Connect with us

kerala

ബി.എല്‍.ഒമാര്‍ക്ക് ഡ്യൂട്ടി ലീവും പ്രതിഫലവുമില്ല; ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ഇഴയുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവും പ്രതിഫലവും അനുവദിക്കാത്തത് മൂലം ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്ന നടപടി ഇഴയുന്നു.

Published

on

അബ്ദുല്‍ ഹയ്യ്

മലപ്പുറം:തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവും പ്രതിഫലവും അനുവദിക്കാത്തത് മൂലം ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്ന നടപടി ഇഴയുന്നു. സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിച്ച നടപടി മൂന്ന് മാസം പിന്നിട്ടിട്ടും 50 ശതമാനം പൂര്‍ത്തീകരിച്ചിട്ടില്ല.

ഇന്നലെ പുറത്തു വിട്ട കണക്കു പ്രകാരം 46.06 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. നടപടി വേഗത്തിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ സര്‍ക്കാറിന്റെയോ ഭാഗത്ത് നിന്നു സഹകരണമില്ലെന്നാണ് ബി.എല്‍.ഒമാര്‍ പറയുന്നത്. നടപടിയുമായി ബന്ധപ്പെട്ട് സംസ്ഥന സര്‍ക്കാര്‍ ഓഗസ്റ്റില്‍ പുറത്തിറക്കിയ ഉത്തരവില്‍ രണ്ടു മണിക്കൂര്‍ മാത്രമാണ് ബി.എല്‍.ഓമാര്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. ഈ ഉത്തരവ് ഏറെ വൈകിയാണ് ബിഎല്‍ഒമാര്‍ക്ക് ലഭിച്ചതും. വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന് രണ്ടു മണിക്കൂര്‍ താമസിച്ചോ നേരത്തെ ഇറങ്ങിയോ പൂര്‍ത്തീകരിക്കാമെന്നാണ് പറയുന്നത്. പല ബി.എ ല്‍.ഒമാരും കിലോ മീറ്ററുകള്‍ ദൂരത്താണ് തങ്ങളുടെ ഔദ്യോഗിക ജോലിയും ബൂത്ത് പരിധിയും. ഈ സാഹചര്യത്തില്‍ രണ്ടു മണിക്കൂര്‍ നിശ്ചിത സ്ഥലത്തേക്കുള്ള യാത്രക്ക് തന്നെ വേണ്ടി വരും. അതു കൊണ്ടു തന്നെ ഒരു ദിവസം വളരെ കുറച്ചു വീടുകളിലെത്താനെ കഴിയുന്നുള്ളൂ. പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചാലും കൂടുതല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ളത് കൊണ്ടു വളരെ കുറച്ചു പേരുടെ വോട്ടര്‍ ഐഡി മാത്രമെ ബന്ധിപ്പിക്കാന്‍ സാധിക്കു. ഈ സാഹചര്യത്തില്‍ ബി.എല്‍.ഒ മാര്‍ക്ക് പ്രത്യേക ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നാണ് ആവശ്യം.

ഇങ്ങനെ വന്നാല്‍ കൂടുതല്‍ വീടുകളിലെത്തിയും ക്യാമ്പുകള്‍ സംഘടിപ്പിച്ചും വോട്ടര്‍മാരുടെ ആധാറുമായി ബന്ധിപ്പിക്കാനും കഴിയും. ഇതോടൊപ്പം തന്നെ വീടുകള്‍ കയിറിയിറങ്ങി നടപടികള്‍ പൂര്‍ത്തീകരിക്കുന്ന ജോലിക്ക് നേരത്തെയുള്ള 7200 രൂപ വാര്‍ഷിക ഓണറേറിയത്തിലപ്പുറം യാതൊരു പ്രതിഫലവും നല്‍കുന്നില്ല. കടുത്ത വെയിലും കോരിച്ചൊരിയുന്ന മഴയും വകഞ്ഞു മാറ്റി കിലോമീറ്ററുകള്‍ നടന്നു ചെയ്യേണ്ട ഈ ഡ്യൂട്ടിക്ക് സ്പെഷല്‍ അലവന്‍സ് അനുവദിക്കണമെന്നാണ് ബി.എല്‍.ഒമാര്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഫോമുകള്‍ പൂരിപ്പിക്കേണ്ടതും സമര്‍പ്പിക്കേണ്ടുമെങ്കിലും ഇതിനു വേണ്ട ഇന്റര്‍നെറ്റു ചാര്‍ജ് നല്‍കണമെന്നാണ് ബി. എല്‍.ഒമാരുടെ ആവശ്യം. മൂന്ന് ജി.ബി ഡേറ്റയെങ്കിലും ദിവസം ആവശ്യം വരുന്നതായി ഇവര്‍ പറയുന്നു. ഡ്യൂട്ടി ലീവ് അനുവദിച്ചും പ്രത്യേക അലവന്‍സു നല്‍കിയും നടപടി വേഗത്തിലാക്കുകയോ അല്ലങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ ആയിരത്തിന് മുകളിലുള്ള ബൂത്തുകളെ വിഭജിച്ച് ഡ്യൂട്ടി കുറക്കുകയോ ചെയ്തില്ലെങ്കില്‍ ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ അനിശ്ചിതമായി നീളും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

Trending