Connect with us

kerala

ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്റ് സിപിഎമ്മില്‍; കായംകുളത്ത് പാര്‍ട്ടി അംഗത്തിനെതിരേ നടപടി

സിപിഎമ്മും ബിജെപിയും കേരളത്തില്‍ ഒന്നുതന്നെയാണ്. സിപിഎമ്മിനെ അടിമപ്പണി ചെയ്യിക്കുകയാണ് കേരളത്തില്‍ ബിജെപി ചെയ്യുന്നത്.

Published

on

കേരളത്തില്‍ ബിജെപി-സിപിഎം അന്തര്‍ധാരകളെ പറ്റി പറയുന്നത് വെറും ആരോപണമായല്ല. നിശ്ചിതമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അത് തൃശൂരിലെ പാര്‍ലമെന്റ് വിജയത്തിന്റെ കാര്യമായാലും ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കാര്യമായാലും പ്രകടമാകുന്നത് ആ ബാന്ധവമാണ്. സിപിഎമ്മും ബിജെപിയും കേരളത്തില്‍ ഒന്നുതന്നെയാണ്. സിപിഎമ്മിനെ അടിമപ്പണി ചെയ്യിക്കുകയാണ് കേരളത്തില്‍ ബിജെപി ചെയ്യുന്നത്. അതിനാലാണ് ബിജെപിയില്‍ ചേരുന്ന ബിപിന്‍ സി ബാബുമാര്‍ക്ക് താക്കോല്‍ സ്ഥാനങ്ങള്‍ കൊടുക്കുന്നത് ഉപകാര സ്മരണകൊണ്ടാണ്.

ബിജെപിയിലേയ്ക്കുള്ള റിക്രൂട്ടിംഗ് ഏജന്റുകളായി പ്രവര്‍ത്തിക്കുന്ന സഖാക്കളുടെ മുഖം മൂടികൂടുതല്‍ വ്യക്തമാകയാണ്. സിപിഎമ്മില്‍ നിന്നുകൊണ്ട് ഇത്തരത്തില്‍ പിടിവീണ ഒരു സഖാവിനെ ആലപ്പുഴ കായംകുളത്ത് സിപിഎം പുറത്താക്കി എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത് സിപിഎം അനുഭാവികളെ ബിജെപിയില്‍ എത്തി ക്കുന്നതിനും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനും ഇടനില നിന്നു പ്രവര്‍ത്തിച്ച ഡിവൈഎഫ്‌ഐ മുന്‍ നേതാവും സിപിഎം അംഗവുമായിരുന്ന മുഹമ്മദ് ഷാന്‍ നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.

അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിന്‍ സി ബാബുവിനെതിരെ പാര്‍ട്ടി അന്ന് നടപടിയെടുത്തത്. ഇയാളെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരം സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് ബിപിന്‍ സി ബാബുവിനെതിരെ നടപടിയെടുത്തത്.

ഇതിനെ തുടര്‍ന്നാണ് ബിപിന്‍ ബിജെപിയില്‍ എത്തിയത്. ഇതു കൂടാതെ ആലപ്പുഴ ജില്ലാ സമ്മേളനത്തിനു തൊട്ടുമുമ്പും ഇതേ പോലെ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേയ്ക്ക് പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായി. അന്ന് സിപിഎം കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈനും അമ്പതോളം അനുയായികളും ബി ജെപിയില്‍ ചേര്‍ന്നിരുന്നു

രണ്ടു മാസം മുന്‍പ് ബിജെപിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് ഇത്തരത്തില്‍ സിപിഎമ്മില്‍ നിന്നുമെത്തുന്നവര്‍ക്ക് അംഗത്വം നല്‍കി ആദരിക്കുന്നത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി.ബാബു വുമായി ചേര്‍ന്നാണ് പുറത്താക്കപ്പെട്ട മുഹമ്മദ് ഷാന്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് സിപിഎം കണ്ടെത്തിയത്. കരീലക്കുളങ്ങരയിലെ പാര്‍ട്ടി അനുഭാവികളായ കുടുംബത്തെ ബിജെപി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനു ഷാന്‍ അണിയറ നീക്കം നടത്തിയെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published

on

കുട്ടോത്ത് മൂന്ന് പേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഇവരുടെ അയല്‍വാസിയായ മലച്ചാല്‍ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്.
അതേസമയം ശശിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ വടകര പാര്‍ക്കോ ആശുപത്രിയിലും മറ്റു രണ്ടുപേരെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ഷനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

പ്രവൃത്തിദിനങ്ങളില്‍ സ്‌കൂള്‍ വാര്‍ഷിക പരിപാടി പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

‘പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണം.’

Published

on

പ്രവൃത്തിദിനങ്ങളില്‍ സ്‌കൂള്‍ വാര്‍ഷിക പരിപാടി നടത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍. പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണം.

സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പാടില്ല. സര്‍ക്കാറിതര ഏജന്‍സികളും ക്ലബുകളും വിവിധ സംഘടനകളും സ്‌കൂള്‍ അവധി ദിവസങ്ങളില്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവൂ.

പഠനത്തോടൊപ്പം കലാ-കായിക പ്രവര്‍ത്തനങ്ങള്‍ കുട്ടിയുടെ അവകാശമാണ്. കുട്ടികള്‍ക്ക് സമ്മര്‍ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം. മത്സരങ്ങളിലെ പങ്കാളിത്തം കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണം.

സ്‌കൂള്‍ വാര്‍ഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികള്‍ക്ക് ഉച്ച മുതല്‍ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ച് തളര്‍ന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളില്‍ കാണാന്‍ കഴിഞ്ഞതായും തോട്ടടയിലെ റിട്ട. ടീച്ചര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

Continue Reading

kerala

തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്നുപേര്‍ അറസ്റ്റില്‍

Published

on

കണ്ണൂര്‍ തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാര്‍ സ്വദേശികളായ ആസിഫ്, സാഹബൂല്‍ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 26നാണ് കണ്ണൂര്‍ സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തതിനു ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്.

ഏപ്രില്‍ 26ന് രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശ്ശേരിയിലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. നിലവില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending