Connect with us

main stories

കര്‍ണാടകയില്‍ ട്രക്ക് പൊട്ടിതെറിച്ച് ഉഗ്രസ്‌ഫോടനം; എട്ട് തൊഴിലാളികള്‍ മരിച്ചു

റയില്‍വെ ക്രഷര്‍ യൂണിറ്റിലേക്ക് വന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.

Published

on

ബംഗളൂരു: കര്‍ണാടക ശിവമൊഗയ്ക്ക് സമീപം സ്‌ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിതെറിച്ച് അപകടം. എട്ട്മരണം.റയില്‍വെ ക്രഷര്‍ യൂണിറ്റിലേക്ക് വന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍ മരണപ്പെട്ടത്. സമീപ ജില്ലയായ ചിക്കമംഗളൂരുവിലുള്‍പ്പെടെ വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
15കിമീ ചുറ്റളവില്‍വരെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ഭൂചലനമെന്ന ഭീതിയില്‍ വീട്ടില്‍നിന്ന് ആളുകള്‍ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

ഗസ്സയില്‍ കരയുദ്ധം തുടര്‍ന്ന് ഇസ്രാഈല്‍; മൂന്ന് ദിവസത്തിനുള്ളില്‍ 600 ഓളം പേര്‍ കൊല്ലപ്പെട്ടു

ഇസ്രാഈല്‍ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും ശക്തമാകുമ്പോള്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

Published

on

ഗസ്സയില്‍ കരയുദ്ധം തുടര്‍ന്ന് ഇസ്രാഈല്‍. റാഫ അതിര്‍ത്തിയില്‍ വ്യാപക ആക്രമണമാണ് ഇസ്രാഈല്‍ നടത്തുന്നത്. ബെയ്ത് ലാഹിയ പട്ടണത്തിനും മധ്യപ്രദേശങ്ങള്‍ക്കും സമീപം വടക്ക് ഭാഗത്തേക്ക് ഇസ്രാഈല്‍ സൈന്യം നീങ്ങാനാണ് ശ്രമം. ചൊവ്വാഴ്ച ഇസ്രാഈല്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനുശേഷം 590-ലധികം ഫലസ്തീനികള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ അധികൃതര്‍ പറഞ്ഞു. ഇസ്രാഈല്‍ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും ശക്തമാകുമ്പോള്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനുശേഷം ഹമാസ് ഇസ്രാഈലിന് നേരെ ആദ്യത്തെ മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ടെല്‍ അവീവിന് തെക്ക് സൈനിക സൈറ്റില്‍ കൂടുതല്‍ മിസൈലുകള്‍ വിക്ഷേപിച്ചതായി യെമനിലെ ഹൂതികള്‍ പറഞ്ഞു.

ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ 49,617 ഫലസ്തീനികള്‍ മരിക്കുകയും 112,950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.

 

 

Continue Reading

kerala

ആശാ പ്രവര്‍ത്തകരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്

കേന്ദ്ര മന്ത്രിയെ കാണാനാകാതെ വീണാ ജോര്‍ജ് തിരിച്ചെത്തി

Published

on

ആശാ പ്രവര്‍ത്തകരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 40 ദിവസം തികയുന്നു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ ബിന്ദു, ആശാപ്രവര്‍ത്തകരായ ഷീജ, തങ്കമണി എന്നിവരാണ് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാരമിരിക്കുന്നത്.

എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം, ആശാപ്രവര്‍ത്തകരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്ക് പോയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ കേരളത്തില്‍ തിരിച്ചെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ, പി നഡ്ഡയെ കാണാനാകാത്തതിനെ തുടര്‍ന്ന് നിവേദനം സമര്‍പ്പിച്ച ശേഷമാണ് മന്ത്രി തിരിച്ചുവന്നത്.

അതേസമയം സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

ആശവര്‍ക്കര്‍മാരുടെ സമരത്തിനു പിന്നാലെ സെക്രട്ടറിയേറ്റിനു മുന്നില്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള അംഗന്‍വാടി പ്രവര്‍ത്തകര്‍ ഇന്ന് സമരപ്പന്തലിലെത്തും. സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ഓണറേറിയം 21000 ആയി വര്‍ധിപ്പിക്കുക, ഓണറേറിയം ഒറ്റത്തവണയായി ലഭ്യമാക്കുക അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.

 

 

Continue Reading

kerala

‘ആശ സമരങ്ങളെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല, മുതലാളിത്ത സര്‍ക്കാര്‍’; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

550 രൂപയില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് വേതനം 10000 രൂപയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

അങ്കണവാടി ജീവനക്കാര്‍ക്ക് മിനിമം കൂലിയുടെ പകുതി പോലും നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 550 രൂപയില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് വേതനം 10000 രൂപയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് മൂന്നു തവണയായി കിട്ടുന്ന തുച്ഛ വേതനത്തില്‍ നിന്നും അങ്കണ്‍വാടിയുടെ ചിലവിനുള്ള പണം കൂടി അവര്‍ക്ക് കണ്ടത്തേണ്ടി വരുന്നു. 9 മാസമായി പെന്‍ഷനും നല്‍കുന്നില്ല.
അങ്കണവാടി, ആശ സമരങ്ങളെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല. മുതലാളിത്ത സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് സംരക്ഷണം നല്‍കാന്‍ സ്പീക്കര്‍ തയാറായില്ലെങ്കില്‍ നിയമസഭ നടപടികളുമായി സഹകരിക്കണമോയെന്ന് പ്രതിപക്ഷത്തിന് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പര്‍മാരുടേത് 7,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിയായിരുന്ന കെ.കെ ശൈലജ 2016ല്‍ പറഞ്ഞിരുന്നു. ഇന്ന് പോഷകാഹാര വിതരണം, അനൗപചാരിക വിദ്യാഭ്യാസം, നവജാത ശിശുക്കളുടെയും ഗര്‍ഭിണികളുടെയും ഭവന സന്ദര്‍ശനം, അവര്‍ക്കുവേണ്ട ന്യൂട്രീഷന്‍ കൗണ്‍സലിംഗ് എന്നിവ അങ്കണവാടി പ്രവര്‍ത്തകര്‍ ചെയ്യണം. അങ്കണവാടി പ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിച്ചു. സാമൂഹ്യാധിഷ്ഠിത പരിപാടി, ഗ്രാമീണ ആരോഗ്യ-ശുചിത്വ-പോഷക ദൗത്യം , മൊബിലൈസിങ് പ്രവര്‍ത്തനം എന്നിവ കൂടാതെ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏല്‍പ്പിക്കുന്ന വിവിധ ജോലികള്‍, സര്‍വേകള്‍, സെന്‍സസ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യണം.

കേരളത്തിലെ മിനിമം വേജസ് ഒരുദിവസം 700 രൂപയായിട്ടും അങ്കണവാടി ജീവനക്കാര്‍ക്ക് കിട്ടുന്നത് മൂന്നൂറോ 350 രൂപയോ മാത്രമാണ്. ഇപ്പോള്‍ കിട്ടുന്ന ഓണറേറിയം തന്നെ മൂന്നു തവണയായാണ് കിട്ടുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഹിതം വര്‍ധിപ്പിക്കണമെന്നതു തന്നെയാണ് യുഡിഎഫിന്റെ നിലപാടെന്നും ഇന്നത്തെ ജീവിതചെലവ് കൂടി പരിഗണിച്ച് അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

2024 മുതല്‍ ഒന്‍പത് മാസമായി അങ്കണ്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടില്ലെന്നും ഇതിനൊക്കെ വേണ്ടി സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ പരിഹസിച്ചാല്‍ നിങ്ങള്‍ ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയല്ല, മുതലാളിത്ത പാര്‍ട്ടിയാണെന്ന് പറയേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Continue Reading

Trending