Connect with us

india

മതസംഘം കാളി വിഗ്രഹം തീയിട്ടെന്ന് ബിജെപി എംപി; ഇല്ലെന്ന് ക്ഷേത്രം അധികൃതര്‍

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് മേഖലയിലെ കാളി ക്ഷേത്രം ‘ചില മത വിഭാഗം’ തകര്‍ക്കുകയും വിഗ്രഹം തീ വെച്ചു നശിപ്പിക്കുകയും ചെയ്തുവെന്ന തെറ്റായ വിവരമാണ് അര്‍ജ്ജുന്‍ സിങ് ട്വീറ്റ് ചെയ്തത്

Published

on

ഡല്‍ഹി: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണവുമായി ബിജെപി എംപിയും പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റുമായ അര്‍ജ്ജുന്‍ സിങ്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് മേഖലയിലെ കാളി ക്ഷേത്രം ‘ചില മത വിഭാഗം’ തകര്‍ക്കുകയും വിഗ്രഹം തീ വെച്ചു നശിപ്പിക്കുകയും ചെയ്തുവെന്ന തെറ്റായ വിവരമാണ് അര്‍ജ്ജുന്‍ സിങ് ട്വീറ്റ് ചെയ്തത്.bjp

600 ലൈക്കുകളും അതിലേറെ റീട്വീറ്റുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചത്. കത്തി നശിച്ച കാളി വിഗ്രഹത്തിന്റെ ചിത്ര സഹിതമായിരുന്നു ബിജെപി എംപിയുടെ ട്വീറ്റ്. നിരവധി സംഘ്പരിവാര്‍ അനുകൂലികള്‍ ഈ ട്വീറ്റും ചിത്രങ്ങളും പ്രചരിപ്പിച്ചു. സംഭവം നടന്നത് ആലമ്പൂരിലാണെന്നും മുസ്‌ലിം മതവിശ്വാസികള്‍ക്ക് ആധിപത്യമുള്ള സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നും ബംഗ്ലാദേശി എഴുത്തുകാരനും ഹിന്ദു ആക്ടിവിസ്റ്റുമായ രാജു ദാസ് ട്വീറ്റ് ചെയ്തു.

അതേസമയം മത വിഭാഗം വിഗ്രഹം തീയിട്ടു നശിപ്പിച്ചുവെന്ന പ്രചാരണം ക്ഷേത്രം അധികൃതര്‍ തള്ളി. ക്ഷേത്രത്തിലെ കാളി വിഗ്രഹം തീ പിടിത്തത്തില്‍ നശിച്ചതാണ്. അത് ഒരുഅപകടമായിരുന്നു. അതിന്‌സാമുദായികമായ വശമില്ലെന്നും ക്ഷേത്ര സെക്രട്ടറി സുഖ്‌ദേവ് ബാജ്‌പേയ് വ്യക്തമാക്കി. ‘കാളി മാതാവിന്റെ വിഗ്രഹത്തിന് തീ പിടിച്ചിരുന്നു’. പൂട്ട് തകര്‍ന്നിരുന്നില്ല. അതൊരു അപകടമായിരുന്നു. പ്രദേശത്തെ ഹിന്ദുക്കളും മുസ്‌ലിംകളും സ്‌നേഹത്തോടെയും സമാധാനത്തോടെയും ഒരുമിച്ചു കഴിയുന്നവരാണ്. പക്ഷെ ചിലര്‍ ഉന്നം വെച്ചുള്ള വിദ്വേഷ പ്രസംഗത്തിലൂടെ ഈ സംഭവത്തിന് സാമുദായിക നിറം പകരാന്‍ ശ്രമിക്കുകയാണ്.” സുഖ്‌ദേവ് ബാജ്‌പേയ് പ്രസ്താവനയില്‍ പറഞ്ഞു.

തെറ്റായ വിവരം പങ്കുവെച്ച ബി.ജെ.പി എം.പിക്ക് മറുപടിയുമായി മുര്‍ഷിദാബാദ് പൊലീസ് രംഗത്തെത്തി. കാളി വിഗ്രഹം നശിച്ചത് തീ പിടിത്ത അപകടത്തിലാണെന്ന് ക്ഷേത്രം അധികൃതരെ ഉദ്ധരിച്ച് പൊലീസ് ട്വീറ്റ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

Published

on

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.

ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.

മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.

Continue Reading

india

‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

Published

on

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.

എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.

”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.

Continue Reading

india

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

Published

on

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.

ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.

Continue Reading

Trending