Connect with us

india

രാഷ്ട്രീയത്തിലിറങ്ങാന്‍ ജോലി രാജിവെച്ച ബിഹാര്‍ മുന്‍ ഡിജിപിയുടെ സീറ്റ് കോണ്‍സ്റ്റബിള്‍ കൊണ്ടുപോയി

ബക്‌സര്‍ സീറ്റില്‍ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു പാണ്ഡെയുടെ ആഗ്രഹം.

Published

on

പാറ്റ്‌ന:നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജോലി രാജിവെച്ച ബിഹാര്‍ മുന്‍ ഡിജിപി മത്സരിക്കാന്‍ ആഗ്രഹിച്ച സീറ്റ് കോണ്‍സ്റ്റബിള്‍ കൊണ്ടുപോയി. മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെയാണ് രാഷ്ട്രീയ പ്രവേശനം മുന്നില്‍ കണ്ട് ജോലി രാജിവെച്ചത്. എന്നാല്‍ സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ഡിജിപിക്ക് ജോലി പോയത് മാത്രമാണ് മിച്ചം.

ബക്‌സര്‍ സീറ്റില്‍ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു പാണ്ഡെയുടെ ആഗ്രഹം. എന്നാല്‍ ഈ സീറ്റില്‍ ബിജെപിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയും ഒരു മുന്‍ പൊലീസുകാരനാണ്. മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരശുറാം ചതുര്‍വേദിയാണ് ബക്‌സറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ഡിജിപി തന്റെ സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ കാലുതൊട്ട് അനുഗ്രഹം വാങ്ങിയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പരശുറാം ചതുര്‍വേദി പറഞ്ഞു.

india

ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളാനാകില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരം വെട്ടി കേന്ദ്രം

പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Published

on

കൊച്ചി: ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നല്‍കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്‍ ഭേദഗതിവരുത്തി മാര്‍ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ ഇത്തരത്തില്‍ എഴുതിത്തള്ളാനാകില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

india

കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി

മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Published

on

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ എംഎസ്‌സി എല്‍സ 3 ചരക്കു കപ്പല്‍കടലില്‍ മുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എം.എസ്.സി എല്‍സ 3 ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

നിയമനടപടി വൈകരുതെന്ന് ടി.എന്‍. പ്രതാപന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസെടുക്കാന്‍ അധികാരമുണ്ടെന്നും അതു പ്രകാരമാണ് മുന്നോട്ടു പോകുന്നതെന്നും അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി.

കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് എത്രതുക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കിയിട്ടുണ്ടെന്ന് ഹൈകോടതി ചോദിച്ചു. ജനങ്ങളുടെ നികുതി പണമാണ്. മത്സ്യ, സാമ്പത്തിക മേഖലകള്‍ അടക്കം ഏതെല്ലാം തരത്തില്‍ നഷ്ടപരിഹാരം ഈടാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി അപകടത്തില്‍ എണ്ണച്ചോര്‍ച്ചയാണ് പ്രധാന പ്രശ്‌നമെന്നും സിവില്‍, ക്രിമിനല്‍ നടപടിയുമായി മുന്നോട്ടു പോകുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഹൈകോടതി സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചു.

അതേസമയം കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹര്‍ജിയുടെ ഭാഗമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

നേരത്തെ എംഎസ്‌സി കമ്പനിക്കെതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.

കൊച്ചി പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പലാണ് മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട കപ്പല്‍ മെയ് 25നാണ് അപകടത്തില്‍ പെട്ടത്. കപ്പലിലെ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതോടെ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ അടിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.

കപ്പല്‍ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് സംസ്ഥാനം അപകടത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

Continue Reading

india

കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി

”ഇതാണ് ബിജെപി മാതൃക, പാവപ്പെട്ടവരെ കണക്കാക്കിയില്ലെങ്കില്‍, ഉത്തരവാദിത്തവും ഇല്ല!”ബിജെപി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു,

Published

on

ജനുവരി 29ന് പ്രയാഗ്രാജിലെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബോധപൂര്‍വം കുറച്ചുകാണിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സംഭവത്തില്‍ 82 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു, ഇത് ഔദ്യോഗികമായ 37 പേരേക്കാള്‍ വളരെ കൂടുതലാണ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇരകളുടെ മരണം ഔദ്യോഗിക കണക്കുകളില്‍ നിന്ന് ‘മായ്ച്ചു’ എന്ന് എടുത്തുകാണിക്കുന്നു.

കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കണക്കുകള്‍ മറച്ചുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കോവിഡ് പോലെ പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് മായ്ച്ചു. എല്ലാ വലിയ റെയില്‍വേ അപകടങ്ങള്‍ക്കു ശേഷവും സത്യം അടിച്ചമര്‍ത്തപ്പെടുന്നു.

”ഇതാണ് ബിജെപി മാതൃക, പാവപ്പെട്ടവരെ കണക്കാക്കിയില്ലെങ്കില്‍, ഉത്തരവാദിത്തവും ഇല്ല!”ബിജെപി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു,

യുപി സര്‍ക്കാര്‍ ‘തെറ്റായ സ്ഥിതിവിവരക്കണക്കുകള്‍’ അവതരിപ്പിക്കുകയാണെന്ന് പറഞ്ഞ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.

ഫെബ്രുവരിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ മഹാകുംഭത്തിലെ തിക്കിലും തിരക്കിലും പെട്ട് മരണസംഖ്യ കൃത്യമായി പുറത്തുവിടുന്നില്ലെന്ന് പറഞ്ഞിരുന്നു.

‘മഹാ കുംഭ സംഭവത്തില്‍ വളരെയധികം ആളുകള്‍ മരിച്ചു, പക്ഷേ അവര്‍ ശരിയായ മരണസംഖ്യ പുറത്തുവിടുന്നില്ല. വലിയൊരു കൂട്ടം ആളുകള്‍ മഹാകുംഭം സന്ദര്‍ശിച്ചു, പക്ഷേ വേദിയില്‍ ശരിയായ ക്രമീകരണങ്ങള്‍ ചെയ്തില്ല,’ മമത ബാനര്‍ജി അവകാശപ്പെട്ടു.

Continue Reading

Trending