Connect with us

india

പ്രശാന്ത് ഭൂഷനെ കുറ്റക്കാരനാക്കുന്നത് സുപ്രിംകോടതി നേരിടുന്ന അരക്ഷിതാവസ്ഥ: അരുണ്‍ ഷൂറി

”രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: കോടതിയെ അവഹേളിച്ചതിന് പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതിയെടുത്ത ശിക്ഷാവിധിയെ പരസ്യമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുണ്‍ ഷൂറി. ഭൂഷന്റെ ട്വീറ്റുകളോടുള്ള സുപ്രീംകോടതിയുടെ അതിപ്രതികരണം അസ്വസ്സ്ഥയും ഉത്കണ്ഠയും ഉണ്ടാക്കുന്നതും അരക്ഷിതാവസ്ഥ തുറന്നു കാണിക്കുന്നതെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂഷന്റെ രണ്ട് ട്വീറ്റുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍ ”അത് രാജ്യ ബഹുമാനത്തെയും ദേശീയതയുടെ അന്തസ്സിനെയും ബാധിച്ചേക്കുമെന്നാണ്, 108 പേജുള്ള വിധിന്യായത്തില്‍ എന്ന് സുപ്രീം കോടതി അവകാശപ്പെടുന്നത്. എന്നാല്‍ വെറും രണ്ട് ട്വീറ്റുകള്‍ക്ക് ഇത് എങ്ങനെ ചെയ്യാന്‍ സാധിക്കുമെന്ന് അരുണ്‍ ഷൂറി ചോദിച്ചു.

”രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു. ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് ജഡ്ജിമാര്‍ സഹായിച്ചിട്ടുണ്ടെന്നതില്‍ തനിക്ക് സംശയമില്ലെന്ന് ഷൂറി തുറന്നടിച്ചു. ദ വയറില്‍ പ്രമുഖ ജേര്‍ണലിസ്റ്റ് കരണ്‍ ഥാപ്പറുമായി നടന്ന 40 മിനിറ്റ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ഷൂറി

ജനാധിപത്യത്തിനെതിരായ ആക്രമണത്തിന് സഹായിച്ചതില്‍ വാസ്തവത്തില്‍ അവര്‍ കുറ്റക്കാരാണെന്ന് വ്യക്തമാക്കുന്നതാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജഡ്ജിമാരെക്കാള്‍ മോദിയെ നന്നായി അറിയുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത്. ജനാധിപത്യം ഇല്ലാതായി. അവര്‍ അതില്‍ സഹായിച്ചിട്ടുണ്ടോ? അവര്‍ സ്വയം കണ്ണാടിയിലേക്ക് നോക്കണം, സ്വയം ആ ചോദ്യം സ്വയം ചോദിക്കണം.’ അരുണ്‍ ഷൂറി പറഞ്ഞു.

സുപ്രീംകോടതിയും അവസാന നാല് ചീഫ് ജസ്റ്റിസുമാരും ജനാധിപത്യത്തെ നശിപ്പിക്കുന്നതില്‍ ഒരു പ്രത്യേക പങ്ക് വഹിച്ചുവെന്നാരോപിച്ച് ഭൂഷന്റെ ട്വീറ്റ് അപമാനമായി കണക്കാക്കപ്പെടുന്നുവെന്ന് അദ്ദേഹം ആശങ്കാകുലനാണോ എന്ന ഥാപ്പറിന്റെ ചോദ്യത്തിന്, ജനാധിപത്യത്തിനെതിരായ ആക്രമണത്തിന് സുപ്രീം കോടതി ജഡ്ജിമാര്‍ സഹായിച്ചുവെന്ന അദ്ദേഹത്തിന്റെ ആരോപണവും അവഹേളനമായി കണക്കാക്കാമെന്നായിരുന്നു അരുണ്‍ ഷൂറിയുടെ മറുപടി. ആരെങ്കിലും അതിനെ അവഹേളനമായി കാണാനുള്ള സാധ്യത ഷൂരി അംഗീകരിച്ചു, എന്നാല്‍ അതില്‍ അവഗണനയില്ലെന്നും ഷൂരി വ്യക്താമാക്കി.

india

മാലേ​ഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂറി​ന്റെ ജാമ്യത്തിനെതിരായ ഹരജി തള്ളി സുപ്രീംകോടതി

Published

on

മാലേ​ഗാവ് ബോംബ് സ്ഫോടനക്കേസ് പ്രതി പ്ര​ഗ്യ സിങ് ഠാക്കൂറി​ന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി സുപ്രീംകോടതി. ആക്രമണത്തിൽ ഇരയായ യുവാവി​ന്റെ പിതാവ് നിസാർ അഹമദ് ഹാജിയാണ് കേസിൽ പ്രതിയായ പ്ര​ഗ്യ സിങിന് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.

