Connect with us

Video Stories

കാബൂളില്‍ ഉഗ്ര സ്‌ഫോടനം; 80 മരണം

Published

on

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശ നയതന്ത്ര കാര്യാലയങ്ങളും പ്രസിഡന്റിന്റെ വസതിയും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സന്‍ബാഖ് സ്‌ക്വയറിനു സമീപം രാവിലെ എട്ടരക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ടാങ്കര്‍ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിദേശ എംബസികളും സര്‍ക്കാര്‍ ഓഫീസുകളും റെസ്റ്റോറന്റുകളും കടകളും നിറഞ്ഞ പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്.
കാബൂളിന്റെ ഹൃദയഭാഗത്തുണ്ടായ സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. ഐ.എസ് ഭീകരരില്‍നിന്നും ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടുള്ള അറിയിപ്പുണ്ടായിട്ടില്ല. ജര്‍മന്‍ എംബസിയുടെ അഫ്ഗാന്‍ സെക്യൂരിറ്റി ഗാര്‍ഡ് കൊല്ലപ്പെട്ടവരില്‍ പെടും. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണ്. വിദേശ എംബസി സ്്റ്റാഫുകളില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബി.ബി.സിയുടെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബി.ബി.സി സംഘത്തിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ കെട്ടിടങ്ങളും ചുറ്റുമതിലുകളും അമ്പതോളം വാഹനങ്ങളും തകര്‍ന്നു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ന്നു. ജനല്‍ ചില്ലുകള്‍ തെറിച്ച് ചില ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ മുഴുവന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അഫ്ഗാന്‍ പ്രസിഡന്റ് അഷറ്ഫ് ഗനിയുടെ വസതിയിലേക്ക് സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് നടന്നെത്താവുന്ന ദൂരമേ ഉള്ളൂ. അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം എംബസികളും ഓഫീസുകളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വന്‍ സുരക്ഷാ വലയത്തിലുള്ള മേഖലയിലെ സ്‌ഫോടനം എല്ലാവരെയും അമ്പരിപ്പിച്ചിട്ടുണ്ട്. കര്‍ശന പരിശോധനകളോടെ മാത്രമേ ഇവിടേക്ക് വാഹനങ്ങള്‍ കടത്തിവിടാറുള്ളൂ. അതുകാരണം ഇവിടെ ട്രാഫിക് ജാമും പതിവാണ്. പരിശോധനകളെല്ലാം മറികടന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് എങ്ങനെയാണ് പ്രദേശത്ത് എത്തിയതെന്ന് വ്യക്തമല്ല. എംബസി മേഖലയിലേക്ക് കയറാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പെര്‍മിറ്റ് കാര്‍ഡ് ആക്രമണത്തിനുപയോഗിച്ച വാട്ടര്‍ ടാങ്കറില്‍നിന്നും സുരക്ഷാ സേന കണ്ടെത്തി. ഡ്രൈവര്‍ എങ്ങനെയാണ് പെര്‍മിറ്റ് കാര്‍ഡ് നേടിയെടുത്തതെന്ന് വ്യക്തമല്ല. തലസ്ഥാന നഗരിയില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തിരക്കേറിയ സമയമാണ് അക്രമികള്‍ സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. എല്ലാത്തരം ഭീകരതയെയും തുടച്ചുനീക്കാന്‍ അഫ്ഗാനോടൊപ്പം നിലകൊള്ളുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സമീപ കാലത്ത് കാബൂളിലുണ്ടായ വന്‍ സ്‌ഫോടനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. മെയ് മൂന്നിന് നാറ്റോയുടെ കവചിത വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending