Connect with us

india

യു.എസിലെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് രാഹുല്‍ ഗാന്ധി സംവരണത്തിനെതിരെന്ന് വരുത്തിത്തീര്‍ക്കാന്‍ ബി.ജെ.പി

രാഹുലിന്റെ പരാമര്‍ശത്തിലൂടെ രാജ്യത്തെ സംവരണം നിര്‍ത്തലാക്കാനുള്ള കോണ്‍ഗ്രസിന്റെ അജണ്ടയാണ് പുറത്തുവന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.

Published

on

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംവരണത്തിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കന്‍ ബി.ജെ.പി ശ്രമം. സംവരണത്തെ പ്രതികൂലിച്ച് രാഹുല്‍ ഗാന്ധി സംസാരിക്കുന്നുവെന്ന കുറിപ്പോട് കൂടി എഡിറ്റഡ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് ബി.ജെ.പി രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉയര്‍ത്തുന്നത്.

ബി.ജെ.പി ഡല്‍ഹി ഐ.ടി സെല്ലും പാര്‍ട്ടി അംഗങ്ങളുമാണ് ഇത്തരത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നത്. അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ രാഹുല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രചരണം.

ഇന്ത്യ നീതിയുക്തമായ സ്ഥലമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ചിന്തിക്കും. എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെയല്ലെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

‘നിലവിലെ സാമ്പത്തിക സ്ഥിതിയെടുക്കുമ്പോള്‍ ആദിവാസി വിഭാഗത്തിന് 100 രൂപയില്‍ വെറും പത്ത് പൈസ മാത്രമാണ് ലഭിക്കുന്നത്. ദളിത് വിഭാഗത്തിനാകട്ടെ നൂറ് രൂപയില്‍ അഞ്ച് രൂപയും, ഒ.ബി.സി വിഭാഗത്തിനും അഞ്ച് രൂപ തന്നെ. അവര്‍ക്ക് അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത.

ഇന്ത്യയിലെ 90 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാന്‍ സാധിക്കുന്നില്ല. ഇന്ത്യയിലെ ഓരോ ബിസിനസുകാരുടെ പേരുകളിലൂടെയും ഒന്ന് കണ്ണോടിക്കൂ, ഞാന്‍ ആ പട്ടിക പരിശോധിച്ചിട്ടുണ്ട്. അതില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാളുടെ പേര് നിങ്ങളെനിക്ക് കാണിച്ചു തരൂ.

ദളിത് വിഭാഗത്തില്‍ പെട്ട ഒരാളുടെ പേര് കാണിച്ചുതരൂ. ഒ.ബി.സി വിഭാഗത്തിലുള്ള ഒരാളെ നിങ്ങളെനിക്ക് കാണിച്ചുതരൂ. ആദ്യ 200ല്‍ ഒരാള്‍ ഒ.ബി.സിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയുടെ 50 ശതമാനത്തോളം വരുന്ന ജനസംഖ്യ ഒ.ബി.സിയാണ്.

നമ്മളിപ്പോഴും രോഗലക്ഷണത്തെ ചികിത്സിക്കുന്നില്ല. ഇതാണ് പ്രധാന പ്രശ്നം. ഈ സാഹചര്യത്തില്‍ സംവരണം മാത്രമല്ല ഇതിനുള്ള ഏക പോംവഴി. ഇതിനായി മറ്റ് വഴികളും നിലവിലുണ്ട്,’ എന്നാണ് രാഹുല്‍ ഗാന്ധി ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ പറഞ്ഞത്.

എന്നാല്‍ ഇതിനെ വളച്ചൊടിച്ച്, രാഹുലിന്റെ പരാമര്‍ശത്തിലൂടെ രാജ്യത്തെ സംവരണം നിര്‍ത്തലാക്കാനുള്ള കോണ്‍ഗ്രസിന്റെ അജണ്ടയാണ് പുറത്തുവന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. സംവരണത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന വിധത്തിലാണ് രാഹുലിന്റെ പ്രസംഗത്തിലെ പ്രസ്തുത ഭാഗങ്ങള്‍ ബി.ജെ.പി ഐ.ടി സെല്ലുകള്‍ പ്രചരിപ്പിക്കുന്നത്.

തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളാണ് ബി.ജെ.പിക്കെതിരെ ഉയര്‍ന്നത്. തങ്ങളുടെ മേലധികാരിയെ മുട്ടുകുത്തിച്ചവനെ കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുകയാണ് ഈ വിലയില്ലാത്ത ഐടി സെല്ലെന്ന് ഒരാള്‍ ബി.ജെ.പി ദല്‍ഹിയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചു.

ഇന്ത്യയില്‍ ജാതി സെന്‍സസ് നടപ്പിലാക്കുന്നതിനും അദാനി, അംബാനി എന്നീ വ്യവസായികള്‍ക്കെതിരെയും പോരാടാന്‍ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനെ കുറിച്ചും രാഹുല്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയുണ്ടായി.

രാഹുലിന്റെ യു.എസ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ എത്തിയത്. അദാനി അടക്കമുള്ളവര്‍ക്കെതിരെ വിദേശത്തെത്തി പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചും ബി.ജെ.പി അനുയായികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്

രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്.

Published

on

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേ സമയം പാകിസ്താന്‍ യുവതിയെ വിവാഹം കഴിച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പാക് യുവതിയുമായുള്ള വിവാഹം മറച്ചു വച്ചതിനെ തുടര്‍ന്നാണ് നടപടി. മുനീര്‍ അഹമ്മദ് എന്ന ജവാനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചു. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

india

പഹല്‍ഗാം ആക്രമണം; ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാകിസ്ഥാന്‍ കപ്പലുകള്‍ നിരോധിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പതാകയുള്ള എല്ലാ കപ്പലുകളും ഇന്ത്യന്‍ തുറമുഖത്ത് പ്രവേശിക്കുന്നത് കേന്ദ്രം ശനിയാഴ്ച നിരോധിച്ചു.

Published

on

ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പതാകയുള്ള എല്ലാ കപ്പലുകളും ഇന്ത്യന്‍ തുറമുഖത്ത് പ്രവേശിക്കുന്നത് കേന്ദ്രം ശനിയാഴ്ച നിരോധിച്ചു.

മെയ് 3 ലെ വിജ്ഞാപനത്തില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഒരു ഇന്ത്യന്‍ കപ്പല്‍ ഒരു പാകിസ്ഥാന്‍ തുറമുഖവും സന്ദര്‍ശിക്കില്ലെന്ന് അറിയിച്ചു.
പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്.

”പാകിസ്ഥാന്‍ പതാക വഹിക്കുന്ന ഒരു കപ്പല്‍ ഒരു ഇന്ത്യന്‍ തുറമുഖവും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല,” ഉത്തരവില്‍ പറയുന്നു. ‘ഇന്ത്യന്‍ പതാകക്കപ്പല്‍ പാകിസ്ഥാനിലെ ഒരു തുറമുഖവും സന്ദര്‍ശിക്കരുത്.’ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അത് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എല്ലാ പാകിസ്ഥാന്‍ കപ്പലുകളും തങ്ങളുടെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയെന്നും മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു.

‘ഇന്ത്യന്‍ ആസ്തികള്‍, ചരക്ക്, ബന്ധിപ്പിച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതുതാല്‍പ്പര്യത്തിനും ഇന്ത്യന്‍ ഷിപ്പിംഗിന്റെ താല്‍പ്പര്യത്തിനും വേണ്ടിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്,” അതില്‍ പറയുന്നു.

”ഈ ഉത്തരവില്‍ നിന്നുള്ള ഏതെങ്കിലും ഇളവുകളും വിതരണവും ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തീരുമാനിക്കും,” ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും, മണിപ്പൂരിലേക്ക് ഒരുവട്ടം പോലുമില്ല; മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ

സുരക്ഷ നല്‍കാനുള്ള ഭരണഘടനാപരമായ കടമയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Published

on

2022 ജനുവരി മുതല്‍ മോദി 44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം കേന്ദ്രം നീട്ടിയിട്ടും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മെയ്‌തേയ് ജനതയ്ക്കും കുക്കി-സോ ഗോത്രവര്‍ഗക്കാര്‍ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഈ വിമര്‍ശനം.

”മണിപ്പൂര്‍ രണ്ട് വര്‍ഷം അക്രമം ആചരിക്കുന്നത് പ്രധാനമന്ത്രി സ്വന്തം മണ്ണില്‍ കാലുകുത്താതെയാണ്.” അക്രമം 2023 മെയ് 3 ന് ആരംഭിച്ചുവെന്നും ഇന്നും തുടരുന്നു, അടുത്തിടെ നടന്ന ഒരു ഏറ്റുമുട്ടലില്‍ 25 പേര്‍ക്ക് പരിക്കേറ്റു, മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു,

260-ലധികം ആളുകള്‍ മരിച്ചു, 68,000 പേര്‍ പലായനം ചെയ്യപ്പെട്ടു, ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 2022 ജനുവരി മുതല്‍ മോദി 44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും നടത്തിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ ജനങ്ങളോട് എന്തിനാണ് ഈ നിസ്സംഗതയും വെറുപ്പും രാഷ്ട്രീയ ഉത്തരവാദിത്തം എവിടെയാണെന്നും ഖാര്‍ഗെ ചോദിച്ചു. സുരക്ഷ നല്‍കാനുള്ള ഭരണഘടനാപരമായ കടമയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം മണിപ്പൂരിലെ ജനങ്ങളില്‍ നിന്ന് തന്നെയാണെന്നും ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി, ”നിങ്ങളുടെ ‘ഇരട്ട എന്‍ജിന്‍’ സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണം ഉണ്ടായിട്ടും അക്രമം തുടരുന്നതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും രാഷ്ട്രപതി ഭരണ പ്രമേയം രാത്രി വൈകി പാസാക്കിയതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

Continue Reading

Trending