More
വ്യത്യസ്തനായൊരു ന്യായാധിപന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

എണ്‍പതുകാരനായ ന്യായാധിപന്‍ സാമൂഹ്യമാധ്യമങ്ങലില്‍ തരംഗമാകുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കും. എന്നാല്‍ കേവലമൊരു മുന്‍സിപ്പല്‍ കോടതിയിലെ മാത്രം ന്യാധിപനായ ഫ്രാങ്ക് കാപ്രിയോ ഇതിനകം ആയിരങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. അനേകായിരങ്ങള്‍ ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും ഈ ന്യായാധിപന് പിന്തുണയുമായെത്തുന്നു. ദശലക്ഷണക്കിനാളുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ലോലഹൃദയനായ ന്യായാധിപന്റെ വിധിന്യായം കണ്ടുകൊണ്ടിരിക്കുന്നു.
കുട്ടികളെ വിധിന്യായ പീഠത്തിലേക്ക് വിളിച്ചും, ആശ്വാസ വാക്കുകള്‍ പറഞ്ഞും, കറുത്ത വകഗ്ഗക്കാര്‍ക്കും പീഢിതര്‍ക്കും ധൈര്യം പകര്‍ന്നും ന്യായാധിപന്മാര്‍ക്കിടയില്‍ തികച്ചും വിത്യസ്തനാവുകയാണ് ഫ്രാങ്ക് കാപ്രിയോ.
എന്നാല്‍ ചിലപ്പോഴൊക്കെ ഈ ന്യായാധിപന്‍ അസ്വസ്ഥനാകാറുണ്ട്. സ്വാധീനിക്കാനും വശീകരിക്കാനുമൊക്കെ ചിലര്‍ നടത്തുന്ന ഹീന നീക്കങ്ങള്‍ കാണുമ്പോള്‍. ആളുകള്‍ക്ക് ഗവര്‍ണമെന്റിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് തന്റെ വീഡിയോകള്‍ വൈറലാകുന്നതെന്നാണ് കാപ്രിയോ വിശ്വസിക്കുന്നത്.
‘എന്റെ കോട്ടിനടിയില്‍ ഞാന്‍ മറ്റൊരു ബാഡ്ജ് ധരിക്കുന്നില്ല. അതിനടിയിലുള്ളതൊരു ഹൃദയമാണ്’
തന്റെ മകനെ കൊന്ന കേസില്‍ വിചാരണക്കൂട്ടില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ അധി വൈകാരികമായ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
‘യുവര്‍ ഹോണര്‍, അതീവ സങ്കീര്‍ണമായ ഒരു സാഹചര്യത്തിലൂടെയാണ് ഞാന്‍ കടുന്ന പോയിക്കൊണ്ടിരിക്കുന്നത’്. കണ്ണീരോടെ ആ സ്ത്രീ ജഡ്ജിയോട് പറഞ്ഞു.
കാപ്രിയോ വളരെ ശ്രദ്ധയോടെ അത് കേള്‍ക്കുകയും ചെയ്തു.
‘ലോകത്ത് ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഒരിക്കലും ഉണ്ടാകരുതെന്ന് ഞാന്‍ ശക്തമായി ആഗ്രഹിക്കുന്നു’.
‘ലോകത്തെ ഏറ്റവും നീചമായൊരുനുഭവമാണിത്. ശൂന്യതയും നഷ്ടബോധവുമാണിപ്പോള്‍ എന്നെ വേട്ടയാടുന്നത്’.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചക്കാരാണ് കാപ്രിയോ ജഡ്ജിന് പിന്തുണയുമായി അഭിപ്രായങ്ങള്‍ പറയുന്നത്.
അമേരിക്കയുടെ വിധിന്യായ വ്യവസ്ഥയിലേക്ക് ചില അദ്ധ്യായങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ അന്തസ്സുള്ള സമാധാനപ്രിയരായ ജനതയാണെന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ മനസ്സിലാക്കണം. എന്നാല്‍ ഇക്കാലമത്രയും അങ്ങനെയല്ല നമ്മളെ ചിത്രീകരിച്ചത്.
കാപ്രിയോ ഒരു ഹൈസ്‌കൂളില്‍ ചരിത്രാദ്ധ്യപകനായിരുന്നു. സഫോള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ രാത്രി ക്ലാസുകളില്‍ പങ്കെടുത്താണ് വിധിന്യാം പഠിച്ചത്. 1985 ലാണ് പാര്‍ട്ട് ടൈം ജഡ്ജിയായി മിന്‍സിപ്പല്‍ കോടതിയില്‍ ചാര്‍ജ്ജെടുക്കുന്നത്. കുറച്ചു വര്‍ങ്ങള്‍ക്ക്‌ന ശേഷം കാപ്രിയോയുടെ വിധി ന്യായ പ്രക്രിയയുടെ വിഡീയോകള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ‘ജോ’ പകര്‍ത്തുകയും കോട്ട് ഇന്‍ പ്രൊവിഡന്‍സ് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു പോന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജോ ആ വിഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രേക്ഷകര്‍ കാണുകയും ചെയ്തതോടെയാണ് ജസ്റ്റിസ് കാപ്രിയോയുടെ വിധിന്യായ വീഡിയോകള്‍ വൈറലായത്.
<iframe width=”640″ height=”360″ src=”https://www.youtube.com/embed/oLmEZ4Ip-iM” frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു