india
മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജിയെ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓര്‍ഡിനേറ്ററായി നിയമിച്ച് ബി.ജെ.പി
ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച് 3 മാസത്തിന് ശേഷമായിരുന്നു പാര്‍ട്ടി പ്രവേശനം.

മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി രോഹിത് ആര്യയെ ബി.ജെ.പി സംസ്ഥാനത്തെ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പാര്‍ട്ടി കോ ഓര്‍ഡിനേറ്ററായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് രോഹിത് ആര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച് 3 മാസത്തിന് ശേഷമായിരുന്നു പാര്‍ട്ടി പ്രവേശനം. ബി.ജെ.പി മധ്യപ്രദേശ് അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയാണ് പുഷ്യമിത്ര ഭാര്‍ഗവക്കൊപ്പം ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ജഡ്ജിയായിരിക്കുമ്പോള്‍ രോഹിത്യ ആര്യ നടത്തിയ പല വിധിപ്രസ്താവങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിലത് വിമര്‍ശിക്കപ്പെടുകയും ചെയ്തു. 2021ലെ അത്തരമൊരു വിധി ഏറെ വിവാദമായിരുന്നു.
2021ല്‍ ഇന്ദോറില്‍ പാര്‍ട്ടി നടത്തിയതിന് കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഹാസ്യതാരങ്ങളായ മുനവ്വര്‍ ഫാറൂഖി, നളിന്‍ യാദവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി. ഇവരുടെ ജാമ്യഹരജി ജഡ്ജിയായിരുന്ന റോഹിത് ആര്യ തള്ളി. ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെ മതവികാരങ്ങളെ ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ പ്രകോപിപ്പിക്കുന്നതിന് ഇവര്‍ ശ്രമിച്ചുവെന്നാണ് ജസ്റ്റിസ് ആര്യ ഉത്തരവില്‍ പറഞ്ഞത്.
രക്ഷാബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയുടെ മുമ്പാകെ ഹാജരാകാനും രാഖി കെട്ടാനുമുള്ള വ്യവസ്ഥയില്‍ സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിച്ചെന്നാരോപിച്ച് ഒരാള്‍ക്ക് ജാമ്യം അനുവദിച്ച നടപടിയും കനത്ത വിമര്‍ശനത്തിന് ഇടയാക്കി. പിന്നീട്, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയ വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.
india
ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?
മേഘയൊട് പ്രതികാരം ചെയ്യുകയാണ് ഇപ്പോള്‍ എംഐടി അധികൃതര്‍. തുടര്‍ന്നുള്ള ബിരുദദാന ചടങ്ങില്‍ നിന്ന് മേഘയെ വിലക്കിയിരിക്കുകയാണ്.

അമേരിക്കയിലെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എം.ഐ.ടി)യില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്, ന്യൂറോ സയന്‍സ്, ഭാഷാശാസ്ത്രം, ലിന്‍ഗ്വിസ്റ്റിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയ ഇന്ത്യന്‍ വംശജയാണ് മേഘ വെമുരി.
ഇസ്രാഈല്‍ സൈന്യവുമായി പ്രതിരോധ വിഷയങ്ങളില്‍ അമേരിക്കയിലെ തന്നെ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എം.ഐ.ടി ഇപ്പോഴും ബന്ധം തുടരുന്നുവെന്നായിരുന്നു ബിരുദ പ്രഖ്യാപന പ്രസംഘത്തില്‍ മേഘയുടെ ആരോപണം
”ഭൂമിയില്‍ നിന്ന് ഫലസ്തീനെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണ് ഇസ്രാഈല്‍. എം.ഐ.ടി അതിന്റെ ഭാഗമാകുന്നത് ലജ്ജാകരമാണ്’
എം.ഐ.ടിക്ക് കുപ്രസിദ്ധ ഇസ്രാഈല്‍ പ്രതിരോധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റവുമായി സഹകരണം അവസാനിപ്പിക്കേണ്ടി വന്നത് ഒരു വര്‍ഷം മുമ്പ് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണെന്ന് മേഘ തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ആര്‍പ്പുവിളികളോടെയും കഫിയ പുതച്ചവര്‍ ഫ്രീ ഫലസ്തീന്‍ എന്ന് വിളിച്ചും പ്രസംഗത്തെ സ്വീകരിച്ചു.
എന്നാല്‍ മേഘയൊട് പ്രതികാരം ചെയ്യുകയാണ് ഇപ്പോള്‍ എംഐടി അധികൃതര്‍. തുടര്‍ന്നുള്ള ബിരുദദാന ചടങ്ങില്‍ നിന്ന് മേഘയെ വിലക്കിയിരിക്കുകയാണ്. സര്‍വകലാശാലയുടെ വേദി പ്രതിഷേധത്തിനുപയോഗിച്ചു എന്നതാണ് ആരോപിച്ച കുറ്റം.
ഇസ്രാഈല്‍ അനുകൂലികള്‍ക്ക് മാത്രം ഇനി മുതല്‍ വിസ അനുവദിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചും ഫലസ്തീന്‍ വംശഹത്യക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടിയും ജയിലിലടച്ചും സിയോണിസ്റ്റുകളോട് കൂറ് കാണിക്കുന്ന ട്രംപ് ഭരണകൂടത്തെ ഭയക്കാത്ത അമേരിക്കന്‍ പുതുതലമുറയുടെ പ്രതീകമാണ് മേഘ വെമുരി.
Health
സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കേരളത്തിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
india
ലഖ്‌നൗവില്‍ നാലുവയസ്സുക്കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് വെടിയെറ്റു

ലഖ്‌നൗവില്‍ നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് വെടിയെറ്റത്. എസ്.ഐ സക്കീന ഖാന്‍ ആണ് ഈ കൃത്യം നിര്‍വഹിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിയെ സബ് ഇന്‍സ്‌പെക്ടര്‍ സക്കീന ഖാന്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. പ്രതിയായ കമല്‍ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ്യ് 28ന് മാദേഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. കിഷോര്‍ സംഭവസ്ഥലത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
പോലീസ് സഘം അടുത്തേക്ക് വന്നപ്പോള്‍ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തിരച്ചില്‍ സംഘത്തിലെ അംഗവും കേസിലെ പ്രധാന അന്വേഷകയുമായ എസ്.ഐ സക്കീന ഖാന്‍ തന്റെ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയും കിഷോറിന് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം കുട്ടിയ്ക്ക് എസ്‌ഐ സക്കീന ഖാന്‍ കൗണ്‍സിലിംഗും നല്‍കിയിരുന്നു. ഈ എറ്റുമുട്ടലില്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയും എസ്.ഐ സക്കീന ഖാന്റെ പ്രവര്‍ത്തനങ്ങള്‍ കേസ് രേഖകളില്‍ രേഖപ്പെടുത്തുകയും ചെയുതു. സംഭവം ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ (ഡി.സി.പി.) പിന്നീട് സ്ഥിരീകരിക്കുകയും, കമല്‍ കിഷോറിനെതിരെ ഇതിനകം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
-
kerala22 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF21 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
-
india3 days ago
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം