Connect with us

Video Stories

വാക്കും വഴിയും കാഴ്ചപ്പാടും മലയാളിയുടെ പുതിയ ആലോചനയ്ക്ക്

Published

on

കാലം വ്യക്തി വര്‍ത്തമാനം
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഫിംഗര്‍ ബുക്‌സ്. 90രൂപ

എഴുത്തിന്റെയും ഇടപെടലിന്റെയും ചില സന്ദര്‍ഭങ്ങളില്‍ ജീര്‍ണ്ണത തുണയായി മാറും. കാരണം മൂല്യങ്ങളെ വീണ്ടും വിശകലനം ചെയ്യാനും പുനര്‍നിര്‍മ്മിക്കാനുമുള്ള അവസരം അത് ഉണ്ടാക്കുന്നു. സാംസ്‌കാരിക ജീര്‍ണ്ണതയ്ക്കും ചില കാരണങ്ങളുണ്ട്. ചരിത്രവും വര്‍ത്തമാനവും അതില്‍ നിര്‍ണ്ണായക കണ്ണികളായി മാറാം. അതുകൊണ്ട് മാറുന്ന ലോകത്തിന്റെ മസ്തിഷ്‌കമായി ഭാവിയെ രൂപപ്പെടുത്തുന്ന ചില ശക്തികളെ ചരിത്രം രൂപപ്പെടുത്താറുണ്ട്. ആത്മനിഷ്ഠമായ ഇടപെടലിന്റെ കരുത്തായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എഴുത്തുകാരുടെ നിരയില്‍ നമ്മുടെ സാംസ്‌കാരിക രംഗത്ത് നവീന ഭാവുകത്വം തീര്‍ക്കുന്ന ഒമ്പത് ചിന്താശീലരുടെ വാക്കും മനസ്സുമാണ് കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ കാലം വ്യക്തി വര്‍ത്തമാനം എന്ന പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത്.
‘എഴുത്തുകാരന്റെ ധാരണകള്‍ യാഥാര്‍ത്ഥ്യത്തിന്റെ പകര്‍ച്ചകളും യാഥാര്‍ത്ഥ്യത്തിന്റെ നേരെ വിമര്‍ശനപരവും സൗന്ദര്യബോധപരവുമായ നിലപാട് എടുക്കുതുമാണ്.’ എന്നിങ്ങനെ കെ.പി അപ്പന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അത് ലക്ഷ്യം വെക്കുന്നത് യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള സ്വപ്നദര്‍ശനമാണ്. രാഷ്ട്രീയം, സാഹിത്യം, വിമര്‍ശനം തുടങ്ങി വിവിധ വിഷയങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകളാണ് ഈ കൃതിയിലെ സംഭാഷണങ്ങളില്‍ വിശദാംശങ്ങളോടെ പ്രത്യക്ഷപ്പെടുന്നത്.
ജീവിതത്തിന്റെ അടയാളങ്ങള്‍ മറക്കുകയും സൈദ്ധാന്തിക നിര്‍മ്മിതികളായി മലയാളനിരൂപണം ചുരുങ്ങുന്ന വര്‍ത്തമാനകാലത്ത,് ജീവിതദര്‍ശനത്തിന്റെയും ആസ്വാദനത്തിന്റെയും നിരീക്ഷണത്തിന്റെയും ആവിര്‍ഭാവത്തെ ഉണര്‍ത്തിയെടുക്കുന്ന, ഭാവി സാധ്യതയുടെ അനുഭവമാക്കി വാക്കുകളെ മാറ്റിപ്പണിയുന്ന ചിന്തകരുടെ വാക്കും വഴിയും കാഴ്ചപ്പാടും മലയാളിയുടെ ഏതൊരു ആലോചനയിലും വായനയിലും വിഷയമാവുമെന്ന് വിശ്വസിക്കുന്നു.
ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നിവയുടെ അറിവിലേക്കുള്ള സഞ്ചാരഭൂമികയാണ് ഈ പുസ്തകം. പ്രൊഫ. എം. എന്‍ വിജയന്‍, പി. ഗോവിന്ദപിള്ള, പ്രൊഫ. എം. കൃഷ്ണന്‍ നായര്‍, പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍, പ്രൊഫ. കെ. പി അപ്പന്‍ പ്രൊഫ. എം. കെ സാനു, ഡോ. എം. ഗംഗാധരന്‍, ഡോ. എം. എന്‍ കാരശ്ശേരി, ഡോ. വി. രാജകൃഷ്ണന്‍ എന്നിവരുടെയും വാക്കും മനസ്സുമാണ് ഈ സംഭാഷണങ്ങളില്‍. സാംസ്‌കാരികരംഗം ഇടപെടല്‍ കൊണ്ടും ആലോചനകള്‍കൊണ്ടും നിറയ്ക്കാനുള്ള ഉത്തരവാദിത്തം ഈ ചിന്തകര്‍/വിമര്‍ശകര്‍ ഏറ്റെടുക്കുന്നു. അതുകൊണ്ട് ചരിത്രത്തിലേക്കും ഭാവിയിലേക്കുമുള്ള വീണ്ടു വിചാരത്തിന്റെ ഉള്ളുണര്‍ത്തലുകള്‍ക്കാണ് ‘കാലം വ്യക്തി വര്‍ത്തമാനം’ ഇടം നല്‍കുന്നത്.
പ്രശസ്തരായവ്യക്തികള്‍ അവരുടെ വാക്കുകളില്‍ അരിയപ്പെടുകയ മാത്രമല്ല, അവര്‍ നമ്മുടെ മുമ്പില്‍ ഇരുന്ന് സംസാരിക്കുന്ന പ്രീതിയുണ്ടാക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.എം എന്‍ വിജയന്‍ സ്വാതന്ത്ര്യസമരകാലത്തെ വിലയിരുത്തുന്നു:’ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലത്ത് ഭക്ഷണത്തിന് ദാരിദ്ര്യമുണ്ട്. വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും ദാരിദ്ര്യമുണ്ട്. പക്ഷേ, ആവേശത്തിന് മാത്രം ക്ഷാമമുണ്ടായിരുന്നില്ല. അങ്ങനെയൊരു കാലം ഇന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. വിശപ്പ് അന്ന് സാഹിത്യത്തിന്റെ വിഷയമാണ്. മനുഷ്യന്റെ വിഷയവുമാണ്. ഇന്ന് വിശപ്പ് സാഹിത്യത്തിന്റെ വിഷയമല്ല. അതിന് മറ്റ് പ്രശ്‌നങ്ങളുണ്ട്. നാല്‍പ്പത്തിയേഴിന് മുമ്പ് സ്വാതന്ത്ര്യം എന്നുള്ളത് ഒരു ഏകോപനശക്തിയായിരുന്നു. അതായത് വ്യത്യാസങ്ങള്‍ ഓര്‍ക്കുക എന്നല്ല, വ്യത്യാസം മറക്കുക എന്നുള്ളതാണ് അന്നത്തെ സാമാന്യമായ മനോഭാവം. കേരളചരിത്രരചനയെപ്പറ്റി പി.ഗോവിന്ദപിള്ളയുടെ നിരീക്ഷണം: ‘അക്കാദമിക് ചരിത്രം എന്ന പേരില്‍ അറിയപ്പെടുന്ന ചരിത്രത്തിന്റെ സവിശേഷത എന്ത് എന്നത് എനിക്ക് കൃത്യമായി മനസ്സിലായിട്ടില്ല. അക്കാദമിക് രീതിയില്‍ ശ്രീധരമേനോനും മറ്റും എഴുതിവന്ന പഠനപുസ്തകങ്ങളില്‍ ചിലത് ഞാന്‍ കണ്ടിട്ടുണ്ട്. അവയാണ് മാതൃകയെങ്കില്‍ ആധുനിക ചരിത്രരചനയുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്.’ മലയാളനിരൂപണത്തെ എം കൃഷ്ണന്‍ നായര്‍ ചൊടിപ്പിച്ചുണര്‍ത്തിയത് നോക്കുക:’ആത്മവഞ്ചനയും ബഹുജനവഞ്ചനയും ഒരുമിച്ചു നടത്തുന്ന കേരളത്തിലെ നിരൂപകരും വിമര്‍ശകരും മൂല്യനിര്‍ണ്ണയത്തിന്റെ പേരില്‍ മാലിന്യത്തിന്റെയും പരസ്യത്തിന്റെയും തിന്മകള്‍ക്ക് അടിമപ്പെട്ടു, ദാസ്യവേല ചെയ്യുന്ന ഒരു കൂട്ടം അവസരവാദികളായി മാറിയെന്ന് പറയുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.’ ഇങ്ങനെ മലയാളികളെ വര്‍ത്തമാനകാലത്തിന്റെ അവസ്ഥകളിലേക്ക് കൂടി നയിക്കുന്ന ഭാവികാല പ്രവചനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇന്നലെയുടെ വാക്കുകള്‍ ഇന്നിന്റെ കണ്ണാടിയായി മാറുന്നു. അതിനാല്‍ സാംസ്‌കാരിക പാഠാന്തരത്തിന്റെ മിന്നിമറിയലുകളില്‍ മനസ്സു ചേര്‍ക്കുന്ന വായനക്കാര്‍ക്ക് ‘കാലം വ്യക്തി വര്‍ത്തമാനം’ എന്ന പുസ്തകം സഹായകമാകും.

