Connect with us

More

14 അമേരിക്കക്കാർ ഇസ്രായേലിൽ കൊല്ലപ്പെട്ടതായി ബൈഡൻ; യുദ്ധക്കപ്പൽ എത്തി

കടുത്ത തിന്മയാണ് ഹമാസ് ആക്രമണമെന്ന് പറഞ്ഞ ബൈടൺ എല്ലാവിധ സൈനിക സഹായവും ചെയ്യുമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു

Published

on

ഇസ്രയേലിൽ ഹമാസ് പോരാളികൾ നടത്തിയ ആക്രമണത്തിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡൻറ് ജോബൈഡൻ അറിയിച്ചു. കടുത്ത തിന്മയാണ് ഹമാസ് ആക്രമണമെന്ന് പറഞ്ഞ ബൈടൺ എല്ലാവിധ സൈനിക സഹായവും ചെയ്യുമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ജെറാൾഡ് എന്ന യുദ്ധക്കപ്പൽ എത്തിയിട്ടുണ്ട് .ആണവാക്രമണശേഷിയുള്ള യുദ്ധക്കപ്പ ൽആണിത്. അതിനിടെ പ്രതിരോധ സെക്രട്ടറി ആൻ്റണി ബ്ലിങ്കൽ ഇcസാഈൽ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കാര്യങ്ങൾ നേരിട്ട് വിലയിരുത്താനാണ് ബ്രിങ്കൻ എത്തുന്നത്. സന്ദർശനത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത് .ഇസ്രയേലിനെ പരമാവധി സഹായിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.

ഫലസ്തീനിതരായ ആക്രമണങ്ങളിൽ ഇത് ശക്തികൂട്ടും. ആയിരത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം. 1500 ഹമാസ് പോരാളികളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. അമേരിക്കക്കാര് ഉൾപ്പെടെ നൂറിലധികം പേരെയാണ് ബന്ദിയാക്കിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തിൽ ഗസയിലെ മന്ത്രി അടക്കം കൊല്ലപ്പെടുകയുണ്ടായി. ആക്രമണം തുടർന്നാൽ സ്ഥിതിഗതികൾ രൂക്ഷമാകും.

അറബ് രാജ്യങ്ങളും അറബ് ലീഗും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ അമേരിക്ക വിമർശിക്കുകയും ചെയ്തു. ചൈനയും മറ്റും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് .ഇന്ത്യ ഇസ്രായേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പശ്ചാത്യ ശക്തികൾക്ക് ഒപ്പമാണ്. ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് .ലോകം രണ്ടു ചേരിയിലേക്ക് ഇതോടെ മാറിയിരിക്കുന്നതായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

india

ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 30 പേരെ വധിച്ചെന്ന് റിപ്പോര്‍ട്ട്

മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി

Published

on

റായ്പൂർ: ഛത്തീസ് ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വൻ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്. ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രദേശത്ത് നിന്ന് 23 മൃതദേഹങ്ങൾ കണ്ടെത്തിയുണ്ട്. മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി.

ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു.

Continue Reading

gulf

400 ദശലക്ഷം ഡോളര്‍ ചെലവില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ നവീകരിക്കുന്നു; സീറ്റുകളും ഇന്റീരിയലും ഇനി പുത്തന്‍രീതിയില്‍

2025 മധ്യത്തോടെ മുഴുവന്‍ എയര്‍ബസുകളുടെയും പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: എയര്‍ഇന്ത്യ വിമാനങ്ങള്‍ നവീകരിക്കുന്നു. വിമാനത്തിനുള്ളില്‍ ആധുനികരീതിയിലു ള്ള ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്താനാണ് എയര്‍ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 27 എയര്‍ബസുകളും 40 വൈഡ്‌ബോഡി ബോയിംഗ് വിമാനങ്ങളുമുള്‍പ്പെടെ 67 വിമാനങ്ങളാണ് ഘട്ടംഘട്ടമായി യാത്രക്കാരെ ആകര്‍ഷിക്കുന്നവിധമുള്ള പുത്തന്‍രീതിയിലേക്ക് മാറ്റുന്നത്. 400ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്.
പുതിയ സീറ്റുകള്‍,ആധുനിക ക്യാബിനുകള്‍,വര്‍ണ്ണാഭമായ പരവതാനികള്‍,കര്‍ട്ടണുകള്‍, ആകര്‍ഷ കമായ ഇന്റീരിയല്‍ എന്നിവയിലൂടെയാണ് എയര്‍ഇന്ത്യ പുതിയ അകത്തളമൊരുക്കുന്നത്. തുടക്കത്തില്‍ 27 എയര്‍ബസുകളിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. പിന്നീട് 40 ബോയിംഗ് വിമാനങ്ങളിലും മാറ്റം വരുത്തും. ഓരോ മാസവും മൂന്നോ നാലോ വിമാനങ്ങളുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്ന് എയര്‍ഇന്ത്യ വ്യക്തമാക്കി.
2025 മധ്യത്തോടെ മുഴുവന്‍ എയര്‍ബസുകളുടെയും പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. നാരോബോഡി ഫ്‌ളൈറ്റുകളുടെ ഇന്റീരിയര്‍ റീഫിറ്റ് ആരംഭിക്കുന്നത് ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാ ന ഘട്ടമാണ്. യാത്രക്കാരുടെ ആകാശയാത്രാ അനുഭവം ഇതോടെ കൂടുതല്‍ മെച്ചപ്പെട്ടതായി മാറും. ഈ സമഗ്രമായ നവീകരണം എയര്‍ഇന്ത്യ ലോകോത്തര വിമാനക്കമ്പനിയായി മാറുന്നതിന്റെ പ്രധാന ഘടകമാ യിരിക്കും. നവീകരിക്കുന്ന എ320 വിമാനങ്ങളില്‍ എട്ട് ആഡംബര ബിസ്‌നസ്സ് സീറ്റുകളും 24 വിശാല ലെ ഗ്‌റൂം സീറ്റുകളും ഉണ്ടാകും. ഇതിലൂടെ കാലുകള്‍ നീട്ടിവെയ്ക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതോടെ യാത്രക്കാരുടെ ഇരിപ്പിടം കൂടുതല്‍ സുഖപ്രദമാകും.
പ്രീമിയം എക്കണോമിയിലും ഇക്കണോമിയിലും സുഖപ്രദമായ 132 സീറ്റുകളും എയര്‍ഇന്ത്യ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ആകര്‍ഷകമായ ക്യാബിന്‍ ലൈറ്റിംഗ്, വിശാലമായ ലെഗ്‌റൂം,വിശാലമായ പിച്ച്, പോര്‍ട്ടബിള്‍ പോലെയുള്ള ആധുനിക സംവിധാനങ്ങള്‍, മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ടൈപ്പ് എ,സി ഓപ്ഷനുകളുള്ള യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് ഉപകാരപ്രദമാകും. യാത്രക്കിടയിലെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റു ന്ന യാത്രാനുഭവമാണ് ഇതിലൂടെ ലഭ്യമാകുകയെന്ന് എയര്‍ഇന്ത്യ അവകാശപ്പെട്ടു.
ബിസിനസ് ക്യാബിനുകളില്‍ 40 ഇഞ്ച് എര്‍ഗണോമിക് സീറ്റുകളും 7 ഇഞ്ച് റിക്ലൈനും ക്രമീകരി ക്കുന്നതാണ്. ആംറെസ്റ്റ്, ഫുട്റെസ്റ്റ്, ബാക്ക്റെസ്റ്റ് എന്നിവ യാത്രക്കാര്‍ക്ക് കൂടുതല്‍ ആയാസം നല്‍കും. ബട്ടണ്‍ അമര്‍ത്തിയാല്‍ ഒന്നിലധികം ചാര്‍ജിംഗ് പോര്‍ട്ടുകളുള്ള സംവിധാനം ലഭിക്കും. പ്രീമിയം എക്കോ ണമി ക്യാബിനുകളില്‍ മികച്ച അപ്‌ഹോള്‍സ്റ്ററി, ഫോര്‍-വേ ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ്, 32ഇഞ്ച് വ്യാ സമുള്ള വലിയ സീറ്റുകള്‍ എന്നിവയുണ്ടാകും. എക്കണോമി സീറ്റുകള്‍ 28-29ഇഞ്ച് വലിപ്പവും സൗകര്യപ്ര ദമായ അപ്‌ഹോള്‍സ്റ്ററി, 4 ഇഞ്ച് റിക്ലൈന്‍, ലെഗ്‌റൂം എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജെആര്‍ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യ, ഇന്ത്യന്‍ വ്യോമയാനത്തിന്റെ തുടക്കക്കാരാണ്. 1932ല്‍ എയര്‍ഇന്ത്യ അഞ്ച് രാജ്യങ്ങളിലായി ആഗോള ശൃംഖലയുണ്ടാക്കി. പിന്നീട് ഇന്ത്യാ ഗവണ്മെന്റ് ഏറ്റെടുത്ത എയര്‍ഇന്ത്യ ഒടുവില്‍ വീണ്ടും റ്റാറ്റയുടെ കൈകളിലെത്തിച്ചേരുകയായിരുന്നു.

