Connect with us

Video Stories

പുത്തുമലയിലെ ചെളിയിൽ ഇപ്പോഴും ഉപ്പയെ കാത്തിരിപ്പ്..കണ്ണീരോടെ ഒരപേക്ഷ..

Published

on

ബശീർ ഫൈസി ദേശമംഗലം

ഇന്ന് രാവിലെ വാട്സ്ആപ്പിൽ ഒരു വോയിസ് സന്ദേശം വന്നു:

“ബശീർ ഫൈസി ഉസ്താദെ,
ഹജ്ജിന്റെ തിരക്കിൽ ആണ് എന്നറിയാം.
ഞാൻ ഷെഫീർ ആണ്.
മണത്തല പള്ളിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്തിട്ടുണ്ട്.
എന്റെ വീട് വയനാട്ടിലെ പുത്തുമലയിൽ ആണ്.
എന്റെ ഉപ്പ ഹംസ മണ്ണിനടിയിൽ ആണ്.
വാർത്തയിൽ കണ്ടു കാണുമല്ലോ,
എനിക്കെന്റെ ഉപ്പയെ കിട്ടണം.
എന്റെ വീട്ടിൽ ഉമ്മ സുഖമില്ലാത്ത ഒരു സഹോദരി അടക്കം 4 സഹോദരിമാർ
അവരുടെ 4 മക്കൾ
എന്റെ ഭാര്യ 2 മക്കൾ എന്നിവരാണ്ള്ളത്.
വളരെ ദുസ്സഹമായ ജീവിതം ആണ് എന്റേതു.
ഉരുൾ പൊട്ടലിൽ
എന്റെ വീടും സ്ഥാലവും എല്ലാം എനിക്ക് നഷ്ടമായി.
അതിലൊന്നും പരിഭവവും പരാതിയും ഇല്ല.
എന്റെ ഉപ്പ മണ്ണിനടിയിൽ ആണ് ഉസ്താടെ,
ഇതുവരെയുള്ള തിരച്ചിലിൽ കണ്ടെത്തിയില്ല.
ഞാൻ പലരോടും പറഞ്ഞു ദുആ ചെയ്യാൻ.
ഇന്ന് വീണ്ടും തിരച്ചിൽ ഉണ്ട്.
എന്റെ ഉപ്പയെ കിട്ടാൻ ദുആ ചെയ്യണം..”

ഇതായിരുന്നു ആ വോയിസ്.
കേട്ടിട്ടു ഞാൻ തരിച്ചു പോയി.
ഉള്ളിൽ ആരോ മുള്ള് കൊണ്ട് വലിഞ്ഞു കീറുന്ന പോലെ…
കുത്തിയൊലിച്ചു പോയ വീട്ടിൽ,
പുതഞ്ഞു പോയ ഉപ്പയെ കിട്ടാൻ ആ മകൻ കണ്ണീരോടെ കാത്തിരിക്കുകയാണ്.
ഷെഫീർ എവിടെയും എന്റെ ഉപ്പ മരിച്ചു എന്ന് പറയുന്നില്ല.
പകരം എന്റെ ഉപ്പയെ കിട്ടണം എന്ന്..
ദിവസങ്ങൾ പിന്നിട്ടിട്ടും
ഉപ്പ ജീവനോടെ മണ്ണിലെവിടെയോ ഉണ്ട് എന്ന് പ്രതീക്ഷിക്കുന്ന ആ കത്തിരിപ്പുണ്ടല്ലോ…
എനിക്ക് വാക്കുകൾ കിട്ടുന്നില്ല..

എന്താണ് ദുആ ചെയ്യുക..!?
ഉരുൾ പൊട്ടി ദിവസങ്ങൾ പിന്നിട്ട 
ആ ചെളിക്കൂനയിൽ നിന്ന്
ആ ഉപ്പയെ ജീവനോടെ കിട്ടണം എന്നോ…
അതോ ആ മയ്യിത്ത് എങ്കിലും അവസാന കാഴ്ചക്ക് കണ്ടു കൊടുക്കണം എന്നോ..
അള്ളാഹു ആണ് വലിയവൻ,
മണ്ണിനടിയിൽ ജീവന്റെ അവസാന തുടിപ്പെങ്കിലും ബാക്കിയുണ്ടാകാണേമേ
ഇല്ലങ്കിൽ ആ ജനാസ ആ കുടുംബത്തിന് അവസാനമായി ഒന്ന് കാണാൻ നീ വിധികൂട്ടണമേ..
പുത്തുമലയിൽ വിഖായ അടക്കമുള്ള മറ്റെല്ലാ സന്നദ്ധ സേവന പ്രവർത്തകരോടും ഞാൻ അപേക്ഷിക്കുന്നു.
നമ്മുടെ ഈ പ്രിയപ്പെട്ട സഹോദരന്റെ നോവുന്ന കാത്തിരിപ്പിന് വിരാമം ഇടാൻ നിങ്ങൾ സഹായിക്കുമോ..
പരമാവധി ഈ വിവരം അവിടെയുള്ളവരിൽ എത്തിക്കുക.

ഷെഫീറിന്റെ നമ്പർ ഇതോടൊപ്പം വെക്കുന്നു.
9497833358.
ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ നിരാലംബമാണ്.
വീടും,സ്ഥലവും എല്ലാം ഒളിച്ചു പോയിട്ടുണ്ട്..
നിങ്ങൾ അദ്ദേഹത്തെ ഒന്ന് ബന്ധപ്പെട്ടു വീട് നിന്ന സ്ഥലം കാണിച്ചു തന്നാൽ അവിടെ ഒന്ന് എന്ത് ത്യാഗം സഹിച്ചും തിരച്ചിൽ നടത്തേണമേ..
എനിക്കെന്റെ കണ്ണുകൾ നിയന്ത്രിക്കാൻ ആവുന്നില്ല.
മരണത്തെക്കാൾ വേദന ജനകമാണ്,
സ്വന്തം ഉപ്പ മണ്ണിൽ പുതഞ്ഞു കിടക്കുന്നു എന്ന ഓർമ്മ…
എല്ലാവരും ഈ പോസ്റ്റ് വായിച്ച ഉടൻ പ്രാർത്ഥിക്കേണമേ


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending