Connect with us

Culture

കള്ളവോട്ടില്‍ കുരുങ്ങി കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ പൗത്രിയും വിചാരണക്ക് ഹാജരാകാന്‍ 400 പേര്‍ക്ക് നോട്ടീസ്

Published

on



കണ്ണൂര്‍: കള്ളവോട്ടുമായി ബന്ധപ്പെട്ട് നിയമപോരാട്ടം ശക്തമാക്കി യുഡിഎഫ്. ദൃശ്യം തെളിവായി നല്‍കിയ പരാതിയില്‍ കുടുങ്ങി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ പൗത്രിയും. 400 പേര്‍ക്ക് ജില്ലാ വരണാധികാരി നോട്ടീസ് നല്‍കി.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന കള്ളവോട്ടുമായി ബന്ധപ്പെട്ട് യുഡിഎഫ് പരാതിയിലാണ് ജില്ലാ കലക്ടര്‍ നടപടി തുടങ്ങിയത്. കള്ളവോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് 199 പേര്‍ക്കെതിരെ നോട്ടീസ് അയച്ച് വിശദീകരണം തേടാനാണ് കലക്ടറുടെ തീരുമാനം. വോട്ടവകാശം നിഷേധിക്കപ്പെട്ടവരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 400 പേരെ വിചാരണ നടത്തി തെളിവെടുക്കാനാണ് ആലോചന. ഇവര്‍ക്കും നോട്ടീസ് നല്‍കും. ധര്‍മ്മടം മണ്ഡലത്തിലെ 22 പേര്‍ക്ക് നോട്ടീസ് അയച്ചുകഴിഞ്ഞതായാണ് വിവരം. ഇവരില്‍ ഒരാളായ കെ സായൂജിനെതിരെ പൊലീസ് കേസെടുത്തു. പേരാവൂര്‍ നിയമസഭാ മണ്ഡലത്തിലെ 350 പേര്‍ക്കും തളിപ്പറമ്പ് മണ്ഡലത്തിലെ 77 പേര്‍ക്കും മട്ടന്നൂര്‍ മണ്ഡലത്തിലെ 65 പേര്‍ക്കുമെതിരെ നടപടിയുണ്ടാകും. ധര്‍മ്മടത്ത് കള്ളവോട്ട് ആരോപണത്തില്‍ പെട്ട 16 കാരിയോട് നാളെ കലക്ടറുടെ ചേംബറിലെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്റെ പൗത്രിയാണ് പെണ്‍കുട്ടി. വേങ്ങാട് പഞ്ചായത്തിലെ 46-ാം നമ്പര്‍ ബൂത്തില്‍ 1049-ാം നമ്പര്‍ വോട്ടറായ വിസ്മയ മനോഹരന്റെ വോട്ട് പി ബാലന്റെ ബന്ധുവായ പെണ്‍കുട്ടി ചെയ്‌തെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ചീഫ് ഏജന്റ് കെ സുരേന്ദ്രന്‍ ദൃശ്യങ്ങള്‍ സഹിതം നല്‍കിയ പരാതി.
ഇതിന് പുറമെ മംഗളുരുവില്‍ താമസിക്കുന്ന 56-ാം നമ്പര്‍ ബൂത്തിലെ 1224-ാം നമ്പര്‍ വോട്ടര്‍ കെ വിദ്യയുടെ വോട്ട് അഞ്ജനയെന്ന മറ്റൊരാള്‍ ചെയ്തതായി വീഡിയോ പരിശോധനയില്‍ വ്യക്തമായിരുന്നു. 14ന് രാവിലെ അഞ്ജനയോടും ഹാജരാകാന്‍ ജില്ലാ വരണാധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങളായി ഗുജറാത്തില്‍ താമസിക്കുന്ന എന്‍കെ മുഹമ്മദിന്റെയും അബ്ദുല്‍ അസീസിന്റെയും വോട്ടുകള്‍ ആളുമാറി ചെയ്തതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 56-ാം നമ്പര്‍ ബൂത്തില്‍ 188-ാം നമ്പര്‍ വോട്ടറായ മുഹമ്മദിന്റെ വോട്ട് 63-ാം നമ്പര്‍ ബൂത്തിലെ 23-ാം നമ്പര്‍ വോട്ടര്‍ രഞ്ജിത്താണ് ചെയ്തതെന്നും കണ്ടെത്തിയിരുന്നു. 56-ാം നമ്പര്‍ ബൂത്തിലെ 191-ാം നമ്പര്‍ വോട്ടറായ അബ്ദുല്‍ അസീസിന്റെ വോട്ട് 78-ാം നമ്പര്‍ വോട്ടര്‍ അസീസാണ് ചെയ്തത്. ഇവര്‍ക്കും കലക്ടര്‍ നോട്ടീസ് നല്‍കി. തളിപ്പറമ്പ് മണ്ഡലത്തില്‍ പെട്ട 77 പേരില്‍ 17 പേര്‍ സ്ത്രീകളാണ്. വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയില്‍ തിരിച്ചറിഞ്ഞവര്‍ക്കാണ് നോട്ടീസ് അയക്കുന്നത്. സിപിഎം കേന്ദ്രങ്ങളില്‍ നടന്ന കള്ളവോട്ടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന.