Cricket

രഞ്ജി ട്രോഫി; 300 റണ്‍സ് പിന്നിട്ട് കേരളം, സച്ചിന്‍ ബേബിക്ക് സെഞ്ച്വറി നഷ്ടം

സച്ചിന്‍ ബേബി 98 റണ്‍സിന് പുറത്തായി.

Published

on

രഞ്ജി ട്രോഫിയില്‍ 300 റണ്‍സ് പിന്നിട്ട് കേരളം. അതേസമയം കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് സെഞ്ച്വറി നഷ്ടം. 98 റണ്‍സിന് പുറത്തായി. നിലവില്‍ കേരളം 331/ 7 എന്ന നിലയിലാണ്.

നിലവില്‍ 23 റണ്‍സുമായി ജലജ് സക്സേനയും 5 റണ്‍സുമായി ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ ക്രീസിലുണ്ട്. എംഡി നിഥീഷ്, എന്‍.ബാസില്‍ എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. രണ്ടാം സെഷന്റെ അവസാന മിനിറ്റുകളില്‍ മുഹമ്മദ് അസ്ഹറുദ്ധീന്റെ നിര്‍ണായക വിക്കറ്റ് നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി.

131ന് മൂന്ന് എന്ന നിലയില്‍ മൂന്നാം ദിനത്തില്‍ കളിക്കളത്തിലേക്കിറങ്ങിയ കേരളം വലിയ ചെറുത്തുനില്‍പ്പാണ് ഇന്ന് നടത്തിയത്. ആദിത്യ സര്‍വതെ- സച്ചിന്‍ ബേബി കൂട്ടുകെട്ട് 170 റണ്‍സ് വരെ നീണ്ടു. ക്രീസിലുറച്ച സചിന്‍ ബേബിക്കൊപ്പം സല്‍മാന്‍ നിസാര്‍ ഒത്തുചേര്‍ന്നതോടെ സ്‌കോര്‍ ബോര്‍ഡ് നീങ്ങി.

ബാറ്റിങ് തുടങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിലും രോഹന്‍ കുന്നുമ്മല്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. ദര്‍ശന്‍ നാല്‍കന്‍ഡെയാണ് ഇരുവരേയും മടക്കിയത്. സ്‌കോര്‍ 107ല്‍ നില്‍ക്കെ അഹമ്മദ് ഇമ്രാന്‍ മടങ്ങിയതോടെ കേരളത്തിനു മൂന്നാം വികറ്റ് നഷ്ടമായി. അഹമ്മദ് 37 റണ്‍സ് കണ്ടെത്തി.

വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സില്‍ പുറത്തായിരുന്നു. ഡാനിഷ് മലേവാര്‍ (153) നേടിയ സെഞ്ച്വറിയും മലയാളി താരം കരുണ്‍ നായര്‍ നേടിയ അര്‍ധ സെഞ്ച്വറി (83)യുടേയും ബലത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലെത്തിയത്.

പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. താരം 32 റണ്‍സെടുത്തു.

 

Continue Reading

kerala

ബന്ധുക്കളുടെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് അഫാന്റെ പിതാവ്

നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം നാട്ടില്‍ തിരിച്ചെത്തി ബന്ധുക്കളുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ചു. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തി അബ്ദുറഹിം തന്റെ മകന്റെയും ഉമ്മയുടെയും ജ്യേഷ്ഠന്റെയും ജ്യേഷ്ഠന്റെ ഭാര്യയുടെയും ഖബറിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു. ബന്ധുക്കളും പുരോഹിതരും പ്രാര്‍ത്ഥനയില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട ഉമ്മ സല്‍മാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കള്‍ക്കൊപ്പം എത്തിയത്.

നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോടും ആവര്‍ത്തിച്ചത്. ഇളയമകന്‍ അഫ്സാനെ കുറിച്ചും അവര്‍ ചോദിച്ചു. മൂത്ത മകന്‍ അഫാനെക്കുറിച്ചും ചോദിച്ചു.

അതേസമയം അഫ്സാന്‍ റഹീമിന്റെ അളിയന്റെ വീട്ടില്‍ ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോള്‍ ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്‍ പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഇഖാമ പുതുക്കാതെ നിയമപ്രശ്നത്തിലും ബിസിനസ് പൊളിഞ്ഞതോടെയും സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഏഴുവര്‍ഷമായി ദമ്മാമിലായിരുന്നു ഇദ്ദേഹം.

റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞതെങ്കിലും 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്ന് റഹിം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Video Stories

അഞ്ച് വയസുകാരിക്ക് നേരെ ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്ക്

കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ 28 സ്റ്റിച്ചുണ്ട്

Published

on

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ അഞ്ച് വയസുകാരിക്ക് നേരെ ക്രൂര പീഡനം. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. വീടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ സമീപവാസിയായ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ആളായി പരിഗണിച്ച് പ്രതിയുടെ വിചാരണ നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ശരീരം മുഴുവന്‍ മുറിവുകളുമായാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

വലിയൊരു ശസ്ത്രക്രിയക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ 28 സ്റ്റിച്ചുകളാണ് ഉള്ളത്. കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം ഇയാള്‍ കൊലപ്പെടുത്താനും ശ്രമിച്ചു. തല നിലത്തടിച്ച് കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ വീട്ടിന്റെ ടെറസില്‍ നിന്ന് കൊണ്ടുപോയി ഒഴിഞ്ഞകെട്ടിടത്തില്‍വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇടക്ക് ബോധം വന്നപ്പോള്‍ 17കാരനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി രക്ഷിതാക്കളോട് പറയുകയായിരുന്നു

Continue Reading

Trending