Connect with us

Video Stories

താമരയില്‍ അലിയുന്ന ചെമ്പട സ്റ്റൈല്‍

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന് രണ്ട് നാള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ഇടത് പാര്‍ട്ടികള്‍ ചിത്രത്തില്‍ നിന്നും പൂര്‍ണമായും മാഞ്ഞിരിക്കുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് ബംഗാളിലെ വോട്ടെടുപ്പ് ഏത് രീതിയില്‍ എന്നറിയാനായി ബിദ്‌രി സ്വദേശിയായ സമീര്‍ മഹാതോ എന്ന സി.പി.എം അനുഭാവിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.
‘ഞങ്ങള്‍ (സി.പി.എം) ഒരു കാലത്ത് വളരെ ശക്തരായിരുന്നു ഇവിടെ. ആദ്യം ഞങ്ങള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അത് തൃണമൂല്‍കാരുടേതായി. ഇപ്പോള്‍ ഞങ്ങളുടെ വളരെയധികം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു കഴിഞ്ഞു. ജാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന ജാര്‍ഗ്രാം ലോക്‌സഭാ മണ്ഡലത്തിലെ സാല്‍ വന മേഖലയിലാണ് സമീറിന്റെ ഗ്രാമം.
ബി.ജെ.പി ഇടത് തത്വശാസ്ത്രവുമായി ഒരു തരത്തിലും ഒത്തു പോകുന്നതല്ല. പക്ഷേ ബി.ജെ.പി ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും, പൊലീസില്‍ നിന്നും ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഹിന്ദുത്വ പാര്‍ട്ടിയില്‍ ചേരുന്നത് ശരിയോ എന്ന ചോദ്യത്തിന് സമീറിന്റെ മറുപടി ഇങ്ങനെ. തൃണമൂല്‍ ബ്രത്തമ ഹുമാകി (തൃണമൂല്‍ വലിയ ഭീഷണിയാണ്) ബി.ജെ.പി സംഘെ കോന സമസ്യ നെയ് (ബി.ജെ.പിയില്‍ ചേരുന്നത് വലിയ പ്രശ്‌നമല്ല). പാര്‍ട്ടിയുള്ള കാലത്തോളം ഞാന്‍ അതില്‍ തുടരുമെന്ന് അദ്ദേഹം പറയുന്നു. പക്ഷേ പ്രവര്‍ത്തകരുടെ കാര്യം അങ്ങനെയല്ല. 34 വര്‍ഷം അധികാരത്തില്‍ ഇരുന്ന ശേഷം 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ പുറത്തായ ഇടത് പാര്‍ട്ടികള്‍ ബംഗാളില്‍ ഇപ്പോള്‍ ഏറെക്കുറെ മാഞ്ഞു പോയിരിക്കുന്നു. പ്രവര്‍ത്തകരും നേതാക്കളും ഒന്നിനു പുറകെ ഒന്നായി ബി.ജെ.പിയിലെത്തിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഷ ഏറെക്കുറെ വഹിക്കുന്ന തൃണമൂലിലേക്ക് പക്ഷേ ഇടത് പ്രവര്‍ത്തകര്‍ മാറുന്നില്ലെന്നതാണ് വസ്തുത. പകരം അവര്‍ ചേക്കേറുന്നത് ഹിന്ദുത്വ പാര്‍ട്ടിയിലേക്കാണ്.
2011ല്‍ അധികാരം നഷ്ടമായെങ്കിലും 41 ശതമാനം വോട്ട് ഷെയറുമായി തൃണമൂലിനേക്കാളും വോട്ട് നേടിയത് ഇടത് പാര്‍ട്ടികളായിരുന്നു. പക്ഷേ 2016ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇത് 24 ശതമാനമായി കുറഞ്ഞു. വലിയ അളവോളം വോട്ടു ചോര്‍ച്ച സംഭവിച്ചു. എങ്കിലും നാലില്‍ ഒരു ബംഗാളിയും ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്തിരുന്നുവെന്നതാണ് സ്ഥിതി. ഇതിന് ശേഷമാണ് ഇടത് വോട്ടുകളില്‍ നിന്നും വലിയ തോതില്‍ ബി.ജെ.പിയിലേക്ക് വോട്ടു മറിഞ്ഞത്. പ്രവര്‍ത്തകര്‍ മാര്‍ക്‌സിന് പകരം മോദിയില്‍ അഭയം കണ്ടതോടെ 2017ലെ കോണ്ഡായി സൗത്ത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒമ്പത് ശതമാനത്തില്‍ നിന്നും 31ലേക്കും ഇടത് പാര്‍ട്ടികള്‍ 34 ശതമാനത്തില്‍ നിന്നും 10 ശതമാനത്തിലേക്കുമായി മാറി.
