ്‌നം വലിയ വിവാദത്തിലേക്ക് എത്തിയത്. കമല്‍ ഹാസന്‍ നായകനാകുന്ന മണിരത്‌നം ചിത്രമാണ് തഗ് ലൈഫ്.

Continue Reading

india

കര്‍ണാടകയില്‍ ബേക്കറിക്കടയില്‍ ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ കൊന്നു

ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

Published

on

കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ബേക്കറിക്കടയില്‍ കയറി ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ചന്നപ്പ നരിനാള്‍ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. സ്വത്തുതര്‍ക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായി. രവി, പ്രദീപ്, മഞ്ജുനാഥ്, നാഗരാജ്, മഞ്ജുനാഥ്, ഗൗതം, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അക്രമികള്‍ ഇയാളെ കൊലപ്പെടുത്തിയത്. വടിവാളും മരക്കഷ്ണവും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബേക്കറിയിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.

അതേസമയം ആക്രമണത്തിനിടെ ചന്നപ്പ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമികള്‍ ഇയാളെ വെട്ടുകയായിരുന്നു. ചന്നപ്പയുടെ കഴുത്തിലും തലയിലും പുറത്തും കൈകാലുകളിലും വെട്ടേറ്റിട്ടുണ്ട്.

തന്റെ കുടുംബവും മറ്റൊരു വിഭാഗവുമായി സ്വത്തുതര്‍ക്കം ഉണ്ടായിരുന്നതായി ചന്നപ്പയുടെ മൂത്ത സഹോദരന്‍ ദുരഗപ്പ നാരിനാല്‍ പൊലീസിന് മൊഴി നല്‍കി.

Continue Reading

india

സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

സൈനിക ക്യാമ്പിന് സമീപം ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിലുണ്ടായത്.

Published

on

സിക്കിമില്‍ മണ്ണിടിച്ചില്‍ മൂന്ന് പേര്‍ മരിച്ചു. കാണാതായ 9 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. സൈനിക ക്യാമ്പിന് സമീപം ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിലുണ്ടായത്. അതേസമയം മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേരെ കാണാതായാണ് വിവരം.

അതേസമയം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കനത്തതോടെ 34 മരണം റിപ്പോര്‍ട്ട് ചെയ്തു. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം അസമില്‍ പതിനായിരത്തിധികം പേര്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. അരുണാചല്‍പ്രദേശില്‍ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി.

Continue Reading

Trending