india

ആക്ഷേപ ഹാസ്യത്തിന് പരിധിയുണ്ട്; കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ മൗനം വെടിഞ്ഞ് ഏകനാഥ് ഷിന്‍ഡെ

 കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന പ്രവർത്തകർ ഹോട്ടൽ കെട്ടിടം അടിച്ചുതകർത്തതിനെയും ഷിൻഡെ ന്യായീകരിച്ചു.

Published

on

ഹിന്ദി സ്റ്റാന്റപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ‘തമാശ പറഞ്ഞാൽ ഞങ്ങൾക്ക് മനസിലാകും, എന്നാൽ തമാശക്കും ഒരു പരിധിയുണ്ട്’-എന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം. കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന പ്രവർത്തകർ ഹോട്ടൽ കെട്ടിടം അടിച്ചുതകർത്തതിനെയും ഷിൻഡെ ന്യായീകരിച്ചു. ഒരു പ്രവർത്തനത്തിന് പ്രതികരണമുണ്ടാകുമെന്ന് മനസിലാക്കണം എന്നാണ് ഇക്കാര്യത്തിൽ ഷിൻഡെ പറഞ്ഞത്.

‘ഒരു വ്യക്തിക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ടാകണം. അല്ലാത്തപക്ഷം ഒരു പ്രവർത്തനത്തിന് പ്രതികരണമുണ്ടാകും. ആവിഷ്‍കാര സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ട്. ഞങ്ങൾക്ക് തമാശ കേട്ടാൽ മനസിലാകും. എന്നാൽ അതിനും ഒരു പരിധിയുണ്ട്. മറ്റൊരാൾക്കെതിരെ സംസാരിക്കാൻ കരാറെടുത്തത് പോലെയാണ് തോന്നിയത്”-ഷിൻഡെ പറഞ്ഞു.

വിദ്വേഷ പ്രസംഗം വഴി 39കാരനായ സ്റ്റാന്റപ്പ് കൊമേഡിയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളെയാണ് ലക്ഷ്യം വെക്കുന്നതെന്നും ഷിൻഡെ കുറ്റപ്പെടുത്തി. ഈ വ്യക്തി തന്നെയാണ് സുപ്രീംകോടതിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും പറഞ്ഞത്. ഇത് ആവിഷ്‍കാര സ്വാതന്ത്ര്യമല്ല, മറ്റാർക്കോ വേണ്ടി പണിയെടുക്കുകയാണ്-ഷിൻഡെ വിമർശിച്ചു.

ഞായറാഴ്ച നടന്ന ഷോയിൽ കുനാൽ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചെന്നാണ് ആരോപണം. 2022ൽ ഷിൻഡെ ശിവസേന പിളർത്തി കലാപമുണ്ടാക്കിയ നടപടി സൂചിപ്പിച്ച് ‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. അതിനു പിന്നാലെ പരിപാടി നടന്ന ഹോട്ടൽ ശിവസേന പ്രവർത്തകർ അടിച്ചുതകർത്തിരുന്നു.

എന്നാൽ പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് കുനാലിന്റെ നിലപാട്. ആവിഷ്‍കാര സ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചതെന്നും അതിന് മാപ്പു പറയേണ്ട ആവശ്യമില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹോട്ടൽ അടിച്ചു തകർത്ത ശിവസേന പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും കുനാൽ കമ്ര ആവശ്യപ്പെട്ടു. ആവിഷ്‍കാര സ്വാതന്ത്ര്യം അടിച്ചമർത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച് കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിപക്ഷമടക്കം രംഗത്തു വന്നിരുന്നു.

Continue Reading

GULF

സഊദിയിൽ ചെറിയ പെരുന്നാൾ നിസ്കാര സമയം പ്രഖ്യാപിച്ചു

ഒരുക്കങ്ങൾ നടത്താൻ മന്ത്രാലയത്തിൻ്റെ നിർദ്ദേശം

Published

on

സഊദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു. സഊദി ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ഷെയ്ഖാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം സൂര്യന്‍ ഉദിച്ചു 15 മിനിറ്റ് കഴിഞ്ഞ് നിസ്‌കാരം തുടങ്ങും. ഈ സമയത്ത് തന്നെ നിശ്ചിത സ്ഥലങ്ങളില്‍ നിസ്‌കാരം തുടങ്ങാന്‍ അധികൃതര്‍ എല്ലാ മന്ത്രാലയ ശാഖകള്‍ക്കും നിര്‍ദേശം നല്‍കി. സാധാരണയായി പെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ളതോ നിസ്‌കരത്തിനായി പൊതുവെ ഉപയോഗിക്കാത്തതോ ആയ പള്ളികളിലും ഇക്കുറി പ്രാര്‍ത്ഥനകള്‍ നടക്കും. നമസ്‌കാരം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കുലര്‍ മന്ത്രാലയം ഇറക്കി.

