Connect with us

Video Stories

ഏഷ്യ നേടാന്‍ നമ്മുടെ സ്വന്തം ബംഗ്ലൂരു

Published

on

ദോഹ: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ബംഗളൂരു എഫ്.സി ഇന്നിറങ്ങുന്നത് ചരിത്രത്തിലേക്ക്. ഇറാഖി എയര്‍ഫോഴ്‌സ് ക്ലബ്ബാണ് ബംഗളൂരു എഫ്.സിയുടെ എതിരാളി. വിജയികള്‍ക്ക് 10 ലക്ഷം ഡോളറും റണ്ണേഴ്‌സിന് 50,000 ഡോളറുമാണ് സമ്മാനമായി ലഭിക്കുക. വിജയിക്കാനാവുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പറഞ്ഞു. രാജ്യവും ക്ലബ്ബും തങ്ങളെ ഉറ്റു നോക്കുകയാണെന്നും ഇനി കപ്പില്ലാതെ തിരിച്ചു പോക്കില്ലെന്നും ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍ പറഞ്ഞു.

മലയാളികളായ സി.കെ വിനീതും റിനോ ആന്റണിയും ടീമില്‍ കളിക്കുന്നുണ്ട്. ഫൈനലിലേക്കുള്ള പാതിയില്‍ ടീമിന്റെ വഴിയൊരുക്കിയ ഇരുവരും അന്തിമ ഇലവനില്‍ കളിക്കും. രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് ഫൈനലില്‍ ഇല്ലെന്നത് ടീമിന് ക്ഷീണമാണെങ്കിലും ലാല്‍തും മാവിയ റാള്‍ട്ടെയായിരിക്കും പകരക്കാരന്‍. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ടീം എ.എഫ്.സി കപ്പിന്റെ ഫൈനലില്‍ എത്തുന്നത്. നേരത്തെ 2008ല്‍ ഡെംപോ ഗോവയും 2013ല്‍ ഈസ്റ്റ് ബംഗാളും സെമിഫൈനലില്‍ എത്തിയതാണ് ഇതിനു മുമ്പുള്ള റെക്കോര്‍ഡ്. ഇന്ത്യന്‍ സമയം രാത്രി 9-15 നണ് മത്സരം.

 

മലേഷ്യന്‍ ക്ലബ്ബ് ജെ.ഡി.ടി എഫ്.സിയെ ഇരു പാദങ്ങളിലായി 4-2ന് പരാജയപ്പെടുത്തിയാണ് ബംഗളൂരു എഫ്.സി ഫൈനലിലെത്തിയത്. ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയിലാണ് ദോഹയെ തെരഞ്ഞെടുത്തത്. ഇറാഖിലെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് മത്സരം ദോഹയിലാക്കിയത്. ഇറാഖിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബാണ് 1931ല്‍ സ്ഥാപിതമായ അല്‍ ഖുവ അല്‍ ജാവിയ എന്ന എയര്‍ഫോഴ്‌സ് ക്ലബ്ബ്. ഇറാഖ് എഫ്.എ. കപ്പിലും ഇറാഖി പ്രീമിയര്‍ ലീഗിലും ടീം പലതവണ ജേതാക്കളായിട്ടുണ്ട്. മധ്യനിരതാരം ഹെയ്താം ഖാദിമാണ് ടീമിന്റെ നായകന്‍. ഇറാഖ് ദേശീയ താരം സമീര്‍ ഖാദിം ഹസനാണ് ടീമിന്റെ പരിശീലകന്‍.

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Continue Reading

Video Stories

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും 70000 ത്തിന് മുകളില്‍

കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്

Published

on

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ അല്‍പം ഇടിവ് വന്നതിന് ശേഷം ഇന്ന വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ കൂടി 70,520 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8,815 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്.

കേരളത്തില്‍ ഏപ്രില്‍ 12-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയായിരുന്നു.

Continue Reading

Trending