Continue Reading

kerala

പോളി തെരഞ്ഞെടുപ്പ് കലാലയങ്ങളില്‍ എം.എസ്.എഫ് തരംഗം

Published

on

മലപ്പുറം: എസ്.എഫ്.ഐയുടെ ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധതക്കുമെതിരായ വിധിയെഴുതി ജില്ലയിലെ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍. അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളജിലെ 52 വര്‍ഷത്തെ കുത്തകയവസാനിപ്പിച്ചും ജില്ലയിലെ മറ്റു മൂന്ന് കോളജുകളില്‍ വന്‍മുന്നേറ്റം നല്‍കിയുമാണ് വിദ്യാര്‍ഥികള്‍ എം.എസ്.എഫിനൊപ്പം നിന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ഥി വേട്ടക്കെതിരെ വോട്ട് രേഖപ്പെടുത്തി പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികള്‍ മിന്നും വിജയമാണ് എം.എസ്.എഫിന് സമ്മാനിച്ചത്. നാല് കോളജുകളിലെയും മുഴുവന്‍ സീറ്റുകളും നേടി സമ്പൂര്‍ണ്ണ ആധിപത്യമാണ് എം.എസ്.എഫ് കരസ്തമാക്കിയത്. കോട്ടക്കല്‍ ഗവ. വനിത പോളിടെക്‌നിക് കോളജ് എം.എസ്.എഫ് മുന്നണി എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തു. തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്, മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജ് എന്നിവിടെയും എം.എസ്.എഫ് മുന്നണി വിജയം ആവര്‍ത്തിച്ചു. തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിയിലും ശക്തമായ പോരാട്ടമാണ് നടന്നത്.

ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചും ജില്ലയിലെ മുഴുവന്‍ കലാലയങ്ങളിലും വിജയമുറപ്പിച്ചു കാത്തുനിന്ന എസ്.എഫ്.ഐക്ക് ഞെട്ടിക്കുന്ന തിരിച്ചടിയാണുണ്ടായത്. ഇടത് സര്‍ക്കാരിന്റെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കും എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനുമെതിരെ വിദ്യാര്‍ഥികള്‍ ജനാധിപത്യാവകാശം വിനിയോഗിച്ചു. അവകാശ ലംഘനം തുടര്‍ച്ചയാകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കാതെ ഒളിച്ചുകളിച്ച എസ്.എഫ്.ഐയെ വിദ്യാര്‍ഥികള്‍ തള്ളിക്കളയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ടെക്‌നിക്കല്‍ ബോര്‍ഡ് നിരന്തരം വിദ്യാര്‍ഥി വിരുദ്ധതയുമായി മുന്നോട്ടുപോകുകയും ഇന്റര്‍ പോളി യൂണിയന്‍ പരിപാടികള്‍ എസ്.എഫ്.ഐ പരിപാടികളാക്കി മാറ്റി യൂണിയന്‍ ഫണ്ടുകള്‍ തിരിമറി നടത്തുകയുമായിരുന്നു എസ്.എഫ്.ഐ. ഇത് വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. അവകാശ ലംഘനങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച എം.എസ്.എഫിന്റെ സമരോത്സുകതയിൽ വിദ്യാര്‍ഥികള്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

Continue Reading

Trending