Connect with us

india

മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ 40 ശതമാനം വനങ്ങൾ സ്വകാര്യവത്ക്കരിക്കാൻ പോകുന്നു, അവർ ആദിവാസികളെ ഇല്ലാതാക്കും: കോൺഗ്രസ്

ബി.ജെ.പി സർക്കാർ അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്,’ കോൺഗ്രസിന്റെ 24, അക്ബർ റോഡ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഭൂരിയ പറഞ്ഞു.

Published

on

മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ 40 ശതമാനം വനങ്ങൾ സ്വകാര്യവത്ക്കരിക്കാൻ പോകുകയാണെന്നും ആദിവാസികളെ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് കോൺഗ്രസ്.

ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ദുർബലപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും അവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും ആദിവാസി കോൺഗ്രസ് ചെയർമാൻ വിക്രാന്ത് ഭൂരിയ വിമർശിച്ചു.

‘ആദിവാസികൾ രാജ്യത്തെ ആദിമ നിവാസികളാണ്. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ അവകാശം ലഭിക്കേണ്ടത് ഗോത്രവർഗക്കാർക്കാണ്. ഈ രാജ്യത്ത് 12 കോടി ആദിവാസികളുണ്ട്, പക്ഷേ അവർക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുന്നില്ല. ബി.ജെ.പി സർക്കാർ അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്,’ കോൺഗ്രസിന്റെ 24, അക്ബർ റോഡ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഭൂരിയ പറഞ്ഞു.

ആദിവാസികളുടെ ആവശ്യങ്ങളും നിയമങ്ങളും വ്യത്യസ്തമായതിനാൽ, പട്ടികവർഗ പ്രദേശങ്ങളിൽ പഞ്ചായത്തീരാജ് ശക്തിപ്പെടുത്തുക എന്നതായിരുന്നു പട്ടികവർഗ മേഖലകളിലേക്കുള്ള വിപുലീകരണ നിയമത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇതിൽ, ഗ്രാമസഭകൾക്ക് നൽകുന്ന നിയമങ്ങൾ സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, അതായത് ഗ്രാമത്തിലെ സ്വയംഭരണം ആദിവാസികളിലൂടെയായിരിക്കും. ഗ്രാമത്തിൽ എന്തെങ്കിലും തരത്തിലുള്ള ജോലി ചെയ്യണമെങ്കിൽ, നിങ്ങൾ ആദിവാസികളിൽ നിന്ന് അനുമതി വാങ്ങേണ്ടിവരും. എന്നാൽ യാഥാർത്ഥ്യം എന്തെന്നാൽ ആദിവാസികളോട് ഒന്നും കൂടിയാലോചിക്കുന്നില്ല,’ ഭൂരിയ പറഞ്ഞു.

അതേസമയം, മുഴുവൻ ആദിവാസി മേഖലകളിലും ഖനനം നടക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കപ്പെടുന്നുവെന്നും , അവരെ ജയിലിലടയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനാവകാശ നിയമം ആദിവാസികൾക്ക് വനങ്ങളുടെ മേൽ അവകാശങ്ങൾ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഏതെങ്കിലും ആദിവാസിക്ക് എവിടെയെങ്കിലും ഭൂമി പാട്ടത്തിന് ആവശ്യമുണ്ടെങ്കിൽ, വന കമ്മിറ്റിക്ക് ആ ഭൂമി പാട്ടത്തിന് നൽകാമെന്നും പറഞ്ഞു, എന്നാൽ വാസ്തവത്തിൽ ആദിവാസികൾക്ക് ഒരു തരത്തിലുള്ള അവകാശങ്ങളും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ 40 ശതമാനം വനങ്ങളും സ്വകാര്യവത്ക്കരിക്കാൻ പോകുന്നു. ഈ വനങ്ങൾ നശിച്ചുവെന്നും അതിനാൽ അവ വികസിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികൾക്ക് നൽകുമെന്നും സർക്കാർ പറയുന്നു. എന്നാൽ മറച്ചുവെക്കപ്പെടുന്നത് ഈ വനപ്രദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ആദിവാസികളെയാണ്.

അവർ ഈ വനങ്ങളിലെ മേച്ചിൽപ്പുറങ്ങളിൽ കാലികളെ മേയ്ക്കുന്നുണ്ട്. ഇവിടെ അവർക്ക് കൃഷിഭൂമിയുണ്ട്,’ ഭൂരിയ പറഞ്ഞു. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ആദിവാസികളെ വനങ്ങളിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതേക്കുറിച്ച് ബി.ജെ.പിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

Published

on

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.

Continue Reading

india

‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍

സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു

Published

on

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

‘പ്രതിപക്ഷം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉടന്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സര്‍ക്കാരിന് ഇതില്‍ക്കൂടുതല്‍ എന്ത് ചെയ്യാനാകും? സര്‍ക്കാര്‍ പരമാവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.’-ഡി കെ ശിവകുമാര്‍ പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കന്നി കിരീടം നേടിയ ആര്‍സിബിക്ക് വലിയ സ്വീകരണമാണ് ബെംഗളൂരു നഗരത്തില്‍ ഒരുക്കിയത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലുംപെട്ട് പതിനാലുവയസുകാരി ഉള്‍പ്പെടെ 14 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്‌റ്റേഡിയത്തില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്.

അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസിപി, സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇന്‍-ചാര്‍ജ്, അഡീഷണല്‍ പോലീസ് കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡി’കുന്‍ഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ, കെഎസ്സിഎ എന്നിവരെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.
Continue Reading

india

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്‍

ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ  മുസ്‌ലിംലീഗ് തമിഴ്‌നാട് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്

Published

on

ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ  മുസ്‌ലിംലീഗ് തമിഴ്‌നാട് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവപെരുന്ദഗൈ എന്നിവരും പങ്കെടുത്തു. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സൽമയുമാണ് ഡി.എം.കെയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നിലവിലെ രാജ്യസഭാംഗം അഡ്വ. പി. വിൽസൺ, സേലം മുൻ എം.എൽ.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികൾ.

നിയമസഭയിലെ എം.എൽ.എമാരുടെ എണ്ണം വെച്ച് ഡി.എം.കെ സഖ്യത്തിന് നാലും അണ്ണ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കൾ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

Continue Reading

Trending