Connect with us

More

ലാലീഗില്‍ ഗോള്‍ ക്ഷാമം ; സൂപ്പര്‍ താരങ്ങള്‍ കിതക്കുന്നു ക്രിസ്റ്റിയാനോക്കൊപ്പം സുവാരസും ഗ്രീസ്മാനും

Published

on

മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ഗോള്‍വേട്ടക്കാര്‍ കിതക്കുന്നു. എതിര്‍ ഗോള്‍വല സ്ഥിരം ചലിപ്പിക്കുന്ന സൂപ്പര്‍ താരങ്ങളായ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ ലാലീഗ് ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ലൂയിസ് സുവാരസ്. അത്‌ലറ്റികോ മാഡ്രിഡിന്റെ മിന്നും താരം ആന്റണിയോ ഗ്രീസ്മാന്‍ എന്നിവരാണ് ഗോളിനായി ലീഗില്‍ തപ്പി തടയുന്നത്.

ലോക ഫുട്‌ബോളര്‍ പട്ടം അഞ്ചാംവട്ടം സ്വന്തമാക്കിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റെണാള്‍ഡോ ഏഴു കളികളില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് റയല്‍ മാഡ്രിഡിനായി നേടിയത്. കഴിഞ്ഞ ദിവസം ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗോള്‍ ക്ഷാമത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ഷുഭിതനായ റൊണാള്‍ഡോ എന്റെ മികവിനെ പറ്റിയും കണക്കുകളെപ്പറ്റിയും നിങ്ങളോട് പറയാന്‍ ഞാനില്ല. നിങ്ങള്‍ക്ക് ഗൂഗിളില്‍ തിരഞ്ഞാല്‍ എല്ലാം മനസ്സിലാകും എന്നാണ് പറഞ്ഞത്. കഴിഞ്ഞവാരം ലാസ്പല്‍മാസിനെതിരെ ലീഗില്‍ റയല്‍ ജയിച്ചപ്പോള്‍ ഗോള്‍ നേടാനാവത്തതില്‍ നിരാശപൂണ്ട റൊണാള്‍ഡോ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

2015-16 സീസണില്‍ മെസ്സിയേയും റൊണാള്‍ഡോയേയും പിന്നിലാക്കി ഗോള്‍ഡന്‍ ബൂട്ട് സ്വന്തം മാക്കിയ ബാര്‍സിലോണയുടെ ഉറുഗ്വെയ്ന്‍ താരം ലൂയിസ് സുവാരസാണ് ഗോള്‍ ക്ഷാമം നേരിടുന്ന മറ്റൊരു പ്രമുഖന്‍. സെവിയ്യക്കെതിരായ മത്സരത്തോടെ ലീഗില്‍ സുവാരസ് ഗോള്‍ നേടാത്ത അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയായി. ലീഗില്‍ ഇതുവരെ മൂന്നു ഗോളാണ് സുവാരസിന്റെ സമ്പാദ്യം. 2015-16 സീസണില്‍ നാല്‍പ്പതും, 2016-17 സീസണില്‍ ഇരുപത്തിയെമ്പത് ഗോളുമായി തിളങ്ങിയ താരമാണ് സുവരാസ്.

അത്‌ലറ്റികോയുടെ ഗോള്‍ മെഷീനും കഴിഞ്ഞ സീസണില്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മൂന്നാമനുമായ ഫ്രഞ്ച് താരം ആന്റണിയോ ഗ്രീസ്മാനും നടപ്പു സീസണില്‍ ഗോളിനായി ഗ്രൗണ്ടില്‍ നെട്ടോട്ടം ഓടുകയാണ്. ഒമ്പതികളിയില്‍ നിന്നായി വെറും രണ്ടു ഗോളാണ് ഗ്രീസ്മാന്‍ നേടിയത്. ഫോം നഷ്ടമായ ഗ്രീസ്മാനെ കഴിഞ്ഞ കളിയില്‍ പരിശീലകന്‍ സിമോണി സബ്‌സ്റ്റിറ്റിയൂട്ട്‌
ചെയതിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലായി നാല്‍പ്പതിലധികം ലീഗ് ഗോളുകള്‍ ഗ്രീസ് നേടിയിട്ടുണ്ട്. വരും മത്സരങ്ങളില്‍ കൂടുതല്‍ ഗോളുമായി ത്രീമൂര്‍ത്തികള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പ്രമുഖര്‍ ഗോളിനായി വിഷമിക്കുമ്പോള്‍ ബാര്‍സിലോണയുടെ അര്‍ജന്റീനന്‍ താരം 12 ഗോളുമായി തേരോട്ടം തുടരുകയാണ്. വലന്‍സിയുടെ ഇറ്റലി താരം സിമോണി സാസയാണ് (ഒമ്പത് ഗോള്‍) സ്വര്‍ണ ബൂട്ടിനായുള്ള പോരാട്ടത്തില്‍ രണ്ടാമത്.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending