Cricket
കറുത്ത ആകാശം, ടി-20 ലോകകപ്പ് ഇന്ന് മുതല്‍
ടി-20 ലോകകപ്പ് ആദ്യ റൗണ്ട് മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്ന് മുതല്‍ ലോകകപ്പിനായി 12 ടീമുകള്‍ മുഖാമുഖം. ഇതാണ് കളിമുഖം. കളികള്‍ സ്്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം

സിഡ്‌നി: മഴയോ മഴയാണ്… ഇന്നലെയും മഴ പെയ്തു… ഇന്ന് പെയ്യുമോ…? പെയ്യുമെന്ന് തന്നെ കാലാവസ്ഥാ നിരീക്ഷകര്‍ പറയുമ്പോള്‍ ടി-20 ലോകകപ്പ് ആവേശത്തിന് പതിവ് കരുത്തില്ല. ഇന്നാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കാര്‍ അയല്‍ക്കാരായ കിവീസിനെ വെല്ലുവിളിക്കുന്നത് ഉച്ചക്ക് 12-30ന്. വൈകീട്ട് 4-30 ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ ഇംഗ്ലണ്ടുമായി കളിക്കും. നാളെയാണ് ഇന്ത്യ-പാക്കിസ്താന്‍ അങ്കം. ഇതിനെല്ലാം മഴ ഭീഷണിയുണ്ട്.
നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയക്കാര്‍. പക്ഷേ അരോണ്‍ ഫിഞ്ചിന്റെ സംഘത്തിന് സമീപ ദിവസങ്ങള്‍ സുഖകരമായിരുന്നില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ പിറകോട്ട് പോയി. ഇംഗ്ലണ്ടിനെതിരെ തകരുകയും ചെയ്തു. സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ സിനീയേഴ്‌സ് ഉള്ളപ്പോള്‍ യുവതാരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. ഒരു വര്‍ഷം മുമ്പാണ് ഞെട്ടിക്കല്‍ പ്രകടനങ്ങളുമായി അവര്‍ കപ്പ് സ്വന്തമാക്കിയത്. കിവി സംഘത്തിലും പ്രശ്‌നങ്ങള്‍ ധാരാളം. കെയിന്‍ വില്ല്യംസണ്‍ എന്ന നായകന് സമീപകാലം തിരിച്ചടികളുടേതായിരുന്നു. പരുക്കും പ്രശ്‌നങ്ങളും. പക്ഷേ ഏതൊരു സാഹചര്യത്തിലും തീരികെ വരാന്‍ കരുത്തരാണ് അവര്‍.
ഗ്രൂപ്പ് ഒന്നില്‍ ആറ് ടീമുകളാണ് പരസ്പരം മല്‍സരിക്കുന്നത്. ഇതില്‍ നിന്നും ഏറ്റവും മികച്ച രണ്ട് പേര്‍ സെമി കളിക്കുന്നതിനാല്‍ ഓസ്‌ട്രേലിയക്കും കിവീസിനും ഓരോ പോരാട്ടങ്ങളും നിര്‍ണായകമാണ്. കാരണം ഇംഗ്ലണ്ടും അഫ്ഗാനിസ്താനും ലങ്കയും ഗ്രൂപ്പിലുണ്ട്. ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന സംഘമാണ്. ജോസ് ബട്‌ലറുടെ ടീമാണ് ഓസീസിനെ മുട്ടുകുത്തിച്ചത്. അതിനാല്‍ തന്നെ അഫ്ഗാനെതിരെ അവര്‍ക്കാണ് മുന്‍ത്തൂക്കം. പക്ഷേ മുഹമ്മദ് നബിയുടെ അഫ്ഗാനികളെ ആരും എഴുതിത്തള്ളില്ല. ടി-20 ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയ പാരമ്പര്യം അവര്‍ക്കുണ്ട്. വന്‍ ടീമുകളെ പലവട്ടം തോല്‍പ്പിച്ച മികവുമുണ്ട്. ഇംഗ്ലണ്ടിന് പക്ഷേ പരുക്കിന്റെ വെല്ലുവിളിയുണ്ട്. ടി-20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ജോണി ബെയര്‍സ്റ്റോ പരുക്കില്‍ പുറത്താണ്. നായകന്‍ ജോസ് ബട്‌ലര്‍ ഈയിടെയാണ് പരുക്കില്‍ നിന്നും മുക്തനായി എത്തിയത്. മോയിന്‍ അലി ഉള്‍പ്പെടെയുള്ള അനുഭവ സമ്പന്നര്‍ പക്ഷേ ഏത് ടീമിനും വലിയ വെല്ലുവിളിയാണ്.
കഷ്ടം വിന്‍ഡീസ്
ഹൊബാര്‍ട്ട്: കരിബീയക്കാരുടെ കാര്യം മഹാകഷ്ടമാണ്. ടി-20 ലോകകപ്പില്‍ സൂപ്പര്‍ 12 കളിക്കാനാവാതെ ടീം പുറത്തായതല്ല വാര്‍ത്ത. നിരാശജനകമായ അവരുടെ സമീപനമാണ്. അയര്‍ലന്‍ഡിന് മുന്നില്‍ ഒമ്പത് വിക്കറ്റിന് തകര്‍ന്ന ടീം പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ടീം ആകെ നേടിയത് 146 റണ്‍സ്. 15 പന്ത് ബാക്കി നില്‍ക്കെ വളരെ എളുപ്പത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അയര്‍ലന്‍ഡ് വിജയവും അത് വഴി സൂപ്പര്‍ 12 ലുമെത്തി. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന് സ്‌ക്കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് സിംബാബ്‌വെയും യോഗ്യത നേടി. ഗ്രൂപ്പ് രണ്ടില്‍ ഇന്നലെ എല്ലാവര്‍ക്കും സാധ്യതയുണ്ടെന്നിരിക്കെ വിജയം മാത്രമായിരുന്നു സൂപ്പര്‍ 12 ലേക്കുള്ള വഴി.
വിന്‍ഡീസ് ബാറ്റിംഗ് ലൈനപ്പില്‍ പുറത്താവാതെ 62 റണ്‍സ് നേടിയ ബ്രാന്‍ഡ് കിംഗ് മാത്രമാണ് പൊരുതിയത്. കുറ്റനടിക്കാരായ ഓപ്പണര്‍ കൈല്‍ മേയേഴ്‌സ് (1), ജോണ്‍സണ്‍ ചാള്‍സ് (24), ഇവാന്‍ ലുയിസ് (13) നായകന്‍ നിക്കോളാസ് പുരാന്‍ (13) റോവ്മാന്‍ പവല്‍ (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. ചെറിയ സ്‌ക്കോര്‍ പ്രതിരോധിക്കുമ്പോള്‍ ബൗളര്‍മാര്‍ അച്ചടക്കം പാലിക്കണം. പ7 േഒബെദ് മക്കോയി, അഖില്‍ ഹുസൈന്‍, അല്‍സാരി ജോസഫ് എന്നിവരെല്ലാം ദുരന്തമായി. സിംബാബ്‌വെക്കതിരെ സ്‌ക്കോട്ടിഷ് സംഘത്തിനും വലിയ സ്‌ക്കോര്‍ സമ്പാദിക്കാനായില്ല. ജോര്‍ജ് മുന്‍സെ എന്ന ഓപ്പണര്‍ 54 ലെത്തി. മറ്റാരും പിന്തുണച്ചില്ല. നായകന്‍ ക്രെയിഗ് എര്‍വിന്റെ (58) തകര്‍പ്പന്‍ ബാറ്റിംഗും സിക്കന്തര്‍ റാസയുടെ (40) മികവും സിംബാബ്‌വേക്ക് കരുത്തായി.
ഗ്രൂപ്പ് 1
അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ,
ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യുസിലന്‍ഡ്,
ശ്രീലങ്ക
ഗ്രൂപ്പ് 2
ബംഗ്ലാദേശ്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്,
പാക്കിസ്താന്‍,
ദക്ഷിണാഫ്രിക്ക,
സിംബാബ്‌വെ
ഇന്ന്
ഓസ്‌ട്രേലിയ-ന്യുസിലന്‍ഡ്, ഉച്ചക്ക് 12-30
അഫ്ഗാനിസ്താന്‍-ഇംഗ്ലണ്ട്, വൈകീട്ട് 4-30
ഞായര്‍: അയര്‍ലന്‍ഡ്-ശ്രീലങ്ക. രാവിലെ 9-30
ഇന്ത്യ-പാകിസ്താന്‍, ഉച്ചക്ക് 1-30
തിങ്കള്‍: ബംഗ്ലാദേശ്-നെതര്‍ലന്‍ഡ്‌സ്,രാവിലെ 9-30
ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ, ഉച്ചക്ക് 1-30
ചൊവ്വ: ഓസ്‌ട്രേലിയ-ശ്രീലങ്ക, വൈകീട്ട് 4-30
ബുധന്‍: ഇംഗ്ലണ്ട്-അയര്‍ലന്‍ഡ,് രാവിലെ 9-30
അഫ്ഗാനിസ്താന്‍-ന്യുസിലന്‍ഡ്, ഉച്ചക്ക് 1-30
വ്യാഴം: ബംഗ്ലാദേശ്-ദക്ഷിണാഫ്രിക്ക, രാവിലെ 8-30
ഇന്ത്യ-ഹോളണ്ട് ഉച്ചക്ക് 12-30
പാക്കിസ്താന്‍-സിംബാബ്‌വേ, വൈകീട്ട് 4-30
വെള്ളി: അഫ്ഗാനിസ്താന്‍-അയര്‍ലന്‍ഡ്, രാവിലെ 9-30
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ഉച്ചക്ക് 1-30
ശനി: ന്യുസിലന്‍ഡ്-ശ്രീലങ്ക, ഉച്ചക്ക് 1-30
ഞായര്‍: ബംഗ്ലാദേശ്- സിംബാബ് വെ രാവിലെ 8-30
നെതര്‍ലന്‍ഡ്‌സ്-പാക്കിസ്താന്‍, ഉച്ചക്ക് 12-30
ഇന്ത്യ- ദക്ഷിണാഫ്രിക്ക വൈകീട്ട് 4-30
ഒക്ടോബര്‍ 31: ഓസ്‌ട്രേലിയ-അയര്‍ലന്‍ഡ്, ഉച്ചക്ക് 1-30
നവംബര്‍ 1: അഫ്ഗാനിസ്താന്‍- ശ്രീലങ്ക, രാവിലെ 9-30
ഇംഗ്ലണ്ട്-ന്യുസിലന്‍ഡ്, ഉച്ചക്ക് 1-30
നവംബര്‍ 2: നെതര്‍ലന്‍ഡ്‌സ്- സിംബാബ്‌വേ, രാവിലെ 9-30
ബംഗ്ലാദേശ്-ഇന്ത്യ, ഉച്ചക്ക് 1-30
നവംബര്‍ 3: പാക്കിസ്താന്‍-ദക്ഷിണാഫ്രിക്ക, ഉച്ചക്ക് 1-30
നവംബര്‍ 4: ന്യുസിലന്‍ഡ്- അയര്‍ലന്‍ഡ്, രാവിലെ 9-30
ഓസ്‌ട്രേലിയ-അഫ്ഗാനിസ്താന്‍, ഉച്ചക്ക് 1-30
നവംബര്‍ 5: ഇംഗ്ലണ്ട്-ശ്രീലങ്ക, ഉച്ചക്ക് 1-30
നവംബര്‍ 6: നെതര്‍ലന്‍ഡ്‌സ്-ദക്ഷിണാഫ്രിക്ക, രാവിലെ 5-30
ബംഗ്ലാദേശ്-പാക്കിസ്താന്‍. രാവിലെ 9-30
ഇന്ത്യ- സിംബാബ്‌വേ, ഉച്ചക്ക് 1-30
നവംബര്‍ 9-ഒന്നാം സെമിഫൈനല്‍. ഉച്ചക്ക് 1-30
നവംബര്‍ 10- രണ്ടാം സെമിഫൈനല്‍. ഉച്ചക്ക് 1-30
നവംബര്‍ 13-ഫൈനല്‍. ഉച്ചക്ക് 1-30
Cricket
നീണ്ട 18 വര്‍ഷങ്ങള്‍! ഐപിഎല്‍ കന്നി കിരീടം നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവരുടെ കന്നി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്രോഫി ഉയര്‍ത്തി. 20 ഓവറില്‍ 184/7 എന്ന നിലയില്‍ പഞ്ചാബ് കിംഗ്സിനെ പരിമിതപ്പെടുത്താനും ചരിത്ര വിജയം നേടാനും അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമുള്ള പ്രകടനം കാഴ്ചവെച്ചു.
വിരാട് കോഹ്ലി 35 പന്തില്‍ 43 റണ്‍സുമായി ആര്‍സിബിയുടെ ടോപ്സ്‌കോറര്‍, ക്യാപ്റ്റന്‍ രജത് പതിദാര്‍ 16 പന്തില്‍ 26 റണ്‍സെടുത്ത് വീണു. പഞ്ചാബിന്റെ മികച്ച സ്‌കോര്‍. 48ന് 3, യുസ്വേന്ദ്ര ചാഹല്‍, 37 ഓവറില്‍ 1 വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്സിന് ഒരിക്കലും ആക്കം കണ്ടെത്തിയില്ല, കാരണം തുടക്കത്തെ ഗണ്യമായ സ്‌കോറുകളാക്കി മാറ്റാന്‍ ബാറ്റര്‍മാര്‍ പാടുപെട്ടു. കോഹ്ലി വീണ്ടും അവതാരകന്റെ റോള്‍ ഏറ്റെടുത്തു, പക്ഷേ അദ്ദേഹത്തിന്റെ മുട്ടിന് ഒഴുക്ക് ഇല്ലായിരുന്നു. അവര്‍ വെറും മൂന്ന് ബൗണ്ടറികള്‍ അടിച്ചു – അവയില്‍ രണ്ടെണ്ണം ഒമ്പതാം ഓവറിന് ശേഷമായിരുന്നു – 122.85 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തു. 55/1 എന്ന വാഗ്ദാനമായ പവര്‍പ്ലേയ്ക്ക് ശേഷം, RCB ഗണ്യമായി കുറഞ്ഞു, 6 നും 11 നും ഇടയില്‍ 42 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
ഓപ്പണിംഗ് ഓവറില്‍ ഒരു സിക്‌സും ഫോറും അടിച്ച് ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനത്തോടെയാണ് തുടങ്ങിയത്, എന്നാല്‍ 16 റണ്‍സിന് ശ്രേയസ് അയ്യര്‍ ജാമിസണിന്റെ പന്തില്‍ ക്യാച്ച് നല്‍കിയത് ആര്‍സിബിയുടെ കുതിപ്പിന് തടസ്സമായി. മായങ്ക് അഗര്‍വാള്‍ (24), പട്ടീദാര്‍ (26), ലിയാം ലിവിംഗ്സ്റ്റണ്‍ (25) എന്നിവര്‍ പരാജയപ്പെട്ടു. സാള്‍ട്ട്, പാട്ടിദാര്‍, ലിവിംഗ്സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള തന്റെ സമര്‍ത്ഥമായ വ്യതിയാനങ്ങളും നിര്‍ണായക മുന്നേറ്റങ്ങളും കൊണ്ട് ജാമിസണ്‍ വലിയ സ്വാധീനം ചെലുത്തി. ജിതേഷ് ശര്‍മ്മയുടെ അവസാന അതിഥിയും (10 പന്തില്‍ 24) റൊമാരിയോ ഷെപ്പേര്‍ഡിന്റെ (9 പന്തില്‍ 17) ഹ്രസ്വമായ തകര്‍ച്ചയും ആര്‍സിബിയെ മത്സര സ്‌കോറിലേക്ക് നയിച്ചു. 17-ാം ഓവറില്‍ ജിതേഷും ലിവിംഗ്സ്റ്റണും ചേര്‍ന്ന് 23 റണ്‍സ് നേടി ജെമിസണിന്റെ കണക്കുകള്‍ തകര്‍ന്നു. എന്നിരുന്നാലും, ലിവിംഗ്സ്റ്റണിനെ ഫുള്‍ ടോസില്‍ എല്‍ബിഡബ്ല്യു വീഴ്ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ മികച്ച രീതിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്, അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി-ക്രുണാല്‍ പാണ്ഡ്യ (4), ഭുവനേശ്വര്‍ കുമാര്‍ (1), ഷെപ്പേര്‍ഡ് – ആര്‍സിബിയുടെ അവസാന ചിരി. 18 വര്‍ഷത്തെ ഹൃദയാഘാതങ്ങള്‍ക്കും സമീപത്തെ മിസ്സുകള്‍ക്കും ശേഷം ഒടുവില്‍ ഐപിഎല്‍ ട്രോഫി വീട്ടിലെത്തിക്കാന്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ ആവേശകരമായ പ്രകടനം നടത്തിയതിനാല്‍ മതിയായതായി തെളിയിക്കപ്പെട്ടു.
Cricket
ഈ സാലാ കപ്പ് നംദേ; “ഒരു നാൾ കിനാവ് പൂത്തിടും, അതിൽ നമ്മളൊന്നു ചേർന്നിടും…”

സഫ്‌വാൻ എം
ആദ്യത്തെ ഐ പി എൽ കിരീടത്തിന് ഒരു വിജയം മാത്രം ബാക്കി നിൽക്കെ, സൂരജ് സന്തോഷിന്റെ ഈ വരികൾ ഇന്ന് ഏറ്റവും ചേർന്നു നിൽക്കുന്നത് റോയൽ ചാലഞ്ചേഴ്സ് ബംഗളുരുവിനോടാണെന്ന് തോന്നുന്നു. പഞ്ചാബിനെ അപേക്ഷിച്ച് ബംഗളുരുവിന്റെ കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തിരി സ്പെഷ്യലാണ്.
ഐ പി എല്ലിന്റെ തുടക്കം മുതൽ എല്ലാ സീസണിലും കളിച്ചിട്ടും ഇതു വരെ കപ്പ് കിട്ടാത്ത മൂന്നു ടീമുകളിലൊന്നാണ് ബംഗളുരു. പക്ഷേ കൂടെയുള്ള പഞ്ചാബും ഡൽഹിയും ഓരോ ഫൈനൽ വീതം കളിച്ചപ്പോൾ കപ്പിനും ചുണ്ടിനുമിടയിൽ ബംഗളുരു വീണു പോയത് മൂന്നു തവണയാണ്. ചെന്നൈയും മുംബൈയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫ് കളിച്ച ടീമും ബംഗളുരു തന്നെ. ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും അടക്കം ബാക്കി എല്ലാം കിട്ടിയെങ്കിലും കിരീടഭാഗ്യം ഉണ്ടായില്ലെന്നു മാത്രം.
പതിനേഴു വർഷങ്ങൾ കിരീടമില്ലാതെ കടന്നു പോയെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിലൊന്ന് ബംഗളുരുവിനിന്നുണ്ട്. ‘ഈ സാലാ കപ്പ് നംദേ’ എന്ന് ഓരോ സീസണിലും ആവർത്തിക്കുന്ന ആരാധകർക്കിത്തവണ കിരീടം കണ്ടേ മതിയാകൂ. ഇല്ലെങ്കിൽ 2016 ലെ ഓർമ്മകളിലേക്ക് വീണ്ടുമൊരു നിരാശാഭാരം ചേർത്തു വെക്കാം. ഐ പി എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുണ്ടായിരുന്നു അന്നവർക്ക്, നമ്പർ വൺ ബാറ്റർമാരായ വിരാടും ഡിവില്ലിയേഴ്‌സും സെഞ്ച്വറികളും അർദ്ധസെഞ്ച്വറികളുമായി അവരുടെ മൂർത്തഭാവം പുറത്തെടുക്കുകയും ചെയ്തു. അങ്ങനെ ഒട്ടനവധി റെക്കോർഡുകൾ സ്വന്തമാക്കി ഫേവറിറ്റുകളായി തന്നെ ഫൈനലിൽ പ്രവേശിച്ച റോയൽ ചാലഞ്ചേഴ്സിന് പക്ഷേ ഫൈനലിൽ ഹൈദരാബാദിനോട് തോൽക്കാനായിരുന്നു വിധി. ബംഗളുരുവിനൊപ്പം അല്ലെങ്കിൽ അതിലേറെ, മറ്റൊരു മനുഷ്യൻ കൂടി ഈ കിരീടം നേടണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഒരു പക്ഷേ ടീമിന് ഇത്രത്തോളം ആരാധകരുണ്ടാകാൻ കാരണക്കാരനായ വിരാട് കോഹ്‌ലി !
2008 ൽ ഐ പി എല്ലിലെ ആദ്യ മത്സരം മുതൽ തന്നെ വിരാട് ബംഗളുരുവിനൊപ്പമാണ്. 2013 മുതൽ 2021 വരെ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. നിലവിലെ താരങ്ങളിൽ ഐ പി എൽ ആദ്യ സീസൺ മുതൽ ഒറ്റ ടീമിന് വേണ്ടി കളിക്കുന്ന ഏകകളിക്കാരനാണ് വിരാട്. ഐ പി എല്ലിലെ ഓൾടൈം ടോപ് റൺ സ്കോററും വിരാട് തന്നെ. ഐ പി എൽ കിരീടം കിട്ടാൻ മറ്റാരേക്കാളും അർഹൻ !
2016 ലെ വിരാടിനെ ഇന്ന് കാണാനാകില്ലെങ്കിലും സീസണിലെ റൺവേട്ടയിൽ ഇന്നും അയാൾ മുൻനിരയിലുണ്ട്. സീസണിൽ വിരാട് അൻപതു കടന്ന കളികളിലെല്ലാം ആർ സി ബി ജയിച്ചിട്ടുണ്ട്. ഇന്നും അയാൾ തന്റെ ബാറ്റിംഗിലെ സ്ഥിരത സൂക്ഷിക്കുകയാണ്. ജയിക്കാനുള്ള വിരാടിന്റെ അടങ്ങാത്ത മോഹം അയാളുടെ ഓരോ ഭാവത്തിലുമുണ്ട്. അയാളുടെ ചിരിക്കുന്ന മുഖം കാണാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
ഐ പി എൽ തുടങ്ങുമ്പോൾ വിരാടും ഭൂവനേശ്വറും ഹേസൽവുഡും അടക്കം മൂന്നോ നാലോ പ്രധാന കളിക്കാർ മാത്രമുള്ള റോയൽ ചാലഞ്ചേഴ്സിന്റെ മുന്നേറ്റം സംശയത്തിലായിരുന്നു. പക്ഷേ തുടക്കം മുതൽ തന്നെ വ്യക്തമായ ആധിപത്യത്തോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി പ്ലേ ഓഫും കടന്ന് ഇന്ന് ഫൈനലെത്തി നിൽക്കുമ്പോൾ, ജയിച്ച 10 കളികളിൽ 8 വ്യത്യസ്ത താരങ്ങളാണ് പ്ലയെർ ഓഫ് ദി മാച്ച് പട്ടം നേടിയത് എന്ന് ടീമിന്റെ മികവിനെ ഹൈലൈറ്റ് ചെയ്യുന്നു. ഒരിക്കൽ കൂടി ഈ ടീം പ്രതീക്ഷ തരുന്നുണ്ട്. മൂന്നു തവണ കൈയിൽ നിന്ന് തെന്നിപ്പോയ ആ കിരീടം ഇത്തവണ എടുത്തേ അടങ്ങൂ എന്ന് പട്ടീദാറിന്റെ ടീം ആരാധകരോട് വിളിച്ചു പറയുന്നുണ്ട്.
ഇത്തവണ ബംഗളുരു കപ്പുയർത്തും എന്ന് പറയാനും പല കാരണങ്ങളുണ്ട്. ഐ പി എല്ലിന്റെ പതിനെട്ടാമത്തെ സീസണാണ് ഇത്, വിരാടിന്റെ ജേഴ്സി നമ്പർ ! സീസൺ തുടങ്ങുന്നതിനു മുമ്പേ ആർ സി ബി കപ്പടിക്കും എന്ന് പലരും പറയാൻ കാരണമായ ഭാഗ്യക്കണക്കുകളിലൊന്ന്… സീസൺ നമ്പറും വിരാടിന്റെ ജേഴ്സി നമ്പറും ഒത്തുവന്നിരിക്കുന്നു. അയാൾക്ക് കപ്പ് നേടാൻ ഇതിലും സുന്ദരമായൊരു അവസരം ഇനിയെന്നു വരും.
മറ്റൊരു ഭാഗ്യക്കണക്കുകൂടെയുണ്ട്, ലോക ഫുട്ബോളിൽ ഇത്തവണ കന്നിക്കിരീടങ്ങളുടെ വർഷമാണ്. ഫ്രഞ്ച് ക്ലബ് പി എസ് ജി അവരുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം നേടി. എഫ് എ കപ്പ് നേടിയ ഇംഗ്ലീഷ് ക്ലബ് ക്രിസ്റ്റൽ പാലസ് 119 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യമായി ഒരു മേജർ ട്രോഫി കരസ്തമാക്കുന്നത്. പ്രശസ്ത ഫുട്ബോൾ താരം ഹാരി കെയ്‌ൻ തന്റെ കരിയറിലെത്തന്നെ ആദ്യത്തെ ട്രോഫിയാണ് മുപ്പത്തിയൊന്നാം വയസ്സിൽ ബയേൺ മ്യുണിക്കിനൊപ്പം നേടുന്നത്. പതിനേഴ് വർഷത്തിന് ശേഷം ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം യൂറോപ്പ ലീഗ് നേടി ഒരു മേജർ ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചപ്പോൾ അവരുടെ ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിന്റെ ക്ലബ് കരിയറിലെ ആദ്യത്തെ ട്രോഫിയായിരുന്നു അത്. കാരബാവോ കപ്പ് നേടി ഇംഗ്ലീഷ് ക്ലബ് ന്യൂ കാസിൽ യുണൈറ്റഡ് എഴുപത് വർഷത്തിന് ശേഷം ഒരു മേജർ ട്രോഫി ഷെൽഫിലെത്തിച്ചു. ഇറ്റാലിയൻ ക്ലബ് ബോലോഗ്ന അമ്പത്തൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു മേജർ ട്രോഫി നേടുന്നത് കോപ്പ ഇറ്റാലിയ ജയിച്ചുകൊണ്ടാണ്. ഇത്രയേറെ അത്ഭുതങ്ങൾ ഈ വർഷം ഫുട്ബോളിൽ സംഭവിച്ചെങ്കിൽ ഐ പി എല്ലിൽ എന്തുകൊണ്ട് ഒരു അത്ഭുതം സംഭവിച്ചു കൂടാ എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ ചോദിക്കുന്നത്. ബംഗളുരുവിനെ പോലെ പഞ്ചാബ് ആരാധകരും ഈ കണക്കുകൾ കണ്ട് ഉൾപുളകം കൊള്ളുന്നുണ്ടാവണം. പക്ഷേ, ബംഗളുരുവിനു സാധ്യത കൂട്ടുന്ന മറ്റു കണക്കുകൾ കൂടെയുണ്ടെന്നത് അവർക്ക് മറയായി നിൽക്കുന്നുണ്ട്.
ഐ പി എൽ ചരിത്രത്തിൽ പതിനാല് സീസണുകളിൽ പതിനൊന്നിലും ഒന്നാം ക്വാളിഫയറിൽ ജയിച്ച ടീമാണ് കപ്പുയർത്തിയിട്ടുള്ളത്. ഇത്തവണ ഒന്നാം ക്വാളിഫയർ ജയിച്ചത് ആർ സി ബിയാണ്.
ആർ സി ബി ബൗളർ ഹേസൽവുഡിന്റെ പേരിലും ഒരു ഭാഗ്യക്കണക്ക് കിടക്കുന്നുണ്ട്. ഹേസൽവുഡ് കളിച്ച ഫൈനലുകളൊന്നും അയാൾ തോറ്റിട്ടില്ല.
ഐ പി എൽ ചരിത്രത്തിൽ ബംഗളുരുവും പഞ്ചാബും മുപ്പത്തിയാറു തവണ മുഖാമുഖം വന്നതിൽ ഇരു ടീമും പതിനെട്ടു തവണ വീതം ജയിച്ചു തുല്യരാണെങ്കിലും ഈ സീസണിൽ ബംഗളുരുവിനു മുൻതൂക്കമുണ്ട്. മൂന്നു തവണ മത്സരിച്ചതിൽ രണ്ട് തവണയും ബംഗളുരുവാണ് വിജയിച്ചത്. അങ്ങനെ, ചരിത്രവും ഭാഗ്യവും വഴി മാറില്ലെന്ന് വാക്കു തന്നാൽ ബംഗളുരുവിനു ഇത്തവണ കപ്പ് പൊക്കാം. ഇല്ലെങ്കിൽ വിട്ടുമാറാത്ത ഭാഗ്യക്കേടിനെ ഓർത്ത് ശപിക്കാം. ‘അടുത്ത സാലാ കപ്പ് നംദേ’ എന്ന ട്രോളുകൾ ഏറ്റുവാങ്ങി, വരും കാലങ്ങളിലെന്നോ തങ്ങളെ കാത്തിരിക്കുന്ന വിജയനിമിഷങ്ങളെ കിനാവു കണ്ട് കിടക്കാം.
