Connect with us

Culture

ബി.ജെ.പി വണ്‍മാന്‍ ഷോയോ ടു മാന്‍ ആര്‍മിയോ ആകരുത്: ശത്രുഘ്‌നന്‍ സിന്‍ഹ

Published

on

SINപട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടി വണ്‍മാന്‍ ഷോയില്‍ നിന്നും ടു മാന്‍ ആര്‍മിയില്‍ നിന്നും മുക്തമായാല്‍ മാത്രമേ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരൂ എന്ന് സിന്‍ഹ പറഞ്ഞു. കര്‍ഷകരും വ്യാപാരികളും യുവാക്കളും പാര്‍ട്ടിയുടെ നിലവിലെ നയങ്ങളില്‍ അതൃപ്തിയുള്ളവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിന്‍ഹ.

ഇവര്‍ക്കിടയില്‍ അസംതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത് എന്ന് തനിക്ക് തോന്നുന്നു. നമ്മള്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കണം. പ്രതിപക്ഷത്തെ ലഘുവായി സമീപിക്കുന്നത് അവസാനിപ്പിക്കുകയും വേണം. ഉപേക്ഷിക്കാനല്ല താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹത്തോടെയായിരിക്കണം പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ സിന്‍ഹ പറഞ്ഞു.

അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചെയ്ത കുറ്റമെന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. എന്തു കൊണ്ടാണ് അവര്‍ അരികുവല്‍ക്കരിക്കപ്പെട്ടത്. നമ്മള്‍ ഒരു കുടുംബം പോലെയാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അനുരഞ്ജനത്തിനായി എന്തു കൊണ്ട് ശ്രമങ്ങളുണ്ടാകുന്നില്ല- അദ്ദേഹം ചോദിച്ചു.
മോദിയുടെയും ഷായുടെയും വരവിന് ശേഷം പാര്‍ട്ടിയുടെ പുറമ്പോക്കിലാണ് അദ്വാനിയുടെയും ജോഷിയുടെയും സ്ഥാനം. യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും മോദിയുടെ സാമ്പത്തിക നയങ്ങളെ ഈയിടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

നോട്ടുനിരോധനത്തെയും ജി.എസ്.ടി നടപ്പാക്കിയ രീതിയെയും സിന്‍ഹ രൂക്ഷമായി വിമര്‍ശിച്ചു. കള്ളപ്പണം ഇല്ലാതാക്കാനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവിക്കിയത്. എന്നാല്‍ അതിനായില്ല. ജി.എസ്.ടി സങ്കീര്‍ണമായ നികുതി സംവിധാനമാണ് കൊണ്ടുവന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്ന വേളയില്‍ രാജ്യത്ത് ഇന്ധന വില കുതിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്തില്‍ പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേലിനെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ ആയില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ആശയപരമായ ബി.ജെ.പിയോട് അടുത്തു നില്‍ക്കുന്നയാളായിരുന്നു ഹര്‍ദിക്. നന്നായി കൈകാര്യം ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തെ കൂടെ നിര്‍ത്താനാകുമായിരുന്നു- അദ്ദേഹം പറഞ്ഞു. എം.എല്‍.എമാര്‍ക്കും ന്യായാധിപന്മാര്‍ക്കുമെതിരെയുള്ള വാര്‍ത്തകള്‍ക്കു മേല്‍ സെന്‍സറിങ് ഏര്‍പ്പെടുത്തിയ രാജസ്ഥാന്‍ സര്‍ക്കാറിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

എറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഡോ.ഷംസീര്‍ മൂന്നാമന്‍

മുഹമ്മദ് അല്‍അബ്ബാര്‍, അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്

Published

on

ദുബൈ: അറേബ്യന്‍ ബിസ്നസ്സ് തയാറാക്കിയ ദുബൈയിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ വിപിഎസ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംസീര്‍ വയലില്‍ മൂന്നാമനായി തെരഞ്ഞെടുത്തു.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍, മഷ്രിഖ് ബാങ്ക് അല്‍ഗുറൈര്‍ ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

Film

എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്ത്

2 മണിക്കൂര്‍ 50 മിനുട്ടുള്ള ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിവിധ ടെലിഗ്രാം ചാനലുകളില്‍ എത്തിയത്.

Published

on

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. 2 മണിക്കൂര്‍ 50 മിനുട്ടുള്ള ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിവിധ ടെലിഗ്രാം ചാനലുകളില്‍ എത്തിയത്. ഇന്ന് രാവിലെ റിലീസായ സിനിമ വൈകിട്ട് 4.02 ഓടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തുകയായിരുന്നു.

തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത പതിപ്പാണ് ടെലിഗ്രാം ചാനലുകളില്‍ അപ്‌ലോഡ് ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

രാവിലെ ആറ് മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

Continue Reading

Trending