Connect with us

crime

പൊലീസ് സംരക്ഷണം ലഭിക്കാന്‍ സ്വന്തം വീടിനു നേരെ ബോംബെറിഞ്ഞ സംഭവം: അഖിലേന്ത്യ ഹിന്ദു മഹാസഭ നേതാവും മകനും പിടിയില്‍

കഴിഞ്ഞ ദിവസമാണ് ഉളുന്തൂര്‍പ്പെട്ട് കേശവന്‍ നഗറിലെ സെന്തിലിന്‍റെ വീടിനു നേരെ പെട്രോള്‍ ബോംബാക്രമണമുണ്ടായത്.

Published

on

പൊലീസ് സംരക്ഷണം ലഭിക്കാന്‍ സ്വന്തം വീടിനു നേരെ ബോംബെറിഞ്ഞ അഖിലേന്ത്യഹിന്ദുമഹാസഭ നേതാവിന് എട്ടിന്റെ പണി കിട്ടി. നേതാവും മകനുമടക്കം 3 പേര്‍ കള്ളക്കുറിച്ചി പൊലീസിന്‍റെ പിടിയിലായിരിക്കയാണ്.

അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ തമിഴ്‌നാട് ഘടനം ജനറല്‍ സെക്രട്ടറി പെരി സെന്തില്‍, മകന്‍ ചന്ത്രു, ബോബെറിഞ്ഞ ചെന്നൈ സ്വദേശി മാധവന്‍ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് ഉളുന്തൂര്‍പ്പെട്ട് കേശവന്‍ നഗറിലെ സെന്തിലിന്‍റെ വീടിനു നേരെ പെട്രോള്‍ ബോംബാക്രമണമുണ്ടായത്. സെന്തിലും ചന്ത്രുവും സെന്തിലിന്‍റെ സഹോദരന്‍ രാജീവ് ഗാന്ധിയും ചേര്‍ന്നാണ് ബോംബെറിയാന്‍ പദ്ധതി തയ്യാറാക്കിയത്.

സംഭവത്തിനു ശേഷം ജീവനു ഭീഷണിയുള്ളതായി കാണിച്ച് സെന്തില്‍ പൊലീസിനെ സമീപിച്ചു. തുടർന്ന്, ഭീഷണിയുള്ളതിനാൽ സംരക്ഷണം ആവശ്യപ്പെടുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ രാജീവ് ഗാന്ധിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

crime

ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

Published

on

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.

ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.

Continue Reading

crime

കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി

Published

on

കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടിക്കൂടി. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാന്‍സാഫിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ ബംഗളൂരുവില്‍ നിന്ന് ലഹരിയെത്തിച്ചുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘവും ഫറോക്ക് പൊലീസും പരിശോധന നടത്തിയത്.

പൊലീസ് പരിശോധനക്കെത്തിയതറിഞ്ഞ് കൂടെയുണ്ടായിരുന്ന ഓടിരക്ഷപ്പെടുകയായിരുന്നു. അയാള്‍ക്കായുള്ള അനേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നിന്നും ഡാന്‍സാഫ് സംഘം പിടിക്കൂടുന്ന ആറാമത്തെ കേസാണ് ഇത്.

ഓണം പ്രമാണിച്ചാണ് നഗരത്തില്‍ ഇത്രതോതില്‍ ലഹരിയെത്തുന്നതെന്നും നഗരത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. തിരുവന്തപുരത്ത് 58 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് സംഘം പിടിക്കൂടിയത്. അറസ്റ്റിലായവര്‍ നേരത്തെയും ലഹരി കടത്ത് കേസില്‍ പിടിക്കൂടിയിരുന്ന പ്രതികളാണെന്ന് ഡാന്‍സാഫ് അറിയിച്ചു.

Continue Reading

crime

കോട്ടയത്ത് വന്‍കവര്‍ച്ച: വയോധികയും മകളും താമസിക്കുന്ന വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

Published

on

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയില്‍ വന്‍ കവര്‍ച്ച നടന്നു. വയോധികയയായ അന്നമ്മ തോമസ് (84), മകള്‍ മകള്‍ സ്നേഹ ഫിലിപ്പ് (54) എന്നിവര്‍ താമസിക്കുന്ന വീട്ടില്‍നിന്നും 50 പവനും പണവുമാണ് കവര്‍ന്നത്. സ്നേഹയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ ദിവസം രാത്രി അന്നമ്മ തോമസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

21-ാം നമ്പര്‍ കോട്ടേജിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആണ് കവര്‍ന്നത്. തുടര്‍ന്ന് സ്നേഹ വിവരം കോട്ടയം ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവം രാത്രി 2 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയുള്ള സമയത്താണ് നടന്നതെന്നാണ് പൊലീസ് നിഗമനം. കാട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഫ്‌ലാറ്റുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

 

Continue Reading

Trending