Connect with us

News

കോവിഡ് കേസുകള്‍ കുറഞ്ഞു; പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടന്ന നിര്‍ദ്ദേശവുമായി ബെയ്ജിങ്

‘നിലവിലെ നിയമപ്രകാരം എനിക്ക് എപ്പോള്‍ വേണമെങ്കിലും ഇപ്പോള്‍ മാസ്‌ക് ഊരിവെക്കാം. എന്നാല്‍ മറ്റുളളവര്‍ അത് അംഗീകരിക്കുമോ എന്നതില്‍ എനിക്ക് ആശങ്കയുണ്ട്. കാരണം മാസ്‌ക് ധരിക്കാത്ത എന്നെ കണുമ്പോള്‍ അത് ആളുകള്‍ക്ക് ബുദ്ധിമു്ട്ടാവുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.’ ബെയ്ജിങ്ങിലെ സ്വദേശിയായ 24 കാരി പ്രതികരിച്ചു.

Published

on

ബെയ്ജിങ്: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന നീക്കംചെയ്തു ചൈന. ചൈനയുടെ തലസ്ഥാന നഗരിയായ ബെയ്ജിങിലേക്കിറങ്ങുന്ന ആളുകള്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയാണ് അധികാരികള്‍ നീക്കംചെയ്തത്. തുടര്‍ച്ചയായി 13 ദിവസവും നഗരത്തില്‍ പുതിയ കേസുകളൊന്നും നഗരം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. കോവിഡി വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ വരുകയും മാര്‍ക്കറ്റുകളും ആളുകളും സജീവമാകുന്ന കാഴ്ചയുമാണ് രാജ്യത്തുള്ളത്. കോറോണ വൈറസിന്റെ ഉറവിട നഗരമായ വുഹാനില്‍ സാമൂഹ്യ അകലമോ മാസ്‌കോ ധരിക്കാതെ ജനങ്ങള്‍ കൂട്ടമായി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും നേരത്തെ വാര്‍ത്തായായിരുന്നു.

അതേസമയം, ബെയ്ജിങില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന അധികൃതരുടെ നിര്‍ദേശം വന്നെങ്കിലും ഇന്നും ജനങ്ങളില്‍ ഭൂരിഭാഗവും മാസ്‌ക് ധരിച്ചാണ് നഗരത്തിലെത്തിയത്. പൂര്‍ണ്ണ സുരക്ഷിതരാണെന്ന ബോധ്യം നിലനില്‍ക്കാനും വീണ്ടും നിരീക്ഷണത്തിലേക്ക് പോവേണ്ട അവസ്ഥ ഭയന്നുമാണ് ആളുകള്‍ മാസ്‌ക് ധരിക്കുന്നത്. നഗരത്തലെത്തിയ പലരും തങ്ങളില്‍ തുടരുന്ന ആശങ്ക മാധ്യമങ്ങളോട് പങ്കുവെച്ചു. സാമൂഹിക സമ്മര്‍ദത്തിന്റെ ഫലമായാണ് മാസ്‌ക് ധരിക്കുന്നതെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്.

‘നിലവിലെ നിയമപ്രകാരം എനിക്ക് എപ്പോള്‍ വേണമെങ്കിലും ഇപ്പോള്‍ മാസ്‌ക് ഊരിവെക്കാം. എന്നാല്‍ മറ്റുളളവര്‍ അത് അംഗീകരിക്കുമോ എന്നതില്‍ എനിക്ക് ആശങ്കയുണ്ട്. കാരണം മാസ്‌ക് ധരിക്കാത്ത എന്നെ കണുമ്പോള്‍ അത് ആളുകള്‍ക്ക് ബുദ്ധിമു്ട്ടാവുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.’ ബെയ്ജിങ്ങിലെ സ്വദേശിയായ 24 കാരി പ്രതികരിച്ചു.

മാസ്‌ക് ധരിക്കുന്നതിന് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവുകള്‍ നല്‍കുന്നത് ഇത് രണ്ടാംതവണയാണ്. ഏപ്രില്‍ അവസാനത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബെയ്ജിങ്ങിലെ മുനിസിപ്പല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജൂണില്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം

നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് റോഡരികില്‍ കിടന്ന ഓട്ടോയില്‍ യുവാവിന്റെ മൃതദേഹം. അരുവിക്കര സ്വദേശി നസീറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Continue Reading

kerala

എസ്.ഡി.പി.ഐ നേതാവിന് അനധികൃത സഹായം; സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു

Published

on

കൊച്ചി: എസ് ഡി പി ഐ നേതാവിന് അനധികൃത സഹായം ചെയ്ത സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എസ് ഡി പി ഐ നേതാവ് ഷൗക്കത്തലിയ്ക്കാണ് അനധികൃത സഹായം നല്‍കിയത്. സംഭവത്തില്‍ ഗ്രേഡ് എസ് ഐ സലീമിനെ എറണാകുളം റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തു.

പൊലീസ് കാന്റീന്‍ ഐഡി കാര്‍ഡ് ദുരുപയോഗം ചെയ്ത് ടി വി അടക്കം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാര്‍ക്കും കുടുംബത്തിനും മാത്രമേ ക്യാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെയാണ് അനധികൃത സഹായം നല്‍കിയത്.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്; 179 പേരെ അറസ്റ്റ് ചെയ്തു; 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 179 പേരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.103 ഗ്രാം), കഞ്ചാവ് (4.5 ഗ്രാം), കഞ്ചാവ് ബീഡി (128 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 5ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

Trending