മണ്ഡലം തൃണമൂല്‍ കൈയ്യടക്കിയെങ്കിലും ചെമ്പട താമര വിരിയിക്കാന്‍ വ്യഗ്രത കാണിക്കാന്‍ തുടങ്ങിയെന്നതിന്റെ ശക്തമായ തെളിവായിരുന്നു ഇത്. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ തൃണമൂലിനെ തോല്‍പിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുക എന്ന രീതിയിലേക്ക് ഇടത് പ്രവര്‍ത്തകര്‍ മാറി. ഇതിന്റെ ഫലമായി പല സി.പി.എം ഓഫീസുകളും ബി.ജെ.പി ഓഫീസുകളായി മാറി. പ്രവര്‍ത്തകര്‍ ഒന്നടങ്കം കാവിപുതച്ചു.
ബംഗാളില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനത്തു പോലും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതിന് ഇനി സ്ഥാനമില്ലെന്ന രീതിയിലേക്കാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കൊണ്ടെത്തിച്ചത്. ബി.ജെ.പിക്ക് അധികാരവും പണവുമുള്ളതിനാല്‍ തൃണമൂലിനെ ഭയക്കേണ്ട എന്നതാണ് പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് ഒഴുകാന്‍ കാരണമെന്ന് സി.പി.എം ജാര്‍ഗ്രാം ജില്ലാ കമ്മിറ്റി അംഗം പ്രദീപ് കുമാര്‍ സര്‍ക്കാര്‍ പറയുന്നു. തൃണമൂലിനെ ഏത് വിധേനയും തോല്‍പിക്കാന്‍ സി.പി.എം അണികള്‍ തയാറാണ് അതിനായി അവര്‍ ബി.ജെ.പിക്കൊപ്പം ചേരുന്നു. ഇതില്‍ തല്‍ക്കാലത്തേക്കെങ്കിലും അപകടം കാണുന്നില്ല അദ്ദേഹം പറഞ്ഞു. ഇവിടെ ഇപ്പോള്‍ ഇടതില്ല, ബി.ജെ.പിയേ ഉള്ളൂ മുന്‍ സി.പി.എം അംഗമായ സുരേന്ദ്ര നാഥ് ബര്‍മന്‍ പറയുന്നു.
പാര്‍ട്ടി എം.എല്‍.എയായ ഗഗന്‍ മുര്‍മു പോലും ബി.ജെ.പിയില്‍ എത്തിയില്ലേ അദ്ദേഹം ചോദിക്കുന്നു. തൃണമൂലിനെ നേരിടുക എന്ന തന്ത്രത്തിന് അപ്പുറം ഇടത് ഭരണത്തിലെ വികസന മുരടിപ്പും പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്കിന് ഒരു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മമത അധികാരത്തിലെത്തിയ ശേഷം പലയിടത്തും റോഡുകളും പാലങ്ങളും സ്‌കൂളുകളും വന്നത് സ്ത്രീ വോട്ടര്‍മാരെ തൃണമൂലിലേക്ക് അടുപ്പിച്ചതായും ഇവര്‍ പറയുന്നു.
മുര്‍ഷിദാബാദ് പോലുള്ള മുസ്്‌ലിംകള്‍ കൂടുതലുള്ള മേഖലയില്‍ സി.പി.എമ്മില്‍ നിന്നും തൃണമൂലിലേക്കാണ് പ്രവര്‍ത്തകര്‍ ഒഴുകുന്നത്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേരുന്നു എന്നത് സ്ഥിരീകരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയാറല്ല. പക്ഷേ കൊല്‍ക്കത്തയിലെ അലീമുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസിലേക്കും പുറത്തേക്കും ഒന്ന് എത്തി നോക്കിയാല്‍ യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തം. പൊതു തെരഞ്ഞെടുപ്പായിട്ടു പോലും സി.പി.എമ്മിന്റേയോ ഇടത് പാര്‍ട്ടികളുടേയോ കൊടികളോ തോരണങ്ങളോ അണികളേയോ എവിടേയും കാണാനില്ല. എല്ലായിടത്തും തൃണമൂല്‍ പതാകകളും അവിടവിടെയായി ബി.ജെ.പി ബാനറുകളും മാത്രം. പാര്‍ട്ടി ഓഫീസിലുള്ള പ്രവര്‍ത്തകര്‍ തന്നെ ടിവിയില്‍ സിനിമയും കണ്ടിരിക്കുന്നു. ഇനി എന്തെന്ന മട്ടില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending