Connect with us

india

കോവിഡ് മഹാമാരിയുടെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നു; കോണ്‍ഗ്രസ്

കോവിഡിനെയല്ല, ഭാരത് ജോഡോ യാത്രയെയാണ് ബിജെപി ഭയപ്പെടുന്നത്. കോവിഡും ആരോഗ്യവും ഗുരുതരമായ പ്രശ്‌നങ്ങളാണ്. എന്നാല്‍ അവ ബിജെപി രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനും രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര അട്ടിമറിക്കാനുമുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായും കോണ്‍ഗ്രസ് പറഞ്ഞു. ജോഡോ യാത്രയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും ഡല്‍ഹി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

കോവിഡിനെയല്ല, ഭാരത് ജോഡോ യാത്രയെയാണ് ബിജെപി ഭയപ്പെടുന്നത്. കോവിഡും ആരോഗ്യവും ഗുരുതരമായ പ്രശ്‌നങ്ങളാണ്. എന്നാല്‍ അവ ബിജെപി രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.

ജനങ്ങളില്‍ ഭീതി പരത്തുന്നതിന് പകരം, വിദഗ്ധരുടെ ഉപദേശത്തോടെ കോവിഡിനെതിരായ നടപടികള്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ വേണ്ടത്. മുഖം മൂടി ധരിച്ചാണ് പ്രധാനമന്ത്രി പാര്‍ലമന്റില്‍ എത്തുക. പക്ഷെ മാസ്‌ക് ധരിക്കാതെയാണ് വൈകുന്നേരം വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുകയെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുമെന്നും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളെ ഉപദേശിക്കുന്നതിന് പകരം ബിജെപി നന്നായി ഭരണം നടത്തട്ടെ. സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കുന്നില്ല. പകരം ജനപിന്തുണ ലഭിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയിലാണ് അവരുടെ ആശങ്കയെന്നും ഖേര കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍

ബെംഗളൂരുവിലെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Published

on

ബെംഗളൂരു: ചിന്ന സ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആര്‍സിബ് മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍. വിജയാഘോഷ പരിപ്പാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡായ നിഖില്‍ സൊസാലെയാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഡിഎന്‍എ എന്റര്‍ടെയിന്‍നെന്റ് നെറ്റ്വര്‍ക്കുമായി ചേര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആഘോഷ പരിപാടിയില്‍ മുന്‍കൈ എടുത്തത് നിഖില്‍ സൊസാലെ ആയിരുന്നു. തുടര്‍ന്ന് നാല് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇവന്റ് മാനേജ്മെന്റ പ്രതിനിധികളും അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക ക്രിക്കറ്റ് അസാസിയേഷന്‍ ഭാരവാഹികള്‍ ഒളിവിലാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശങ്കര്‍, ട്രഷര്‍ ജയറാം എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

നേരത്തെ അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡി കുന്‍ഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ആര്‍സിബി പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ കെഎസ്സിഎ എന്നിവരെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.

ബുധനാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. 18 വര്‍ഷത്തിനുശേഷം ഐപിഎല്‍ ചാമ്പ്യന്മാരായ ആര്‍സ്ബിയുടെ വിക്ടറി പരേഡില്‍ പങ്കെടുക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ 11 പേരാണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് പലരും മരിച്ചതെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. പലരുടെയും ആന്തരികാവയങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട് എന്നും പേസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ പരിപാടിയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Continue Reading

india

അബ്ദുല്‍ റഹ്മാന്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

Published

on

മംഗളൂരു ബണ്ട്വാളില്‍ അബ്ദുല്‍ റഹ്മാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ശൃംഗേരിയിലെ ബെട്ടഗരെ സ്വദേശി രവി സഞ്ജയ് (29) യാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

മെയ് 27ന് വൈകീട്ടാണ് കൊലട്ടമജലു സ്വദേശിയും പള്ളി കമ്മറ്റി സെക്രട്ടറിയുമായ അബ്ദുല്‍ റഹ്മാനെ ഇരക്കൊടിയില്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 191(1), 191(2), 191(3), 118(1), 118 (2), 109, 103(3), 190 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബണ്ട്വാള്‍ റൂറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്. എത്തിയിരുന്നു. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Continue Reading

Trending