Connect with us

kerala

അനൂപിന്റെ കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കിട്ടി; കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടായിരുന്നെന്ന് ഇ.ഡി

ഡെബിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇതിനിടെ ബിനീഷ് കോടിയേരിയെയും സിപി.എമ്മിനെയും കുരുക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും രംഗത്തെത്തി

Published

on

തിരുവനന്തപുരം: അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കിട്ടിയെന്ന് ഇ.ഡി. ബിനീഷിന്റെ മൂന്ന് ബെനാമി സ്ഥാപനങ്ങളുടെ വിവരം കൂടി ലഭിച്ചിട്ടുണ്ടെന്നും ഇവയെ കുറിച്ചു കൂടുതല്‍ അന്വേഷിക്കണമെന്നും ബിനീഷിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടു.

ഡെബിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇതിനിടെ ബിനീഷ് കോടിയേരിയെയും സിപി.എമ്മിനെയും കുരുക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും രംഗത്തെത്തി. ബിനീഷിനെ ബെംഗളൂരു ലഹരി മരുന്ന് കേസില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എന്‍.സി.ബി. കോടതിയില്‍ അപേക്ഷ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി കഴിഞ്ഞു കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് എന്‍.സി.ബി രംഗത്തെത്തിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

മലപ്പുറം: മലബാറിലെ ലക്ഷക്കണക്കിന് ജനതയുടെ ആശ്രയമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹന്‍ നായിഡുവിന് കത്ത് നല്‍കി. നിലവില്‍ സര്‍വീസ് നടത്തുന്ന ചെറിയ ശ്രേണിയില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ അടിക്കടി സര്‍വീസ് റദ്ദാക്കുന്നത് തടയുക, വാഹന പാര്‍ക്കിങ്ങിന്റെ പേരില്‍ നടക്കുന്ന അശാസ്ത്രീ യ സംവിധാനങ്ങള്‍ മാറ്റുക, വിമാനത്താവള റെസ വിപുലീകരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, പുതിയ സര്‍വീസ് തുടങ്ങാനിരിക്കുന്ന വിമാനക്കമ്പനികള്‍ക്ക് നടപടികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിച്ചു.

പാര്‍ക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ക്ക് 11 മിനിറ്റിനകം തിരിച്ച് പോവാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് മാറ്റി പാര്‍ക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ക്കും പാര്‍ക്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ക്കും പ്രത്യേകവഴി ഒരുക്കണമെന്നും ആവശ്യപ്പെട്ടു. അടിയന്തരമായി ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറോടും ഇ.ടി നിര്‍ദ്ദേശിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വിമാന കമ്പനികളുടെ യും പ്രതിനിധികളെയും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേരുമെന്നും എം.പി അറിയിച്ചു.

 

Continue Reading

FOREIGN

ശരീരം തളർന്ന സുധീർ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി

17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

Published

on

ദമ്മാം: നാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ വലതു വശം തളർന്ന ചെർപ്പുളശേരി സ്വദേശി സുധീറിനെ കെഎംസിസി വൽഫയർ ടീമിന്റെ സഹായത്താൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. 17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

തിരികെ എത്തിയതിന്റെ രണ്ടാം ദിവസമാണ് ഒരു വശം തളർന്നു വീണത്. തുടർന്ന് സ്പോൺസർ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും ശരീരത്തിന്റെ വലതു വശത്തിന്റെ ചലനശേഷി പൂർണ്ണമായും തളർന്നതായുള്ള വിവരമാണ് ലഭിച്ചത്.

കഴിഞ്ഞ 10 ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തെ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിവരം ദമ്മാം പാലക്കാട്‌ ജില്ലാ കെഎംസിസി അറിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് അൽ ഖോബാർ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അഖ്റബിയ്യ കെഎംസിസി പ്രസിഡന്റ്‌ സലീം തുറക്കൽ എന്നിവരുടെ സഹായം തേടി. ആരോഗ്യ നില മെച്ചപ്പെടുന്ന പക്ഷം പത്ത് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു . ആശ്വാസ വാക്കുകളുമായി അഖ്റബിയ്യ കെഎംസിസി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.

ഇതിനോടകം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാ രേഖകളും ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.

ഒരാളുടെ അകമ്പടിയോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് കൂടെ ഹുസൈൻ നിലമ്പൂരും നാട്ടിലേക്ക് പോകാൻ തയ്യാറായി. അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും മറ്റും സാമ്പത്തിക സഹായവും മറ്റും സ്പോൺസർ ഉറപ്പ് നൽകി. അതനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12:10 നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ സുധീറിനെയും കൊണ്ട് ഹുസൈൻ നിലമ്പൂർ നാട്ടിൽ പോയി വീട്ടുകാരെ സമീപം എത്തിച്ചു.

ആശുപത്രിയിലും യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്‌ബാൽ ആനമങ്ങാട്, സലീം തുറക്കൽ, മൊയ്‌ദീൻ ദേലം പാടി, ഇർഷാദ് കാവുങ്ങൽ, സക്കറിയ ചൂരിയാട്ട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Continue Reading

kerala

തനിക്കെതിരായ സംശയം ബലപ്പെടുത്തി പിണറായി വിജയൻ്റെ വാർത്താ സമ്മേളനം

ഇനിയും ഇതിന്മേൽ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തൻ്റെ കൈകളും ശുദ്ധമല്ലെന്ന സംശയത്തെ ബലപ്പെടുത്തിയിരിക്കയാണ്.

Published

on

കെ.പി. ജലീൽ

ആർ.എസ്.എസ്സും ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യമായി ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്നന്താണ് നീണ്ട മൗനത്തിന് ശേഷം അദ്ദേഹം നടത്തിയ വാർത്താ സമ്മേളനം. ആർ.എസ്. എസ് നേതാക്കളുമായി തൻ്റെ വിശ്വസ്ഥനായ എ.ഡി.ജി.പി ചർച്ച നടത്തിയെന്നതാണ് പിണറായി വിജയനെ സംശയനിഴലിലാഴ്ത്തിയിരുന്നത്. ഇതിന് തൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയും കൂട്ടുനിന്നു എന്നായിരുന്നു ആരോപണം.

പ്രതിപക്ഷ നേതാവാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. ഇടതുപക്ഷ എം.എൽ.എ പി.വി. അൻവറാകട്ടെ ഇരുവരുടെയും വഴിവിട്ട ഇടപാടുകൾക്കെതിരെയാണ് പരസ്യമായി പ്രതികരിച്ചത്. എന്നാൽ ഇനിയും ഇതിന്മേൽ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തൻ്റെ കൈകളും ശുദ്ധമല്ലെന്ന സംശയത്തെ ബലപ്പെടുത്തിയിരിക്കയാണ്.

അന്വേഷ്ണമില്ലാതെ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ കൊഞ്ഞനം കുത്തുകയാണ് ശശിക്കെതിരെ അന്വേഷണമേ ഇല്ലെന്ന മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. പൂരം അലങ്കോലപ്പെടുത്തി ബി.ജെ.പിക്ക് തൃശൂരിൽ ജയിക്കാൻ അവസരമുണ്ടാക്കിയെന്ന ഗുരുതര ആരോപണത്തെക്കുറിച്ച് അഞ്ചുമാസം കഴിഞ്ഞ് മുഖ്യമന്ത്രി പറയുന്നത് അടുത്തയാഴ്ച റിപ്പോർട്ട് കിട്ടുമെന്നാണ്.

ഇതൊക്കെയാണ് പിണറായി എന്തെല്ലാമോ ഒളിക്കാൻ ശ്രമിക്കുന്നുവെന്ന തോന്നലുളവാക്കിയിരിക്കുന്നത്. ഫലത്തിൽ ഇടതുമുന്നണിയിൽ തന്നെ ആശയക്കുഴപ്പം വർധിപ്പിക്കുന്നതായി ഇന്നത്തെ പിണറായിയുടെ വാർത്താ സമ്മേളനം . സി.പി.ഐ , ആർ.ജെ.ഡി തുടങ്ങിയ ഘടക കക്ഷികൾ എന്ത് പ്രതികരിക്കുമെന്നാണ് കേരളം ഇനി കാത്തിരിക്കുന്നത്.

Continue Reading

Trending