Culture
‘വൈറലായതിനു പിന്നില്‍ അച്ഛനും അമ്മയും’; ബിന്ദു പണിക്കരുടെ മകള്‍ കല്യാണി

ടിക്ടോക്കിലൂടെ വൈറലായതിനു പിന്നില്‍ അച്ഛനും അമ്മയുമെന്ന് ബിന്ദു പണിക്കരുടേയും സായ്കുമാറിന്റേയും മകള്‍ കല്യാണി. ഡബ്സ്മാഷില്‍ നിന്നാണ് താന്‍ ടിക്ടോക്കിലെത്തിയതെങ്കിലും പ്രശസ്തയായത് അച്ഛന്റെയും അമ്മയുടെയും സഹായത്തോടെയായിരുന്നുവെന്ന് കല്യാണി പറയുന്നു. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് കല്യാണിയുടെ തുറന്നു പറച്ചില്.
ടിക് ടോകില്‍ നിരവധി തവണ വീഡിയോ ചെയ്തിട്ടുള്ളയാളാണ് കല്യാണി. താരപുത്രിമാര്‍ സിനിമയിലൂടെ പ്രശസ്തരാവുന്ന ഈ കാലത്ത് ടിക് ടോകിലൂടെ പ്രശസ്്തി നേടിയതാണ് കല്യാണിയെ വ്യത്യസ്ഥയാക്കുന്നത്. എന്നാല്‍ ഒറ്റയ്ക്ക് ചെയ്ത ടിക്ടോക് വിഡിയോ ശ്രദ്ധിക്കാതെ വന്നപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു വിഡിയോ ചെയ്തെന്നും ആ വിഡിയോ ആണ് തന്റെ ‘ടിക്ടോക് ജീവിതം’ മാറ്റി മറിച്ചതെന്നും താരപുത്രി പറയുന്നു.
‘ഡബ്സ്മാഷ് ചെയ്യാറുണ്ടായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ഡബ്സ്മാഷ് ചെയ്യണമെന്ന ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. സുഹൃത്തുക്കളെല്ലാം സജീവമായിരുന്നു. അതിന് ശേഷം മ്യൂസിക്കലിയിലേക്ക് മാറി. ഒരു വിഡിയോ ചെയ്ത് 40 ലൈക്ക് കിട്ടിയാല്‍ സംഭവമായിരുന്നു. ഞാനും എന്റെ സുഹൃത്തായ കൃപയുമായിരുന്നു എല്ലാം ചെയ്തുകൊണ്ടിരുന്നത്. ഇതിനിടയിലാണ് ടിക് ടോക് വന്നത്. സാധാരണ പോലൊരു ആപ് എന്നല്ലാതെ കാര്യമയൊന്നും നോക്കിയില്ല. അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫീച്ചേഴ്സൊക്കെ നോക്കിയിരുന്നു’.
‘വിഡിയോ ചെയ്ത് തുടങ്ങി. 300 ലൈക്സ് വരെ കിട്ടും. ഒരു പുതുവത്സര ദിനത്തില്‍ വീട്ടില്‍ കസിന്‍സെല്ലാമുണ്ടായിരുന്നു. അച്ഛനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ലൈനടിച്ചാല്‍ ഫൈനടിക്കുന്ന ആ പാട്ട് അന്ന് വൈറലായിരുന്നു. അന്ന് കസിനും ഞാനും ആ പാട്ട് പാടി വിഡിയോ ചെയ്തു. അച്ഛന് എന്ന് പറയുന്ന സമയത്ത് സായി അച്ഛന്റെ മുഖം കാണിച്ചു. ഇതെല്ലാവര്‍ക്കും അയച്ചുകൊടുത്തു. പിറ്റേ ദിവസം ടിക് ടോക് എടുത്തപ്പോള്‍ ഞെട്ടിപ്പോയി. നീളത്തില്‍ ലൈക്കായിരുന്നു. ആയിരക്കണക്കിനു പേരാണ് അതിന് ലൈക്കടിച്ചത്.’
തന്റെ ഫോളോവേഴ്സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായതെന്നും കല്യാണി പറയുന്നു. അപ്പോഴാണ് എല്ലാവരും എന്നെ ശ്രദ്ധിച്ച് തുടങ്ങിയത്. അങ്ങനെയാണ് മോട്ടിവേഷന്‍ ലഭിച്ച് തുടങ്ങിയത്. ലൈക്ക്സ് കുറയുന്നു എന്ന് തോന്നുമ്പോള്‍ അമ്മയുടെ കൂടെ ടിക് ടോക് ചെയ്യും. അത് കഴിഞ്ഞ് അച്ഛനൊപ്പം. വൈറലായതില്‍ കൂടുതലുള്ളതെല്ലാം ഇരുവരും ഉള്ളതാണ്. അവര്‍ രണ്ടാളും വീട്ടിലുള്ളപ്പോള്‍ നമ്മള് അത് ഉപയോഗിക്കേണ്ടേ. അത് സത്യമായ കാര്യമാണെന്നും കല്യാണി പറയുന്നു.
ഡാന്‍സ്, പാട്ട്, ടിക് ടോക് ഇവയില്‍ എല്ലാം താല്പര്യമുണ്ട്. ഡാന്‍സിനോടാണ് കൂടുതല്‍ ഇഷ്ടം. വെറുതെ ഒരു പാട്ട് വച്ച് ഡാന്‍സ് ചെയ്താല്‍ റിലാക്സാവും. ടിക് ടോക് ടൈംപാസിനായി ചെയ്ത് തുടങ്ങിയതാണ്.കുക്കിങ്ങിലും താല്പര്യമുണ്ട്. ആദ്യം ടേസ്റ്റ് ചെയ്യാന്‍ കൊടുക്കുന്നത് അച്ഛനാണ്. അച്ഛന് സത്യസന്ധമായി അഭിപ്രായം പറയും. ഞാന്‍ ഇതുവരെ കുക്ക് ചെയ്തതില്‍ ഒന്നും മോശമാണെന്ന് അച്ഛന് പറഞ്ഞിട്ടില്ല.
അമ്മയെപ്പോലെ മകളും അഭിനയത്തിലേക്ക് വരുമോയെന്നും കല്യാണിയോട് ചോദിച്ചിരുന്നു. അഭിനയത്തിലല്ല തന്റെ താല്‍പര്യമെന്നായിരുന്നു താരപുത്രിയുടെ മറുപടി. ആ ഒരു മേഖലയിലേക്ക് ഇല്ല. അച്ഛനും അമ്മയ്ക്കും അതില്‍ വലിയ താല്പര്യമില്ല. എന്റെ ഉള്ളില്‍ അങ്ങനെയൊരു പാഷനില്ല. ഭാവിയില്‍ ഇത് മാറുമോയെന്നറിയില്ലെന്നുമായിരുന്നു കല്യാണി പറഞ്ഞത്.
ടിക് ടോകിനും ഡാന്‍സിനും അപ്പുറത്ത് ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി. 20 വയസ്സുകാരിയായ കല്യാണിയുടെ സംരംഭമാണ് ലഷ് ബൈ കല്യാണി. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന് 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.
https://youtu.be/aOLPlgFey-g
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala2 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
film2 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala2 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്