Connect with us

Cricket

കറുത്ത ആകാശം, ടി-20 ലോകകപ്പ് ഇന്ന് മുതല്‍

ടി-20 ലോകകപ്പ് ആദ്യ റൗണ്ട് മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്ന് മുതല്‍ ലോകകപ്പിനായി 12 ടീമുകള്‍ മുഖാമുഖം. ഇതാണ് കളിമുഖം. കളികള്‍ സ്്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം

Published

on

സിഡ്‌നി: മഴയോ മഴയാണ്… ഇന്നലെയും മഴ പെയ്തു… ഇന്ന് പെയ്യുമോ…? പെയ്യുമെന്ന് തന്നെ കാലാവസ്ഥാ നിരീക്ഷകര്‍ പറയുമ്പോള്‍ ടി-20 ലോകകപ്പ് ആവേശത്തിന് പതിവ് കരുത്തില്ല. ഇന്നാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കാര്‍ അയല്‍ക്കാരായ കിവീസിനെ വെല്ലുവിളിക്കുന്നത് ഉച്ചക്ക് 12-30ന്. വൈകീട്ട് 4-30 ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ ഇംഗ്ലണ്ടുമായി കളിക്കും. നാളെയാണ് ഇന്ത്യ-പാക്കിസ്താന്‍ അങ്കം. ഇതിനെല്ലാം മഴ ഭീഷണിയുണ്ട്.

നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയക്കാര്‍. പക്ഷേ അരോണ്‍ ഫിഞ്ചിന്റെ സംഘത്തിന് സമീപ ദിവസങ്ങള്‍ സുഖകരമായിരുന്നില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ പിറകോട്ട് പോയി. ഇംഗ്ലണ്ടിനെതിരെ തകരുകയും ചെയ്തു. സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ സിനീയേഴ്‌സ് ഉള്ളപ്പോള്‍ യുവതാരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. ഒരു വര്‍ഷം മുമ്പാണ് ഞെട്ടിക്കല്‍ പ്രകടനങ്ങളുമായി അവര്‍ കപ്പ് സ്വന്തമാക്കിയത്. കിവി സംഘത്തിലും പ്രശ്‌നങ്ങള്‍ ധാരാളം. കെയിന്‍ വില്ല്യംസണ്‍ എന്ന നായകന് സമീപകാലം തിരിച്ചടികളുടേതായിരുന്നു. പരുക്കും പ്രശ്‌നങ്ങളും. പക്ഷേ ഏതൊരു സാഹചര്യത്തിലും തീരികെ വരാന്‍ കരുത്തരാണ് അവര്‍.

ഗ്രൂപ്പ് ഒന്നില്‍ ആറ് ടീമുകളാണ് പരസ്പരം മല്‍സരിക്കുന്നത്. ഇതില്‍ നിന്നും ഏറ്റവും മികച്ച രണ്ട് പേര്‍ സെമി കളിക്കുന്നതിനാല്‍ ഓസ്‌ട്രേലിയക്കും കിവീസിനും ഓരോ പോരാട്ടങ്ങളും നിര്‍ണായകമാണ്. കാരണം ഇംഗ്ലണ്ടും അഫ്ഗാനിസ്താനും ലങ്കയും ഗ്രൂപ്പിലുണ്ട്. ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന സംഘമാണ്. ജോസ് ബട്‌ലറുടെ ടീമാണ് ഓസീസിനെ മുട്ടുകുത്തിച്ചത്. അതിനാല്‍ തന്നെ അഫ്ഗാനെതിരെ അവര്‍ക്കാണ് മുന്‍ത്തൂക്കം. പക്ഷേ മുഹമ്മദ് നബിയുടെ അഫ്ഗാനികളെ ആരും എഴുതിത്തള്ളില്ല. ടി-20 ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയ പാരമ്പര്യം അവര്‍ക്കുണ്ട്. വന്‍ ടീമുകളെ പലവട്ടം തോല്‍പ്പിച്ച മികവുമുണ്ട്. ഇംഗ്ലണ്ടിന് പക്ഷേ പരുക്കിന്റെ വെല്ലുവിളിയുണ്ട്. ടി-20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ജോണി ബെയര്‍‌സ്റ്റോ പരുക്കില്‍ പുറത്താണ്. നായകന്‍ ജോസ് ബട്‌ലര്‍ ഈയിടെയാണ് പരുക്കില്‍ നിന്നും മുക്തനായി എത്തിയത്. മോയിന്‍ അലി ഉള്‍പ്പെടെയുള്ള അനുഭവ സമ്പന്നര്‍ പക്ഷേ ഏത് ടീമിനും വലിയ വെല്ലുവിളിയാണ്.