ഇനിയും വിരാടിന്റെ വിങ്ങുന്ന മുഖത്തു നോക്കാനുള്ള വിധിയുണ്ടാവല്ലേ എന്നാണ് ആരാധകരുടെ പ്രാർത്ഥന. എന്തായാലും ക്രിക്കറ്റ് ആരാധകർക്ക് ഇത്തവണ ഐ പി എല്ലിൽ പുതിയ ജേതാക്കളെ കാണാം.
Cricket
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലില്‍ ഇടം നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു.

പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലില്‍ ഇടം നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു. ബാറ്റിങ്ങിനിറങ്ങിയ കിംഗ്സ് 14.1 ഓവറില്‍ 101 റണ്‍സിന് പുറത്തായി.
സ്പിന്നര്‍ സുയാഷ് ശര്‍മ്മയും സീമര്‍ ജോഷ് ഹേസല്‍വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി, ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 27 പന്തില്‍ പുറത്താകാതെ 56 റണ്‍സ് നേടി.
RCB ഇതോടെ നേരിട്ട് ചൊവ്വാഴ്ചത്തെ ഫൈനലിലേക്ക് കടക്കും. അതേസമയം വെള്ളിയാഴ്ച ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിലെ വിജയികളുമായി കിംഗ്‌സ് കളിക്കും. വിജയികള്‍ ടൈറ്റില്‍ ഡിസൈറ്ററില്‍ മറ്റേ സ്ഥാനം നേടും.
ന്യൂ ചണ്ഡീഗഡില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിംഗ്‌സ്, നെറ്റ് റണ്‍ റേറ്റില്‍ RCB യെക്കാള്‍ മുന്നില്‍, പതിവ് സീസണ്‍ ടേബിളില്‍ ഒന്നാമതെത്തി.
പവര്‍പ്ലേയ്ക്കുള്ളില്‍ 38-4 എന്ന സ്‌കോറിലേക്ക് വഴുതിവീണ അവര്‍ ഉടന്‍ തന്നെ പ്രതിസന്ധിയിലായി.
ആറാം നമ്പറില്‍ നിന്ന് 26 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് ടോപ് സ്‌കോറര്‍. കിംഗ്സിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗ്, വാലറ്റത്ത് അസ്മത്തുള്ള (ഇരുവരും 18) എന്നിവര്‍ മാത്രമാണ് മറ്റ് ബാറ്റര്‍മാര്‍.
ഏപ്രിലില്‍ ഈ ഗ്രൗണ്ടില്‍ കിംഗ്‌സ് 111 ഡിഫന്‍ഡ് ചെയ്തിരുന്നു, എന്നാല്‍ ആവര്‍ത്തിച്ചുള്ള പ്രകടനം ഉയര്‍ന്ന ക്രമം പോലെ തോന്നി.
നാലാം ഓവറില്‍ 12 റണ്‍സിന് വിരാട് കോഹ്ലിയെ കൈല്‍ ജാമിസണ്‍ പിടികൂടി, എന്നാല്‍ അവിടെ നിന്ന് ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ സാള്‍ട്ട് ലളിതമായ ചേസ് നങ്കൂരമിട്ടു.
തന്റെ ഇന്നിംഗ്സില്‍ ആറ് ഫോറും മൂന്ന് സിക്സറും പറത്തി, 23 പന്തില്‍ നിന്ന് 50 റണ്‍സ് നേടി ഐപിഎല്ലിലെ തന്റെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി.
എന്നിരുന്നാലും, മുഷീര്‍ ഖാന്റെ 10-ാം ഓവറിലെ അവസാന പന്തില്‍ നിന്ന് വടം വലിഞ്ഞ് ഗംഭീര വിജയം സ്വന്തമാക്കിയ രജത് പാട്ടിദാര്‍ മത്സരം സ്‌റ്റൈലായി അവസാനിപ്പിച്ചു.
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും
-
News2 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്