പ്രഥമ ദൃഷ്ട്യാ കേസില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു 2017 ൽ ഹൈക്കോടതി പ്ര​ഗ്യ സിങിന് ജാമ്യം നൽകിയത്. 2008 സെപ്റ്റംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; പാകിസ്ഥാന്‍ അട്ടാരി-വാഗ അതിര്‍ത്തി വീണ്ടും തുറന്നു

പഹല്‍ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

Published

on

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് കടക്കാന്‍ സൗകര്യമൊരുക്കുന്നതിനായി അട്ടാരി-വാഗ അതിര്‍ത്തി വെള്ളിയാഴ്ച വീണ്ടും തുറക്കുന്നതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

പാകിസ്ഥാനിലെ ലാഹോറിനും പഞ്ചാബിലെ അമൃത്സറിനും സമീപം സ്ഥിതി ചെയ്യുന്ന അട്ടാരി-വാഗ അതിര്‍ത്തി വ്യാഴാഴ്ച അടച്ചു.

ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ‘ഇന്ത്യ വിടുക’ നോട്ടീസ് നല്‍കി.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം, സാര്‍ക്ക് വിസയുള്ളവര്‍ ഏപ്രില്‍ 26-നകം പോകേണ്ടതുണ്ട്. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29-നും സിനിമ, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ മറ്റ് വിസ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍ 27-നുമാണ് അവസാന തീയതി.

ഏപ്രില്‍ 30 ഓടെ, 911 പാകിസ്ഥാനികള്‍ അതിര്‍ത്തി വഴി ഇന്ത്യ വിട്ടു, ബുധനാഴ്ച മാത്രം 125 പേര്‍ പോയി.

വ്യാഴാഴ്ച അതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാര്‍ക്കും പാകിസ്ഥാന്‍ പൗരന്മാര്‍ക്കും കടക്കാന്‍ അനുവദിച്ചില്ല. വ്യാഴാഴ്ച 70 പാകിസ്ഥാന്‍ പൗരന്മാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് (MoFA) കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ അംഗീകരിച്ചു.

Continue Reading

india

അയോധ്യയിലെ രാംപഥില്‍ മത്സ്യ-മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചു

ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.

Published

on

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ചു. രാംപഥിലാണ് അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാന്‍, ഗുട്ട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കും രാംപഥില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.

അയോധ്യയില്‍ മാംസവും മദ്യവും വില്‍പ്പന നടത്തുന്നത് നേരത്തെ വിലക്കിയിരുന്നെങ്കിലും ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാംപഥില്‍ മുഴുവന്‍ നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നഗരത്തിന്റെ യഥാര്‍ഥ ആത്മീയ മുഖം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിരോധനം നടപ്പിലാക്കുന്നത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, 12 കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്‍ പ്രമേയം പാസാക്കിയെന്നും മേയര്‍ അറിയിച്ചു.ബിജെപിയില്‍ നിന്നുള്ള സുല്‍ത്താന്‍ അന്‍സാരി മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക മുസ്‌ലിം കോര്‍പ്പറേറ്റര്‍.

അയോധ്യയിലെ സരയു തീരത്ത് നിന്ന് ആരംഭിക്കുന്ന രാംപഥിന്റെ അഞ്ച് കിലോമീറ്റര്‍ ദൂരം ഫൈസാബാദ് നഗരത്തിലാണ് വരുന്നത്. നിലവില്‍ ഈ ഭാഗത്ത് മാംസവും മദ്യവും വില്‍ക്കുന്ന നിരവധി ഔട്ട്ലെറ്റുകള്‍ ഉണ്ട്.

Continue Reading

Trending