Connect with us

india

ഭാരത് ജോഡോ യാത്ര: മതേതര ഇന്ത്യയുടെ നേതാവാരെന്ന് അരക്കിട്ടുറപ്പിച്ചു; പികെ കുഞ്ഞാലിക്കുട്ടി

രാഹുലിനല്ലാതെ വര്‍ത്തമാന ഇന്ത്യയില്‍ ഈ സന്ദേശത്തെ വഴിനടത്താനാവില്ല

Published

on

ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ഗാന്ധി മതേതര ഇന്ത്യയുടെ നേതാവാരെന്ന് അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തതെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് അദേഹം ജോഡോ യാത്രയെക്കുറിച്ചുള്ള അഭിപ്രായം പങ്കിട്ടത്. ഭാരതമെന്ന നമ്മുടെ രാജ്യം വൈവിധ്യങ്ങളുടെ സങ്കരഭൂമിയാണ്. നമ്മുടെ നാടിന്റെ ആത്മാവ് തൊട്ടറിഞ്ഞ മഹത്തായ യാത്രയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെന്നും അദേഹം കുറിച്ചു.

വര്‍ത്തമാന ഇന്ത്യയുടെ പ്രതിസന്ധികളുടെ ഉത്തരം തേടിയുള്ള സാര്‍ത്ഥകമായ ഒരു യാത്രയായിരുന്നു ജോഡോ യാത്ര. ഇന്ത്യയുടെ ആത്മാവും ഉള്ളടക്കവും വൈവിധ്യങ്ങളുടെ ഏകത്വമാണ്. ആ മഹത്തായ സന്ദേശത്തിലേക്ക് ഭാരതീയരെ വഴി നടത്തുകയെന്ന ദൗത്യമാണ് രാഹുല്‍ ഏറ്റെടുത്തത്. അതില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ സാധ്യമായി എന്ന് തന്നെയാണ് ജോഡോ യാത്രക്ക് ശേഷം നമ്മള്‍ വായിക്കേണ്ടത്. ഇന്ത്യ ഇത്തരമൊരു സന്ദേശ വാഹകനെയാണ് തേടുന്നത്. അദേഹം പറഞ്ഞു.

രാഹുലിനല്ലാതെ വര്‍ത്തമാന ഇന്ത്യയില്‍ ഈ സന്ദേശത്തെ വഴിനടത്താനാവില്ല. ലക്ഷക്കണക്കിന് ജനങ്ങളോട് മനസ്സില്‍ നിന്നും മനസ്സിലേക്കുള്ള സ്‌നേഹക്കൈമാറ്റമാണ് നാം ദര്‍ശിച്ചത്. ഒന്നിക്കുന്ന ചുവടുകളിലൂടെ വെറുപ്പിന്റെ ഗോപുരങ്ങളെ പതുക്കെ വകഞ്ഞുമാറ്റി രാജ്യമാകെ സ്‌നേഹത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും മഹത്തായ പരവതാനി വിരിക്കുകയായിരുന്നു രാഹുല്‍ ജോഡോ യാത്രയിലൂടെ ചെയ്തു തീര്‍ത്തത്. ഇന്ത്യയുടെ പൂങ്കാവനമായ കാശ്മീരിന്റെ മണ്ണില്‍ ജോഡോയാത്ര അവസാനിക്കുകയല്ല.

പുതിയ ഇന്ത്യയെ രൂപപ്പെടുത്താനുള്ള അകബലം കൈവരിക്കുകയാണ് ഇതിലൂടെ. വരും നാളുകളില്‍ ഈ സഹന സമരത്തിന്റെ കരുത്തില്‍ വെറുപ്പിനെ വകഞ്ഞുമാറ്റി സ്‌നേഹത്തിന്റെ കുളിര്‍മ ഇന്ത്യ അനുഭവിക്കുക തന്നെ ചെയ്യും. അദേഹം പ്രതീക്ഷ പങ്കിട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാഗാലാന്‍ഡിലും മണിപ്പൂരിലും ആറുമാസത്തേക്ക് കൂടി അഫ്സ്പ നീട്ടി

മണിപ്പൂരില്‍ 13 പൊലീസ് സ്റ്റേഷന്‍ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്സ്പ നീട്ടിയിട്ടുണ്ട്

Published

on

നാഗാലാന്‍ഡിലും മണിപ്പൂരിലും ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (അഫ്സ്പ) ആറുമാസത്തേക്ക് നീട്ടി. നാഗാലാന്‍ഡില്‍ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലും അഫ്സ്പ നീട്ടിയിട്ടുണ്ട്. മണിപ്പൂരില്‍ 13 പൊലീസ് സ്റ്റേഷന്‍ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്സ്പ നീട്ടിയിട്ടുണ്ട്.

Continue Reading

india

മാംസ വില്‍പ്പനക്ക് വിലക്ക്; യുപിയില്‍ അറവുശാലകള്‍ അടച്ച് പൂട്ടാന്‍ യോഗി സര്‍ക്കാര്‍ ഉത്തരവ്

ഏപ്രില്‍ ആറ് രാമനവമി ദിനത്തില്‍ സംസ്ഥാനത്താകെ മത്സ്യ-മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്

Published

on

ഉത്തര്‍പ്രദേശില്‍ മാംസ വില്‍പ്പന നിരോധിച്ച് യോഗി സര്‍ക്കാര്‍. അനധികൃത അറവുശാലകള്‍ പൂട്ടാനും സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് മതകേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് മാംസ വില്‍പ്പന നിരോധിച്ചിട്ടുള്ളത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ ആറ് രാമനവമി ദിനത്തില്‍ സംസ്ഥാനത്താകെ മത്സ്യ-മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും, പൊലീസ് കമ്മിഷണര്‍മാര്‍ക്കും, മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

‘നവരാത്രി ആഘോഷ സമയത്ത് ആരാധനാലയങ്ങളുടെ അരക്കിലോ മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള മത്സ്യ-മാംസ വില്‍പ്പനയും അനുവദിക്കുന്നതല്ല. നിയന്ത്രണ പരിധിക്ക് പുറത്ത് കൃത്യമായ അനുമതിയോടെ മാത്രമേ വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളു. തുറസ്സായ സ്ഥലങ്ങളില്‍ മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്നത് എവിടെയും അനുവദിക്കുന്നതല്ല. രാമ നവമിക്ക് എല്ലാ കടകളും അടച്ചിടുകയും വേണം’ -എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

Continue Reading

india

സിംഗിള്‍ പാരന്റായ അച്ഛന്‍മാര്‍ക്ക് ചൈല്‍ഡ് കെയര്‍ ലീവ് ഭേദഗതി ചെയ്ത് അസം സര്‍ക്കാര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ക്ക് രണ്ടു വര്‍ഷം വരെ ശമ്പളത്തോടുകൂടിയ ലീവ് നല്‍കാനാണ് തീരുമാനം

Published

on

18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ സിംഗിള്‍ പാരന്റായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ക്ക് ചൈല്‍ഡ് കെയര്‍ ലീവ് ഭേദഗതി ചെയ്ത് അസം സര്‍ക്കാര്‍. വിവാഹമോചിതരോ വിഭാര്യരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ രണ്ടു കുട്ടികളുടെ വരെ കസ്റ്റഡി ചുമതല ഉള്ളവരാണെങ്കില്‍ അവര്‍ക്ക് രണ്ടു വര്‍ഷം വരെ ശമ്പളത്തോടുകൂടിയ ചൈല്‍ഡ് കെയര്‍ ലീവ് നല്‍കാനാണ് അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്നതാണ് ഈ നിയമ ഭേദഗതി എന്ന് അസം മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, ധരങ് പ്രദേശത്ത് പുതിയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിന് 572 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 430 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. നൂറോളം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ കഴിയും.

Continue Reading

Trending