Connect with us

india

ബിജെപിയില്‍ ഒരിക്കലും ചേരില്ല, ബിഹാര്‍ മാറ്റത്തിന്റെ തെരഞ്ഞെടുപ്പെന്ന് കനയ്യ കുമാര്‍

നമ്മുടെ ചോദ്യം നേതാവിനെ കുറിച്ചാവരുത്, നയങ്ങളെ കുറിച്ചാവണം. മുഖത്തെ കുറിച്ച് ചോദിക്കുന്നതിനു പകരം ഉദ്ദേശ്യങ്ങളെ കുറിച്ച് ചോദിക്കണം-കനയ്യ കുമാര്‍ പറഞ്ഞു

Published

on

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പോടു കൂടി രാജ്യത്ത് പുതിയ മാറ്റം സംഭവിക്കുമെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍. ഇന്ത്യാ ടുഡേ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് യുവാക്കളുടെ തെരഞ്ഞെടുപ്പല്ല, മറിച്ച് മാറ്റമാണ്. ഒരു മാറ്റത്തിനായി ബിഹാറിലെ ജനങ്ങള്‍ മനസു വച്ചിട്ടുണ്ട്-കനയ്യ കുമാര്‍ പറഞ്ഞു. നേതൃത്വത്തെയും തെരഞ്ഞെടുപ്പിനെയും കുറിച്ചുള്ള തന്റെ ആശയങ്ങള്‍ കനയ്യ കുമാര്‍ വിശദീകരിച്ചു. രാഷ്ട്രീയത്തില്‍ തന്ത്രവും നയങ്ങളും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ചോദ്യം നേതാവിനെ കുറിച്ചാവരുത്, നയങ്ങളെ കുറിച്ചാവണം. മുഖത്തെ കുറിച്ച് ചോദിക്കുന്നതിനു പകരം ഉദ്ദേശ്യങ്ങളെ കുറിച്ച് ചോദിക്കണം-കനയ്യ കുമാര്‍ പറഞ്ഞു. ഒരു ടീമുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. അതില്‍ ഒരു ക്യാപ്റ്റന്‍ മാത്രം പോരാ. ഒരു വിക്കറ്റ് കീപ്പറും ബൗളറും കൂടി വേണമെന്നും കനയ്യ കുമാര്‍.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ എല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും പാര്‍ട്ടി തീരുമാനിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും പറഞ്ഞു.

താന്‍ ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞത് സര്‍ക്കാസമായി പറഞ്ഞതാണെന്നും വ്യക്തമാക്കി. തെറ്റായ നടപടികളെ പോലും വാഷിങ് മെഷിന്‍ പോലെ ഗുണകരമാക്കി അവതരിപ്പിക്കുന്ന പാര്‍ട്ടിയാണത്. ആര് ബിജെപിയില്‍ ചേര്‍ന്നാലും താന്‍ അതില്‍ ചേരില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending