Culture
ബി.ജെ.പിക്ക് നഷ്ടമാവുക 50 ലോക്‌സഭാ സീറ്റുകള്‍

ന്യൂഡല്‍ഹി: ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട എസ്.പി – ബി.എസ്.പി സഖ്യം 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ന്നാല്‍ ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ മാത്രം 50 ലോക്‌സഭാ സീറ്റുകളെങ്കിലും നഷ്ടമാകുമെന്ന് കണക്കുകള്‍.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ച് ഓരോ കക്ഷികള്‍ക്കും ലഭിച്ച വോട്ടുകള്‍ കണക്കുകൂട്ടുമ്പോഴാണ് ബി.ജെ.പിയുടെ പ്രതീക്ഷ തെറ്റുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 മണ്ഡലങ്ങളില്‍ 71 സീറ്റിലും ബി. ജെ.പിക്കായിരുന്നു ജയം. രണ്ടിടത്ത് ബി.ജെ.പിയുടെ സഖ്യ കക്ഷികളും ജയിച്ചു. ശേഷിച്ചവയില്‍ അഞ്ച് മണ്ഡലങ്ങളിലാണ് എസ്.പി വിജയിച്ചത്. രണ്ടിടത്ത് കോണ്ഗ്രസും. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എഎസ്.പിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പോടെ ചിത്രങ്ങള്‍ പൂര്‍ണമായും മാറുകയാണ്.
2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രത്യക്ഷ നിലപാടുകള്‍ സ്വീകരിച്ച പാര്‍ട്ടികളായിരുന്നു എസ്.പിയും ബി.എസ്.പിയും. എന്നാല്‍ വെവ്വേറെ മത്സരിച്ചതിനാല്‍ രണ്ടു കൂട്ടര്‍ക്കും നഷ്ടമായിരുന്നു ഫലം. 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും ഇതു തന്നെയായിരുന്നു സ്ഥിതി.
ഈ തിരിച്ചറിവാണ് ഉപതെരഞ്ഞെടുപ്പുകളില്‍ പുതിയ രാഷ്ട്രീയ സഖ്യ നീക്കങ്ങള്‍ക്ക് ഇരു പാര്‍ട്ടികളേയും പ്രേരിപ്പിച്ചത്. പരസ്യമായ രാഷ്ട്രീയ സഖ്യമായിരുന്നില്ല ഗൊരഖ്പൂരിലും ഫുല്‍പൂരിലും ഇരു പാര്‍ട്ടികളുമുണ്ടാക്കിയത്. പകരം രണ്ടു മണ്ഡലങ്ങളിലും ബി.എസ്.പി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ എസ്.പിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പകരമായി യു.പിയില്‍ ഒഴിവു വരുന്ന ഒരു രാജ്യസഭാ സീറ്റിലേക്ക് ബി.എസ്.പിയെ പിന്തുണക്കുമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെ ബന്ധം കുടുതല്‍ ദൃഢമായിട്ടുണ്ട്. എന്നാല്‍ 2019ലേക്കെത്തുമ്പോള്‍ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും വിട്ടുവീഴ്ചയോടെ നീങ്ങേണ്ടി വരും. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നതിലാണ് സഖ്യ നീക്കത്തിന്റെ വിജയം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 മണ്ഡലങ്ങളില്‍ 47 സീറ്റുകളിലാണ് എസ്.പി ജയിച്ചത്. ബി.എസ്.പി ജയിച്ചത് 19 മണ്ഡലങ്ങളിലും. എസ്.പി സഖ്യകകക്ഷിയായ കോ ണ്‍ഗ്രസിന് ഏഴ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ചെറു കക്ഷികളുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി 325 സീറ്റുകളില്‍ ജയിച്ചിരുന്നു. എസ്.പിയും ബി. എസ്.പിയും തനിച്ചു മത്സരിച്ചാണ് ബി.ജെ.പിക്ക് ഇത്ര വലിയ നേട്ടത്തിന് വഴിയൊരുക്കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 2017ലെ എസ്.പിക്കും ബി.എസ്.പിക്കും ലഭിച്ച വോട്ടുകള്‍ ചേര്‍ത്താല്‍ 57 ലോക്‌സഭാ മണ്ഡലങ്ങളില്‍ എസ്.പി – ബി.എസ്.പി സഖ്യം ബി. ജെ.പിക്ക് മുന്നിലാകും.
ശരാശരി 1.45 ലക്ഷം വോട്ടിന്റെ ലീഡ് ഈ മണ്ഡലങ്ങളില്‍ സഖ്യത്തിന് ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ നിലവിലെ 73ല്‍ നിന്ന് കേവലം 23 സീറ്റിലേക്ക് ബി.ജെ.പി കൂപ്പുകുത്തും. മാത്രമല്ല, ഈ 23 സീറ്റുകളില്‍ തന്നെ ബി.ജെ.പിയുടെ ശരാശരി ലീഡ് 58,000 വോട്ട് മാത്രമായിരിക്കും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകള്‍ വച്ചു നോക്കിയാല്‍ ബി.ജെ.പി ജയിച്ച 73 മണ്ഡലങ്ങളിലെ ശരാശരി ലീഡ് 1.88 ലക്ഷം വോട്ടാണ്. ഇതില്‍നിന്നാണ് 58,000ത്തിലേക്ക് കൂപ്പു കുത്തുന്നത്.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്