Culture
ലൗ ജിഹാദികള്‍ ജാഗ്രത പാലിക്കൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം; കൊലയാളി ശാംബുലാലിന് പ്രശംസയും പിന്തുണയുമായി ബി.ജെ.പി

രാജ്‌സമന്ത്: ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി ശാംബുലാലിനെ പ്രശംസിച്ച് ബി.ജെ.പി ജനപ്രതിനിധികള്‍. ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ശാംബുലാലിനെ പ്രശംസിച്ചുകൊണ്ടാണ് സന്ദേശങ്ങളെത്തുന്നത്. അഫ്‌റസുല്‍ എന്ന യുവാവിനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി കത്തിച്ചായിരുന്നു കൊലപാതകം നടത്തിയത്.
എം.പി രാജ്‌സമന്ത് ഹിരഓം സിംഗ് റാത്തോഡ്, എം.എല്‍.എ കിരണ്‍ മഹേശ്വരി എന്നിവരുടെ ഗ്രൂപ്പുകളിലാണ് ശാംബുലാല്‍ റൈഗറിനെ പ്രശംസിക്കുന്നത്. സ്വച്ഛ് രാജ്‌സമന്ദ്, സ്വച്ഛ് ഭാരത് എന്നിവയാണു ഗ്രൂപ്പുകള്‍. കൊലപാതകം നടത്തിയതിനേയും കൊലയാളിക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരാകുന്നതിനേയും അഭിനന്ദിക്കുന്നതാണ് സന്ദേശങ്ങള്‍. ലൗ ജിഹാദികള്‍ ജാഗ്രത പാലിക്കൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം എന്നും ശംഭുലാലിന് വേണ്ടി വക്കീല്‍ ഹാജരാകുന്നതിനെ പ്രശംസിച്ചാണ് മറ്റൊരു മെസ്സേജ്. ‘സുഖ്‌ദേവ് ശംഭുവിനായി പൊരുതും, അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കും. ഒരു വക്കീല്‍ നിങ്ങളെ പോലായിരിക്കണം. ജയ് മേവാര്‍, ജയ് മാവ്‌ലി. അഡ്വക്കേറ്റ് സുഖ്‌ദേവ് ഉജ്ജ്വല്‍ മാവ്‌ലി പണം പറ്റാതെ പോരാടും’ എന്നാണ് അടുത്ത സന്ദേശം. ഇങ്ങനെ കൊലയാളിയെ പ്രശംസിച്ചുകൊണ്ടാണ് ഗ്രൂപ്പിലെ ആശയവിനിമയങ്ങള്‍. അതേസമയം, വാട്‌സ് അപ്പ് സന്ദേശത്തെ സുഖ്‌ദേവ് നിഷേധിച്ചു. താന്‍ ശംഭുലാലിനായി ഹാജരാകുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുഖ്‌ദേവ് പറഞ്ഞു. ഗ്രൂപ്പിലെത്തിയ സന്ദേശങ്ങളെ സംബന്ധിച്ച് അറിവില്ലെന്ന് എംപി റാത്തോഡും എം.എല്‍.എ. കിരണ്‍ മഹേശ്വരിയും പ്രതികരിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മു്മ്പാണ് ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ഒരു മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്ന് കത്തിക്കുന്നത്. രാജസ്ഥാനിലെ രാജ്‌സമന്തിലാണ് സംഭവം. ഇതിനുശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസുല്‍. രാജസ്ഥാനിലെ രാജ്‌സമന്തില്‍ കരാര്‍ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്‌റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ലൗജിഹാദ് ആരോപിച്ചുള്ള കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലപാതകി ശാംബുലാല്‍ റൈഗര്‍ അന്ന് തന്നെ പോലീസ് പിടിയിലായിരുന്നു.
മുഹമ്മദ് അഫ്‌റസുലിനെ കൊന്നത് ഒരു കുറ്റമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതി ശാബുലാല്‍ റൈഗര്‍ പ്രതികരിച്ചിരുന്നു. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദെല്‍വാര പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു ശാംബുലാലിന്റെ പ്രതികരണം. താന്‍ ചെയ്തത് ഒരു കുറ്റമാണെന്ന് ഇപ്പോഴും വിശ്വിസിക്കുന്നില്ല. തന്റെ സുഹൃത്തിന്റെ സഹോദരിയുമായി ഇയാള്‍ ഒളിച്ചോടിയിരുന്നു. അവളെ തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ സഹായിച്ചുവെന്നും തന്റെ മരുമകന്‍ വഴിയാണ് ഈ വീഡിയോ ഉണ്ടാക്കിയതെന്നും ശാബുലാല്‍ പറഞ്ഞിരുന്നു. കുറ്റമാണെന്ന് പ്രതി വിശ്വസിക്കാതിരിക്കുമ്പോഴാണ് പ്രതിക്ക് പിന്തുണയുമായി ബി.ജെ.പി ജനപ്രതിനിധികളുടെ വാട്‌സ്അപ്പ് സന്ദേശങ്ങളും പുറത്തുവരുന്നത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala2 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
kerala3 days ago
കൊച്ചി കപ്പല്‍ അപകടം; സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു