Connect with us

News

സി.പി.എമ്മിന് കനത്ത പ്രഹരം; മന്ത്രി എം.എം മണിയുടെ മണ്ഡലത്തിലും കള്ളവോട്ട്, കലക്ടര്‍ക്ക് പരാതി നല്‍കി

Published

on


ഇടുക്കി: സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും കള്ളവോട്ട്. ഇത്തവണ ഇടുക്കിയില്‍ മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഉടുമ്പന്‍ചോലയിലെ രണ്ടു ബൂത്തുകളില്‍ ഇയാള്‍ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം. ഇതേ സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് യു.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്.

മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലാണ് സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തതായി പരാതിയുള്ളത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ രഞ്ജിത് എന്നയാള്‍ മണ്ഡലത്തിലെ 66,69 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തു. കൃത്രിമ രേഖകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ കള്ളവോട്ട് രേഖപ്പെടുത്തിയത്. കള്ളവോട്ട് രേഖപ്പെടുത്തിയ ശേഷം യു.ഡി.എഫ് ബൂത്ത് ഏജന്റുമാരെ ഇയാള്‍ പരസ്യമായി വെല്ലുവിളിച്ചെന്നും ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ പറഞ്ഞു. മണ്ഡലത്തില്‍ വ്യാപകമായി ചെയ്ത കള്ളവോട്ടുകളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നും നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും വീടുള്ളവരെ സി.പി.എം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി വോട്ട് ചെയ്യിച്ചെന്നായിരുന്നു ആരോപണം.

india

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍, പാകിസ്താനോട് വിശദീകരണം തേടും. ആക്രമണം പൂര്‍ണ്ണ തോതില്‍ ചെറുക്കുമെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.

ഇന്ത്യ-പാകസ്താന്‍ വെടിനിര്‍ത്തലിന് പിന്നാലെ ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല് വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇന്ന് വൈകുന്നേരം 5 ന് ആയിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം.

Continue Reading

kerala

മഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഹജ്ജിന് പോകാനിരിക്കെയാണ് അപകടം

എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം മഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര്‍ ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറു മണിയോടുകൂടിയായിരുന്നു മരത്താണിയില്‍ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ ആണ് മരിച്ച റഫീഖ്. അടുത്ത ആഴ്ച ഹജ്ജിന് പോകാനിരിക്കെയാണ് അപകടം.

Continue Reading

india

ജമ്മുകാശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.

Published

on

ജമ്മുകാശ്മീരിലെ പാകിസ്ഥാനുമായി ആര്‍എസ് പുരയില്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.

Continue Reading

Trending