‘ഈദ് നിസ്‌കാരം എല്ലാ നിയുക്ത പള്ളികളിലും നിര്‍വഹിക്കണം. പള്ളികള്‍ ഈ അവസരത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദ് അല്‍ ഫിത്തര്‍ നമസ്‌കാരം നയിക്കാന്‍ നിയുക്ത ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ പെയ്യുന്ന സാഹചര്യം ഉണ്ടെങ്കില്‍ വിശ്വാസികളുടെ സുരക്ഷയ്ക്കു വേണ്ടി നിയുക്ത പള്ളികള്‍ക്കുള്ളില്‍ തന്നെ നിസ്‌കാരം നിര്‍വഹിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരമാവധി സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, എയര്‍ കണ്ടീഷനിംഗ്, ഓഡിയോ ഉപകരണങ്ങള്‍ എന്നിവയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.

Continue Reading

india

മുസ്‍ലിം സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നു; വഖഫ് ബില്ലിനെതിരെ ജമ്മു കശ്മീർ മുഖ്യമന്ത്രി

ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ മുസ്‍ലിംകൾക്കുള്ള പരോക്ഷമായ പ്രാദേശിക പിന്തുണ എത്രത്തോളം നിർണായകമാണെന്ന് കേന്ദ്രത്തിന് സൂചന നൽകുന്നതായി മുഖ്യമന്ത്രിയുടെ വാക്കുകൾ.

Published

on

വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള സംഘർഷം മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. കാരണം കേന്ദ്രത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുസ്‍ലിം സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെക്കുകയാണ്. കശ്മീരിലെ ജനങ്ങളെ കൂടെ കൂട്ടാതെ തീവ്രവാദം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് താൻ ആവർത്തിച്ച് പറയുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ മുസ്‍ലിംകൾക്കുള്ള പരോക്ഷമായ പ്രാദേശിക പിന്തുണ എത്രത്തോളം നിർണായകമാണെന്ന് കേന്ദ്രത്തിന് സൂചന നൽകുന്നതായി മുഖ്യമന്ത്രിയുടെ വാക്കുകൾ.

വഖഫ് ബില്ലിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷത്തെക്കുറിച്ചും ജമ്മു മേഖലയിലെ തീവ്രവാദത്തിന്റെ വർധനവിനെക്കുറിച്ചും മുഖ്യമന്ത്രി ചോദ്യങ്ങൾ നേരിട്ടു. ‘സംഘർഷത്തെക്കുറിച്ച് ആശങ്കകളുണ്ടെന്ന് വ്യക്തമാണ്. ആക്രമണത്തിലൂടെ ഒരു മതത്തെ മാത്രം ലക്ഷ്യമാക്കി മാറ്റുന്നു. എല്ലാ മതങ്ങൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങളുണ്ടെന്നും മുസ്‍ലിംകൾ പ്രധാനമായും വഖഫ് വഴിയാണ് ചാരിറ്റി കൈകാര്യം ചെയ്യുന്നതെന്നും’ അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരു മതത്തിന്റെ സ്ഥാപനങ്ങൾ മാത്രമേ ഉന്നമാക്കപ്പെടുന്നുള്ളൂ. അങ്ങനെ വരുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാണെന്നും ഉമർ പറഞ്ഞു.

ഹിരാനഗറിൽ തീവ്രവാദികളെ കണ്ടതായി നാട്ടുകാർ അവകാശപ്പെട്ടതിനെത്തുടർന്നാണ് ജമ്മുവിലെ കത്വയിൽ ഞായറാഴ്ച തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. ശബ്ദം കേട്ടെങ്കിലും ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പ് നടന്നുവെന്ന അവകാശവാദങ്ങളിൽ ഉമർ സംശയം പ്രകടിപ്പിച്ചു. തിരച്ചിലും വളയലും സംശയാസ്പദമായ ചില നീക്കങ്ങൾ മൂലമാണ്. സ്ഥിതിഗതികൾ എങ്ങനെ വികസിക്കുന്നുവെന്ന് നോക്കുകയാണ്. അതിർത്തിക്കപ്പുറത്ത് നിന്ന് തീവ്രവാദികൾ വന്നിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡ് ഞായറാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടത്തിൽ ഈമാസം 26 നും 29 നും യഥാക്രമം പട്‌നയിലെയും വിജയവാഡയിലെയും നിയമസഭകൾക്ക് മുന്നിൽ ബോർഡ് ധർണകൾ ആസൂത്രണം ചെയ്യുന്നു.

Continue Reading

Trending