കഷ്ടം വിന്‍ഡീസ്

ഹൊബാര്‍ട്ട്: കരിബീയക്കാരുടെ കാര്യം മഹാകഷ്ടമാണ്. ടി-20 ലോകകപ്പില്‍ സൂപ്പര്‍ 12 കളിക്കാനാവാതെ ടീം പുറത്തായതല്ല വാര്‍ത്ത. നിരാശജനകമായ അവരുടെ സമീപനമാണ്. അയര്‍ലന്‍ഡിന് മുന്നില്‍ ഒമ്പത് വിക്കറ്റിന് തകര്‍ന്ന ടീം പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ടീം ആകെ നേടിയത് 146 റണ്‍സ്. 15 പന്ത് ബാക്കി നില്‍ക്കെ വളരെ എളുപ്പത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അയര്‍ലന്‍ഡ് വിജയവും അത് വഴി സൂപ്പര്‍ 12 ലുമെത്തി. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന് സ്‌ക്കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് സിംബാബ്‌വെയും യോഗ്യത നേടി. ഗ്രൂപ്പ് രണ്ടില്‍ ഇന്നലെ എല്ലാവര്‍ക്കും സാധ്യതയുണ്ടെന്നിരിക്കെ വിജയം മാത്രമായിരുന്നു സൂപ്പര്‍ 12 ലേക്കുള്ള വഴി.

വിന്‍ഡീസ് ബാറ്റിംഗ് ലൈനപ്പില്‍ പുറത്താവാതെ 62 റണ്‍സ് നേടിയ ബ്രാന്‍ഡ് കിംഗ് മാത്രമാണ് പൊരുതിയത്. കുറ്റനടിക്കാരായ ഓപ്പണര്‍ കൈല്‍ മേയേഴ്‌സ് (1), ജോണ്‍സണ്‍ ചാള്‍സ് (24), ഇവാന്‍ ലുയിസ് (13) നായകന്‍ നിക്കോളാസ് പുരാന്‍ (13) റോവ്മാന്‍ പവല്‍ (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. ചെറിയ സ്‌ക്കോര്‍ പ്രതിരോധിക്കുമ്പോള്‍ ബൗളര്‍മാര്‍ അച്ചടക്കം പാലിക്കണം. പ7 േഒബെദ് മക്കോയി, അഖില്‍ ഹുസൈന്‍, അല്‍സാരി ജോസഫ് എന്നിവരെല്ലാം ദുരന്തമായി. സിംബാബ്‌വെക്കതിരെ സ്‌ക്കോട്ടിഷ് സംഘത്തിനും വലിയ സ്‌ക്കോര്‍ സമ്പാദിക്കാനായില്ല. ജോര്‍ജ് മുന്‍സെ എന്ന ഓപ്പണര്‍ 54 ലെത്തി. മറ്റാരും പിന്തുണച്ചില്ല. നായകന്‍ ക്രെയിഗ് എര്‍വിന്റെ (58) തകര്‍പ്പന്‍ ബാറ്റിംഗും സിക്കന്തര്‍ റാസയുടെ (40) മികവും സിംബാബ്‌വേക്ക് കരുത്തായി.

 

ഗ്രൂപ്പ് 1
അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ,
ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യുസിലന്‍ഡ്,
ശ്രീലങ്ക

ഗ്രൂപ്പ് 2
ബംഗ്ലാദേശ്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്,
പാക്കിസ്താന്‍,
ദക്ഷിണാഫ്രിക്ക,
സിംബാബ്‌വെ

ഇന്ന്
ഓസ്‌ട്രേലിയ-ന്യുസിലന്‍ഡ്, ഉച്ചക്ക് 12-30
അഫ്ഗാനിസ്താന്‍-ഇംഗ്ലണ്ട്, വൈകീട്ട് 4-30
ഞായര്‍: അയര്‍ലന്‍ഡ്-ശ്രീലങ്ക. രാവിലെ 9-30
ഇന്ത്യ-പാകിസ്താന്‍, ഉച്ചക്ക് 1-30
തിങ്കള്‍: ബംഗ്ലാദേശ്-നെതര്‍ലന്‍ഡ്‌സ്,രാവിലെ 9-30
ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ, ഉച്ചക്ക് 1-30
ചൊവ്വ: ഓസ്‌ട്രേലിയ-ശ്രീലങ്ക, വൈകീട്ട് 4-30
ബുധന്‍: ഇംഗ്ലണ്ട്-അയര്‍ലന്‍ഡ,് രാവിലെ 9-30
അഫ്ഗാനിസ്താന്‍-ന്യുസിലന്‍ഡ്, ഉച്ചക്ക് 1-30
വ്യാഴം: ബംഗ്ലാദേശ്-ദക്ഷിണാഫ്രിക്ക, രാവിലെ 8-30
ഇന്ത്യ-ഹോളണ്ട് ഉച്ചക്ക് 12-30
പാക്കിസ്താന്‍-സിംബാബ്‌വേ, വൈകീട്ട് 4-30
വെള്ളി: അഫ്ഗാനിസ്താന്‍-അയര്‍ലന്‍ഡ്, രാവിലെ 9-30
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ഉച്ചക്ക് 1-30
ശനി: ന്യുസിലന്‍ഡ്-ശ്രീലങ്ക, ഉച്ചക്ക് 1-30
ഞായര്‍: ബംഗ്ലാദേശ്- സിംബാബ് വെ രാവിലെ 8-30
നെതര്‍ലന്‍ഡ്‌സ്-പാക്കിസ്താന്‍, ഉച്ചക്ക് 12-30
ഇന്ത്യ- ദക്ഷിണാഫ്രിക്ക വൈകീട്ട് 4-30
ഒക്ടോബര്‍ 31: ഓസ്‌ട്രേലിയ-അയര്‍ലന്‍ഡ്, ഉച്ചക്ക് 1-30
നവംബര്‍ 1: അഫ്ഗാനിസ്താന്‍- ശ്രീലങ്ക, രാവിലെ 9-30
ഇംഗ്ലണ്ട്-ന്യുസിലന്‍ഡ്, ഉച്ചക്ക് 1-30
നവംബര്‍ 2: നെതര്‍ലന്‍ഡ്‌സ്- സിംബാബ്‌വേ, രാവിലെ 9-30
ബംഗ്ലാദേശ്-ഇന്ത്യ, ഉച്ചക്ക് 1-30
നവംബര്‍ 3: പാക്കിസ്താന്‍-ദക്ഷിണാഫ്രിക്ക, ഉച്ചക്ക് 1-30
നവംബര്‍ 4: ന്യുസിലന്‍ഡ്- അയര്‍ലന്‍ഡ്, രാവിലെ 9-30
ഓസ്‌ട്രേലിയ-അഫ്ഗാനിസ്താന്‍, ഉച്ചക്ക് 1-30
നവംബര്‍ 5: ഇംഗ്ലണ്ട്-ശ്രീലങ്ക, ഉച്ചക്ക് 1-30
നവംബര്‍ 6: നെതര്‍ലന്‍ഡ്‌സ്-ദക്ഷിണാഫ്രിക്ക, രാവിലെ 5-30
ബംഗ്ലാദേശ്-പാക്കിസ്താന്‍. രാവിലെ 9-30
ഇന്ത്യ- സിംബാബ്‌വേ, ഉച്ചക്ക് 1-30
നവംബര്‍ 9-ഒന്നാം സെമിഫൈനല്‍. ഉച്ചക്ക് 1-30
നവംബര്‍ 10- രണ്ടാം സെമിഫൈനല്‍. ഉച്ചക്ക് 1-30
നവംബര്‍ 13-ഫൈനല്‍. ഉച്ചക്ക് 1-30

 

Cricket

ഐ.​പി.​എ​ൽ 18ാം സീ​സ​ണി​ന് ഇ​ന്ന് തുടക്കം

നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും.

Published

on

ഐപിഎല്ലിന്‌ ഇന്ന് പൂരക്കൊടിയേറ്റം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇനിയുള്ള രണ്ടുമാസക്കാലം ക്രിക്കറ്റ് ലഹരിയില്‍ ആറാടും.ജനപ്രിയ ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പിനാണ് ഇന്ന് കൊല്‍ക്കത്തയില്‍ തിരിതെളിയുക.

നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് മത്സരം.

ഇരു ടീമുകളും ഈ സീസണില്‍ പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്തയെ അജിങ്ക്യ രഹാനെ നയിക്കുമ്പോള്‍ രജത് പാട്ടിദാറിന് കീഴിലാണ് ആര്‍സിബി ഇറങ്ങുന്നത്.

കന്നി ഐപിഎല്‍ കിരീടമെന്ന വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തോടൊണ് വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ മൂന്നാം ഐപിഎല്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സിന് മുന്നിലുള്ളത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഹെഡ് ടു ഹെഡ് മത്സരങ്ങളില്‍ കെകെആറിന് മികച്ച റെക്കോര്‍ഡുകളാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ആര്‍സിബിക്കെതിരെ നടന്ന 34 മത്സരങ്ങളില്‍ 20ലും കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു വിജയം. 2022ല്‍ ആണ് ആര്‍സിബി അവസാനമായി കെകെആറിനെ പരാജയപ്പെടുത്തിയത്. അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുന്ന വിരാട് കോഹ്ലി ആകും ഇന്നത്തെ ശ്രദ്ധാകേന്ദ്രം.

അതേസമയം ഐപിഎല്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണംചെയ്യും. പത്ത് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. അതില്‍ രാജസ്ഥാന്‍ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്.

അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ട്. പ്രാഥമികറൗണ്ടില്‍ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടു മത്സരങ്ങള്‍ വീതം കളിക്കും. എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാല് ടീമുകള്‍ക്കെതിരേ ഒരു മത്സരവുമുണ്ടാകും.

ഓരോ ടീമിനും ആകെ 14 മത്സരങ്ങളുണ്ടാവും. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന നാല് ടീമുകള്‍ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് കലാശപ്പോരാട്ടം.

Continue Reading

Cricket

വനിത പ്രീമിയര്‍ ലീഗ്: കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം കിരീടം

ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി.

Published

on

വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് നല്‍കാനായത്. 44 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ എത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് അവര്‍ക്ക് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മുംബൈ ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്. 26 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി അവസാന നിമിഷത്തിലേക്ക് എത്തി കിരീടം നേടാനാവാതെ മടങ്ങുന്നത്.

17 റണ്‍സ് നേടുന്നതിനിടെ ഓപണര്‍മാരെ നഷ്ടമായ ഡല്‍ഹിക്ക് പാര്‍ട്‌നര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് തോല്‍വി വഴങ്ങേണ്ടിവന്നത്. 21 പന്തില്‍ 30 റണ്‍സുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുംബൈക്ക് ഓപണര്‍മാരെ നഷ്ടമായി.

 

Continue Reading

Cricket

ഫോട്ടോ ഒന്ന് മാറിപ്പോയി; ഇന്ത്യയുടെ കിരീടനേട്ടത്തോടെ എം.എല്‍.എ മുകേഷ് എയറില്‍

2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്.

Published

on

കിവികളെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതോടെ രാജ്യമൊട്ടാകെ ആവേശത്തിലായിരിക്കുകയാണ്. നാനാഭാഗത്ത് നിന്നും ടീം ക്യാപ്ടന്‍ രോഹിത് ശര്‍മയ്ക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്.

ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ കേരളത്തില്‍ പ്രമുഖന്‍ എയറിലായിരിക്കുകയാണ്. കൊല്ലം എംഎല്‍എയും നടനുമായ മുകേഷാണ് ട്രോള്‍ പേജുകളില്‍ നിറയുന്നത്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ മുകേഷ് ടീമംഗങ്ങള്‍ കിരീടവുമായി വിജയാഘോഷം നടത്തുന്നതിന്റെ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ ചിത്രം ചെറുതായി ഒന്ന് മാറിപ്പോയി.

mukesh-team-india-n

2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്. ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും ഇഷാന്ത് ശര്‍മയും അടക്കമുള്ളവരാണ് മുകേഷ് പങ്കുവച്ച ചിത്രത്തിലുള്ളത്.

അബദ്ധം മനസിലായതോടെ മുകേഷ് പോസ്റ്റ് പിന്‍വലിച്ചു. നിലവിലെ കീരിടം നേടിയ ടീമിന്റെ ചിത്രം പങ്കുവക്കുകയും ചെയ്തു. എന്നാല്‍ ഈ പോസ്റ്റിനടിയിലും കമന്റ് പൂരമാണ്. ‘ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലേ അന്തസ്സ് വേണമടാ അന്തസ്സ്’ എന്നാണ് ഒരു കമന്റ്. എംഎല്‍എയ്ക്ക് 2013 ല്‍ നിന്ന് 2025 ലേക്ക് വണ്ടി കിട്ടി അല്ലേ എന്ന് ചോദിച്ചുള്ള കമന്റുകളും നിരവധിയാണ്. ‘തോമസുകുട്ടി വിട്ടോ’ പോലെയുള്ള മുകേഷ് ചിത്രങ്ങളിലെ തന്നെ ഡയലോഗുകളും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Continue Reading

Trending