Culture
വീണ്ടും ലജ്ജിച്ച് ബംഗളൂരു; ലൈംഗീകാതിക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

ബംഗളൂരു: രാജ്യത്തെ പ്രമുഖ മെട്രോ നഗരമായ ബംഗളൂരിന് ലജ്ജിച്ച് തലതാഴ്ത്തേണ്ട വര്‍ത്തകളാണ് പുതുവര്‍ഷത്തില്‍ വരുന്നത്. പുതുവര്‍ഷപ്പുലരില്‍ യുവതികള്‍ക്കെതിരെ വ്യാപകമായി നടന്ന ലൈംഗീകാതിക്രമ വാര്‍ത്തകളാണ് 2017ല്‍ ബംഗളൂരില്‍ നിന്നും ആദ്യം പുറത്തുവന്നത്. സ്ത്രീകള്‍ക്ക് രാത്രിയില്‍ നേരിട്ട അതിക്രമം രാജ്യവ്യാപകമായ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും കാരണമായിരുന്നു.
സ്ത്രീകള്‍ക്കുനേരെയുണ്ടായതു ക്രൂരമായ ആക്രമണങ്ങള്‍ക്കു പിന്നാലെ രാത്രിയില്‍ ബെംഗളൂരുവില്‍ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യവും ഇപ്പോള്‍ പുറത്തുവന്നു.
#Correction #CaughtonCam: Two scooter-borne men molest a girl in Kammanahalli area in Bengaluru (Source: Unverified) pic.twitter.com/fAKPfMkoOz
— ANI (@ANI_news) January 4, 2017
റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ സ്കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ കയറിപ്പിടിക്കുകയും അക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്. ഞായര്‍ ഞായര്‍ പുലര്‍ച്ചെ രണ്ടരയ്ക്കാണു സംഭവം. കിഴക്കന്‍ ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ആണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
രാത്രിയില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്നു യുവതിയാണ് അക്രമത്തിന് ഇരയായത്. റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ സ്കൂട്ടറില്‍ മറികടന്ന രണ്ടുപേര്‍ വഴിയില്‍ പിന്നീട് തടഞ്ഞു നിര്‍ത്തുകയും ഇതില്‍ ഒരാള്‍ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍.
എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളും ദേശീയമാധ്യമങ്ങളും ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുലര്‍ച്ചെ 2.40 ന് ഈസ്റ്റ് ബെംഗളൂരുവിലെ കമ്മനഹള്ളിയിലെ വിജനമായ റോഡിലാണ് സംഭവം നടന്നതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്.
ബലമായി കയറിപിടിച്ച യുവാവിനെ പെണ്‍കുട്ടി തടയാന്‍ ശ്രമിക്കുകയും അടിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ലൈംഗീക അതിക്രമം തുടര്‍ന്ന അയാള്‍ യുവതിയെ സ്കൂട്ടറിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പിന്നീട്, സ്കൂട്ടറിലുണ്ടായിരുന്ന യുവാവും മോശമായി പെരുമാറിയ ശേഷം പെണ്‍കുട്ടിയെ റോഡില്‍ തള്ളിയിടുകയായിരുന്നു. സംഭവം റോഡിന് അകലെ നിന്ന് ആളുകള്‍ നോക്കിനില്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം.
ഡിസംബര്‍ 31ന് പുതുവര്‍ഷ രാവില്‍ ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും 1500ഓളം പോലീസുകാരുടെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗീകാതിക്രമം നടന്നത് വലിയ വിവാദമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കര്‍ണാടക ആഭ്യന്തരമന്ത്രിയും മറ്റും നടത്തിയ വിവാദ പ്രസ്താവനയും വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്്ത്രീകളുടെ അല്പ വസ്ത്രധാരണയും പാശ്ചാത്യ സംസ്കാരവും ഇത്തരത്തിലുള്ളവ സംഭവങ്ങളുണ്ടാക്കും എന്നായിരുന്നു ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞത്.
എന്നാല്‍ നഗരത്തില്‍ അതേദിവസം തന്നെ ഒരു പ്രകോപനവും കൂടാതെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടന്ന ഈ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കാന്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍.
അതേസമയം പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബെംഗളൂരു പോലീസ് കമ്മിഷണര്‍ പ്രവീണ്‍ സൂദ് അറിയിച്ചു.
സംഭവിത്തിന്റെ പശ്ചാത്തലത്തില്‍ എംജി റോഡില്‍ സ്ഥാപിച്ച നാല്പത്തഞ്ചോളം സിസിടിവി കാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നുണ്ട്. സാക്ഷിമൊഴികള്‍ ശേഖരിച്ച് സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala15 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
crime2 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം